Connect with us

india

മുഖ്യമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം പ്രീണനം; ബി.ജെ.പി രഹസ്യസഖ്യം മറച്ചുപിടിക്കാന്‍

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് കിട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം.

Published

on

കെ.പി ജലീല്‍

ജമാഅത്തെ ഇസ്‌ലാമിയുടെ ആര്‍.എസ്.എസ് നേതാക്കളുമായുള്ള ചര്‍ച്ചയെ അപലപിക്കുന്ന മുഖ്യമന്ത്രിപിണറായി വിജയന്‍ മുസ്‌ലിം ലീഗിനെയും കോണ്‍ഗ്രസിനെയും കൂടി വിഷയത്തിലേക്ക് വലിച്ചിഴച്ചത് ആര്‍.എസ്.എസ്- ബി.ജെ.പി രഹസ്യബാന്ധവം മറച്ചുപിടിക്കാന്‍. കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ വരാന്‍ കാത്തിരിക്കുന്ന മോദിസര്‍ക്കാരിന് അനുകൂലമായി ബി.ജെ.പിയുമായി രഹസ്യസഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിന്റെ ഇത്തവണത്തയും ശ്രമമെന്നിരിക്കെ അതോടൊപ്പം കുറച്ച് മുസ്‌ലിംവോട്ടുകള്‍ കൂടിപെട്ടിയിലാക്കാനാണ് ജമാഅത്ത് വിഷയത്തിലെ പിണറായിയുടെ തന്ത്രം. ജനുവരി 14ന് ഡല്‍ഹിയില്‍ ജമാഅത്തും ജമാഅത്തുല്‍ ഉലമ ഹിന്ദും ആര്‍.എസ്. എസ് വക്താക്കളുമായി ചര്‍ച്ച നടത്തിയതിനെ കൂടുതല്‍ പ്രചരിപ്പിക്കുന്ന സി.പി.എം മുത്തലാഖ് വിഷയത്തിലും പൗരത്വ വിഷയത്തിലും കൂടി ചര്‍ച്ച തുടങ്ങാന്‍ ആഗ്രഹിക്കുകയാണ്. ഇന്ന് കാസര്‍കോട്ട് പ്രതിരോധയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച പിണറായി വിജയന്‍ മുത്തലാഖും പൗരത്വനിയമവും ജമാഅത്ത് ചര്‍ച്ചയും മറ്റും പ്രസംഗത്തില്‍ എടുത്തിട്ടതിന് പിന്നില്‍ വലിയ ദുഷ്ടലാക്കാണുള്ളതെന്ന് തിരിച്ചറിയാനാകും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുമ്പത്തെ പോലെ കോണ്‍ഗ്രസിന് അനുകൂലമായ തരംഗമാകും കേരളത്തില്‍ വീശിയടിക്കുക എന്നറിയുന്ന സി.പി.എം ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ അജണ്ടയാണ് പിണറായിയുടെ പ്രസ്താവനയിലുള്ളത്. മുമ്പ് മുസ്‌ലിംവിരുദ്ധത പറഞ്ഞാണ് കേരളത്തില്‍ രണ്ടാം ഭരണത്തിന് അരങ്ങൊരുക്കിയതെങ്കില്‍ ഇത്തവണ യു.ഡി.എഫ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താനാകുമോ എന്നാണ് നോട്ടം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു വര്‍ഷം ബാക്കിയിരിക്കെ കോണ്‍ഗ്രസിനെ ശക്തിയായി ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സി.പി.എം. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്ന് രഹസ്യമായിവോട്ടുമറിച്ചാല്‍ യു.ഡി.എഫ് സീറ്റുകള്‍ കുറയ്ക്കാനാകുമെന്നാണ് പിണറായിയുടെയും മറ്റും നോട്ടം. ജമാഅത്ത് -ആര്‍.എസ്.എസ്ചര്‍ച്ചയെ കേരളത്തിലെ ജമാഅത്ത് ഒഴികെയുള്ള എല്ലാ മുസ്‌ലിംസംഘടനകളും തള്ളിക്കളഞ്ഞിരിക്കെ പിണറായി വിജയന്‍ വിഷയം വീണ്ടും ഉന്നയിക്കുന്നതും ഇതേ മുസ്‌ലിം വോട്ടുകളില്‍ കണ്ണുനട്ടാണ്. മുമ്പ് കണ്ണൂരില്‍ ആര്‍.എസ്.എസ്സുമായി ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ചര്‍ച്ച നടത്തിയ സി.പി.എം നടപടിയെ മറച്ചുവെച്ചാണ് പിണറായിയുടെ പുതിയ ജമാഅത്ത് വിമര്‍ശനം. എന്നാല്‍ ഇതിലൂടെ മുസ്‌ലിംകള്‍ സി.പി.എമ്മിന്റെ കെണിയില്‍ വീഴില്ലെന്ന് ഉറപ്പാണ്. അത്രകണ്ട് വലിയ ഭീഷണിയാണ് കേന്ദ്രത്തില്‍ മോദി- സംഘപരിവാര്‍ ഭരണകൂടം അവര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് ലക്ഷ്യം കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസ് എം.പിമാരുടെ സംഖ്യ ഏതുവിധേനയും കുറക്കുകയാണെന്നിരിക്കെ അവര്‍ ഇത്തവണ കേരളത്തില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വിജയത്തേക്കാള്‍ ലക്ഷ്യമിട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ തോല്‍വിയാണ്.

അതുകൊണ്ട് ബി.ജെ.പി വോട്ടുകള്‍ ഇടതുപക്ഷത്തിന് വോട്ടുമെന്നുറപ്പാണ്. ഇതിന് പുറമെയാണ് മുത്തലാഖും പൗരത്വഭേദഗതി നിയമവും പറഞ്ഞ് കുറച്ച് വോട്ടെങ്കിലും മുസ്‌ലിം വിഭാഗത്തില്‍നിന്ന് തട്ടാനുള്ള സി.പി.എം ശ്രമം. ഈ കെണിയില്‍ സമസ്തയോ മുജദാഹിദ് വിഭാഗങ്ങളോ വീഴില്ലെന്ന് ഉറപ്പായിരിക്കെ സി.പി.എം പയറ്റുന്നത് പാഴാകാനാണ് നൂറുശതാനം സാധ്യതയും. അതോടൊപ്പം പക്ഷേ അവര്‍ ലക്ഷ്യമിടുന്ന രീതിയില്‍ ജനങ്ങളെ വിലക്കയറ്റത്തില്‍നിന്നു നികുതിക്കൊള്ളയില്‍നിന്നും ശ്രദ്ധതിരിക്കാനും കഴിഞ്ഞേക്കാം. ഇതെങ്കിലും വിജയിച്ചാല്‍ നാണക്കേടില്ലാതെ കഴിക്കാമെന്നാണ ്പിണറായിയുടെയും സി.പി.എമ്മിന്റെയും ഇപ്പോഴത്തെനോട്ടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു

ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്

Published

on

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം.

ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂന്ന് പേരുടെ ആരോഗ്യനില തൃപ്തികരമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. പൂഞ്ച് ഭീകരക്രമണത്തിന് ചൈനീസ് സഹായമെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

Continue Reading

india

വോട്ടര്‍ പട്ടികയില്‍ പേരില്ല; ഗുജറാത്തിലെ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കി

Published

on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയില്‍ 575 മുസ്ലിം മത്സ്യത്തൊഴിലാളികളെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപണം. കല്യാണ്‍പൂര്‍ താലൂക്കിലെ ഗന്ധ്‌വി വില്ലേജില്‍ താമസിക്കുന്ന മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും നവദ്ര ഗ്രാമത്തിലെ മുസ്ലിം മത്സ്യത്തൊഴിലാളികളുടെ വീടുകളും തുറുമുഖ വികസനത്തിനായി പൊളിച്ചുനീക്കിയിരുന്നു. ദ്വാരകാ നിയമസഭാ മണ്ഡലത്തില്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്ന ഇവര്‍ 2019ലെ ലോക്‌സഭാ തെരെഞ്ഞടുപ്പിലും സമ്മതിദാനാവകാശം ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയുള്ള 575 മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ വോട്ടില്ല.

തങ്ങളെ ബലം പ്രയോഗിച്ചാണ് കുടിയൊഴിപ്പിച്ചതെന്നും അനധികൃത നിര്‍മാണമെന്ന് ആരോപിച്ചാണ് വീടുകള്‍ പൊളിച്ച് നീക്കിയതെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. വീടുകളില്‍ നിന്ന് സാധനങ്ങള്‍ മാറ്റാനോ മറ്റൊരിടത്തേക്ക് താമസം മാറാനുള്ള സമയം നല്‍കാതെ , വീടുകള്‍ പൊളിക്കുന്നതിന് തൊട്ട് മുന്നെയാണ് കെട്ടിടം പൊളിക്കാന്‍ പോവുകയാണെന്ന് ചൂണ്ടികാട്ടി നോട്ടീസ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

ഗുജറാത്തിലെ ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലിംകളാണ്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ മനപൂര്‍വം കാരണങ്ങളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കും. ഇതിന് പിന്നാലെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് പേര് നീക്കം ചെയ്യും. വോട്ട് ചേര്‍ക്കാന്‍ പോയാല്‍ സ്ഥിര താമസക്കാരല്ലാത്തതിനാല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്ന് പറയും എന്നാണ് നവദ്ര ഗ്രാമത്തില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട ജാക്കൂബ് മൂസ അഭിപ്രായപ്പെടുന്നത്. പുനരിധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ ഗുജറാത്ത് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Continue Reading

india

ഊ​ട്ടി,​ കൊ​ടൈ​ക്ക​നാ​ൽ ഇ- പാസിനുള്ള വെബ്സൈറ്റ് തുറന്നു; ഇന്ന് മുതൽ സേവനം ലഭ്യമാകും

നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക

Published

on

ഗൂഡല്ലൂർ: ഊട്ടി, കൊ​ടൈ​ക്കനാൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏർപ്പെടുത്തിയ ഇ- പാസിനുള്ള ഓൺലൈൻ സൈറ്റ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ 6 മുതൽ ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

epass.tnega.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നാളെ (മെയ് 7) മുതൽ ജൂൺ 30 വരെ ഇ- പാസ് വഴിയാണ് പ്രവേശനം അനുവദിക്കുക. പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Continue Reading

Trending