Culture
മദ്രസാ അധ്യാപകനെ കഴുത്തറുത്ത് കൊന്ന കേസ്: മൂന്നു ആര്‍.എസ്.എസുകാര്‍ അറസ്റ്റില്‍

പഴയചൂരി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസയിലെ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരി കുട്ടംപടി സ്വദേശി മുഹമ്മദ് റിയാസ് മൗലവി(30)യെ പള്ളിയോടനുബന്ധിച്ചുള്ള മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
കാസര്‍കോട് കേളുഗുഡ്ഡയിലെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ എസ്. നിതിന്‍ (18), സണ്ണ കുഡ്‌ലുവിലെ എന്‍. അഖിലേഷ് (25), കേളുഗുഡ്ഡ അയ്യപ്പ നഗറിലെ എസ്. അജേഷ് എന്ന അപ്പു (20) എന്നിവരെയാണ് കണ്ണൂര്‍ ഐ.ജി.മഹിപാല്‍ യാദവ്, കണ്ണൂര്‍ ക്രൈംബ്രാഞ്ച് മേധാവി ഡോ.എ.ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്നു പേര്‍ മാത്രമാണ് കൃത്യത്തിന് പിന്നില്‍ എന്നാണ് പൊലീസ് വിശദീകരണം.
അജേഷും നിതിന്‍ റാവുവും കൂലിപ്പണിക്കാരാണ്. അഖിലേഷ് സ്വകാര്യ ബാങ്കിന്റെ വായ്പാ കുടിശ്ശിക തിരിച്ചു പിടിക്കുന്ന ഏജന്‍സിയിലെ ജീവനക്കാരനാണ്. കൊലക്ക് ശേഷം അഖിലേഷ് ബാങ്കില്‍ ജോലിക്ക് പോയിരുന്നു. അജേഷും നിതിന്‍ റാവുവും ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് പേരെയും പെട്ടെന്ന് കാണാതായത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ചുവട് പിടിച്ച അന്വേഷണത്തില്‍ പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. കളിസ്ഥലത്തുണ്ടായ അനിഷ്ട സംഭവമാണ് നിരപരാധിയായ മദ്രസ അധ്യാപകന്റെ കൊലയ്ക്ക് കാരണമായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിപ്രകാരം;
മാര്‍ച്ച് 18 ന് രാത്രി താളിപ്പടുപ്പ് മൈതാനത്ത് നടന്ന കബഡി ടൂര്‍ണമെന്റ് കാണാന്‍ മൂന്നു പേരും പോയിരുന്നു. മദ്യം വാങ്ങാനും കറങ്ങാനുമായി ബൈക്ക് വേണമെന്നായപ്പോള്‍ കാണികളില്‍ ഒരാളുടെ, റോഡരികില്‍ നിര്‍ത്തിയിട്ട പഴയൊരു മോട്ടോര്‍ സൈക്കിള്‍ നിതിന്‍ റാവു സ്റ്റാര്‍ട്ട് ചെയ്‌തെടുത്തു. അതില്‍ കയറി കേളുഗുഡ്ഡെയിലും പരിസര പ്രദേശങ്ങളിലൂടെയുമുള്ള ഊടുവഴികളിലൂടെ കറങ്ങി. കാസര്‍കോട് പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപത്തെ ഒരു ഗ്രൗണ്ടില്‍ അന്ന് രാത്രി ഷട്ടില്‍ ടൂര്‍ണ്ണമെന്റ് ഉണ്ടായിരുന്നു. ടൂര്‍ണ്ണമെന്റ് കാണുകയായിരുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് അജേഷ് ബിയര്‍ കുപ്പിയെറിഞ്ഞ് കടന്നു കളഞ്ഞു. പുലര്‍ച്ചെ രണ്ട് മണിക്ക് അതേ ബൈക്ക് ടൂര്‍ണമെന്റ് നടക്കുന്ന മൈതാനത്തിന് സമീപത്തെ റോഡിലൂടെ തിരിച്ചു പോകുന്നത് കണ്ട ചിലര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ നിതിന്‍ റാവുവിന്റെ ഒരു പല്ല് പൊട്ടി. അജേഷിനും പരിക്കേറ്റു. പൊലീസ് എത്തുമ്പോഴേക്കും പരിക്കേറ്റവര്‍ സ്ഥലത്ത് നിന്നു പോയിരുന്നു.
സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാന്‍ പ്രതികള്‍ തയ്യാറായില്ല. പകരം പ്രതികാരം ചോദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യത്തെ രണ്ട് ദിവസം സംഘം ബൈക്കില്‍ ചുറ്റിക്കറങ്ങിയെങ്കിലും ആസൂത്രണം നടപ്പാക്കാന്‍ കഴിഞ്ഞില്ല. കഞ്ചാവും ബിയറും ബ്രാണ്ടിയും ഒന്നിച്ചടിച്ച് താളിപ്പടുപ്പില്‍ വെച്ച് കൊല ആസൂത്രണം ചെയ്താണ് 20 ന് രാത്രി ഇതേ ഉദ്ദേശത്തോടെ പ്രതികള്‍ ബൈക്കില്‍ സഞ്ചരിച്ചത്. ഒരാള്‍ സ്‌കൂട്ടറില്‍ പോകുന്നതായി ഇവര്‍ കാണുകയും ചെയ്തു. ഇതോടെ സ്‌കൂട്ടറിനെ പിന്തുടര്‍ന്നു.
പിന്നീട് സ്‌കൂട്ടര്‍ പഴയ ചൂരി പള്ളിക്ക് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടു. ഈ സമയത്ത് പള്ളിക്ക് സമീപത്തെ മുറിയില്‍ ലൈറ്റ് കാണപ്പെട്ടു. കത്തിയുമായി എത്തിയ അജേഷ് പള്ളിഗേറ്റ് തുറന്ന് ആദ്യം പോയത് മദ്രസയിലേക്കാണ്. അവിടെ ആരുമുണ്ടായിരുന്നില്ല. അഖിലേഷ് റോഡില്‍ ബൈക്കില്‍ തന്നെയായിരുന്നു . ഒരു കല്ലുമായി നിതിന്‍ റാവുവും പള്ളി കോമ്പൗണ്ടിലേക്ക് കടന്നു. പിറ്റേന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട മദ്രസ പാഠഭാഗങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു റിയാസ് മൗലവി. അലൂമിനിയം ഗ്രില്‍ തുറക്കുന്ന ശബ്ദം കേട്ട് റിയാസ് മൗലവി പുറത്തേക്ക് നോക്കിയപ്പോള്‍ ആക്രോശിച്ചു കൊണ്ട് അജേഷ് കത്തിയുമായി ഓടിയടുത്തു. ശബ്ദം കേട്ട് തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഖത്തീബ് അബ്ദുല്‍ അസീസ് വഹാബി വാതില്‍ തുറന്നു പുറത്തിറങ്ങുമ്പോള്‍ നിതിന്‍ കയ്യില്‍ കരുതിയ കല്ല് അദ്ദേഹത്തിന് നേരെ എറിഞ്ഞു.
അതോടെ വാതിലടച്ച് അദ്ദേഹം പള്ളിക്കകത്തേക്ക് പോയി മൈക്കിലൂടെ നാട്ടുകാരെ ഉണര്‍ത്തുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കഴുത്തറുത്തതും 28 തവണ കുത്തിയതും അജേഷ് ഒറ്റക്കായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
kerala2 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
kerala2 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു