Connect with us

india

ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം

മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി

Published

on

പാലക്കാട്: മധുര -തിരുപ്പരന്‍കുരം -തിരുമംഗലം സെക്ഷനില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വിസുകളില്‍ മാറ്റം വരുത്തി. ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ ഏഴുവരെ 16731 പാലക്കാട് ജങ്ഷന്‍ -തിരുച്ചെന്തൂര്‍ എക്‌സ്‌പ്രസ് സര്‍വിസും ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ ആറുവരെ 16732 തിരുച്ചെന്തൂര്‍ -പാലക്കാട് ജങ്ഷന്‍ എക്‌സ്‌പ്രസ് സര്‍വിസും പൂര്‍ണമായും റദ്ദാക്കി.
മാര്‍ച്ച്‌ ഏഴിനുള്ള 16732 തിരുച്ചെന്തൂര്‍ -പാലക്കാട് ജങ്ഷന്‍ എക്‌സ്‌പ്രസ് സര്‍വിസ് തിരുച്ചെന്തൂരിനും മധുരക്കും ഇടയില്‍ ഭാഗികമായി റദ്ദാക്കി. 16343 തിരുവനന്തപുരം -മധുര അമൃത എക്‌സ്‌പ്രസ് ഈ മാസം എട്ടിനും 28നും (21 ദിവസം) മാര്‍ച്ച്‌ മൂന്ന്, നാല് തീയതികളിലും (രണ്ടു ദിവസം) ദിണ്ടിഗല്‍ സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും.

ദിണ്ടിഗലിനും മധുരക്കും ഇടയില്‍ ഈ ദിവസങ്ങളില്‍ ട്രെയിന്‍ ഓടില്ല. മാര്‍ച്ച്‌ ഒന്ന്, രണ്ട് തീയതികളില്‍ 16343 അമൃത എക്സ്പ്രസ് പാലക്കാട് ജങ്ഷനും മധുര ജങ്ഷനും ഇടയില്‍ സര്‍വിസ് നടത്തില്ല. ഈ മാസം ഒമ്ബതുമുതല്‍ 28 വരെയും മാര്‍ച്ച്‌ ഒന്ന്, നാല്, അഞ്ച് തീയതികളിലും 16344 മധുര -തിരുവനന്തപുരം അമൃത എക്‌സ്പ്രസ് വൈകീട്ട് 5.05ന് ദിണ്ടിഗലില്‍നിന്നാണ് പുറപ്പെടുക.

മാര്‍ച്ച്‌ രണ്ട്, മൂന്ന് തീയതികളില്‍ 16344 അമൃത എക്‌സ്പ്രസ് മധുര ജങ്ഷന് പകരം രാത്രി ഒമ്ബതിന് പാലക്കാട്ടുനിന്നാണ് പുറപ്പെടുക. 16722 മധുര ജങ്ഷന്‍ -കോയമ്ബത്തൂര്‍ ജങ്ഷന്‍ ഡെയ്‌ലി എക്സ്പ്രസ് ഈമാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ അഞ്ചുവരെ മധുരക്കും ദിണ്ടിഗലിനും ഇടയില്‍ ഓടില്ല. മധുര ജങ്ഷന് പകരം ദിണ്ടിഗലില്‍നിന്നാണ് ട്രെയിന്‍ രാവിലെ 08.45ന് പുറപ്പെടുക. ഈ മാസം ഒമ്ബതുമുതല്‍ മാര്‍ച്ച്‌ നാലുവരെ 16721 കോയമ്ബത്തൂര്‍ ജങ്ഷന്‍ -മധുരൈ ഡെയ്‌ലി എക്‌സ്‌പ്രസ് ഡിണ്ടിഗലിനും മധുര ജങ്ഷനും ഇടയില്‍ സര്‍വിസ് നടത്തില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തിരിച്ചുകയറി രൂപ മൂല്യം; 9 പൈസയുടെ നേട്ടം

Published

on

ഡോളറിനെതിരെ 9 പൈസയുടെ നേട്ടത്തോടെ 86.43 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയര്‍ന്നു. അതേസമയം അമേരിക്ക- ഇന്ത്യ വ്യാപാര കരാറിന്റെ ഫലം അനുസരിച്ച് ഇതില്‍ മാറ്റം വരാമെന്നുമാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

വെള്ളിയാഴ്ച 12 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 86.52ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളറിന് വേണ്ടിയുള്ള ഇറക്കുമതിക്കാരുടെ ആവശ്യകത വര്‍ധിച്ചതാണ് കഴിഞ്ഞ ദിവസങ്ങളില്‍ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം. അതേസമയം ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. ബാരലിന് 68.77 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.48 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. തുടക്കത്തില്‍ നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. നിലവില്‍ നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടരുന്നത്. കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം നേരിട്ടപ്പോള്‍ ശ്രീറാം ഫിനാന്‍സ്, റിലയന്‍സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.

Continue Reading

india

കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ജസ്റ്റിസ് അന്വേഷണ സമിതി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തരസമിതിയുടെ നടപടികള്‍ നീതിയുക്തമല്ലെന്ന് ജസ്റ്റിസ് വര്‍മ ഹര്‍ജിയില്‍ പറയുന്നു.

തന്നെ പദവിയില്‍ നിന്നും നീക്കണമെന്ന മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ശുപാര്‍ശ ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് യശ്വന്ത് വര്‍മ പറയുന്നു.

Continue Reading

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

Trending