Connect with us

Video Stories

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

Published

on

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എല്ലാവിധ മാംസ വില്‍പനയും നിരോധിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ഭരണഘടന ആണയിട്ട് അധികാരത്തിലേറിയ യോഗി ആദിത്യനാഥ് ഘോരഖ്പൂരില്‍ മാത്രമല്ല, മുസ്്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടിയിരിക്കുകയാണ്. സംഘ്പരിവാറുകാര്‍ അറവുശാലകളില്‍ അതിക്രമിച്ചുകയറി അവ തകര്‍ക്കുന്ന സംഭവവും പതിവായിരിക്കുന്നു. പ്രത്യക്ഷമായി പതിനായിരക്കണക്കിന് ആളുകളും പരോക്ഷമായി പത്തു ലക്ഷം പേരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. തലമുറകളായി ഇവിടെ അറവുശാലകള്‍ നടത്തിവരുന്നവര്‍ക്കെതിരെയാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ കിരാത നടപടിയെടുത്തിരിക്കുന്നത്.

അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതിന്റെ പേരില്‍ പലയിടത്തും അഴിഞ്ഞാടുകയാണ് ഉദ്യോഗസ്ഥരും സംഘി പ്രഭൃതികളും. അമ്പതോളം കച്ചവടക്കാരെ അറസ്റ്റുചെയ്യുകയും മുപ്പതോളം എഫ്.ഐ.എസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. എല്ലാ അറവുശാലകളും പൂട്ടാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണത്രെ. പാവപ്പെട്ട ഗ്രാമീണരാണ് ജീവിതവൃത്തിയായി ഈ തൊഴില്‍ ചെയ്തുവരുന്നത്. ഘോരഖ്പൂരിലെ എല്ലാ അറവുശാലകളും അനധികൃതമാണ് എന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവു പോലും ചോദിക്കാതെയാണ് നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലും കഴിയുകയാണ് ഈ സാധുക്കള്‍. ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെതന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അനധികൃതമായ അറവുശാലകള്‍ പൂട്ടുമെന്നത് ബി.ജെ.പിയുടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ചുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലാത്തവ പൂട്ടുന്നതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നയമാണെന്നാണ് പറയുന്നതെങ്കില്‍ ലക്ഷ്‌ക്കണക്കിന് പേരുടെ ജീവനോപാധി ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇതിനിരയായവരുടെ ജോലിയും വരുമാന മാര്‍ഗവും പുനരധിവാസവും നിവൃത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. ഇതിനായി എന്തു സമന്വയനീക്കവും തയ്യാറെടുപ്പുമാണ് ബി.ജെ. പി നടത്തിയിട്ടുള്ളത്. രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ മാംസ-തുകല്‍ വ്യവസായത്തിന് മുഖ്യ പങ്കാണുള്ളത്. ഹിന്ദുക്കളടക്കം കോടികളുടെ തുകല്‍ ബിസിനസ് ചെയ്യുന്നുമുണ്ട്. 26,685 കോടി രൂപയുടെ ബിസിനസാണിത്. ഇതില്‍ മുസ്്‌ലിംകളാണ് ഏറ്റവും താഴേക്കിടയിലെ ജോലി ചെയ്തുവരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പത്തു കൊല്ലം മുമ്പ് നിശ്ചയിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനെട്ടുകോടി വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആറു ശതമാനം മാത്രമാണ് രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. പലരുടെയും നില ആദിവാസികളുടെയും ദലിതുകളുടേതിനും തുല്യം. ദരിദ്രര്‍ ദേശീയ ശരാശരിയേക്കാളും കൂടുതലും.
ഇനി മാംസഭക്ഷണം കഴിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാലും സാമാന്യജ്ഞാനമുള്ളവരാരും പറയില്ല. കാട്ടില്‍ വളര്‍ന്ന ആദിമ മനുഷ്യന്‍ മുതലുള്ള ഭക്ഷണമാണ് മാംസം. ഇന്ത്യയില്‍ ബ്രാഹ്മണരൊഴികെയുള്ളവരെല്ലാം അത് കഴിക്കാറുണ്ട്. അപൂര്‍വമായി ബ്രാഹ്മണരും. പശ്ചിമ ബംഗാളില്‍ ബ്രാഹ്മണര്‍ മല്‍സ്യ ഭക്ഷണം കഴിക്കാറുണ്ട്. അതിഥികള്‍ക്ക് ഇളം പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നല്‍കണമെന്നാണ് ഹിന്ദു നവോത്ഥാനത്തിന്റെ വക്താവായി സംഘ്പരിവാരം ഉദ്‌ഘോഷിക്കുന്ന സ്വാമി വിവേകാനന്ദന്‍ വരെ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വൈദേശികളായ ആര്യന്മാരുടെ വക്താവായ ദനാനന്ദ സരസ്വതിയാണ് പശുവിനെ ഹിന്ദുവിശുദ്ധ ബിംബമാക്കി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേറ്റുപിടിക്കുകയായിരുന്നു ചിലര്‍. രാജ്യത്തുതന്നെ പശുമാംസം ഭക്ഷിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ബീഫ്, ആട്, കോഴി പോലുള്ളവക്കാണ് പ്രിയം കൂടുതല്‍. പല സംസ്ഥാനങ്ങളിലും പശുമാംസം നിരോധിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റെല്ലാ മാംസവും നിരോധിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതിന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം. അപ്പോള്‍ എന്താണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പൗരന്മാരെല്ലാം സസ്യഭോജനത്തിലേക്ക് മാത്രമായി മടങ്ങണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മറുപടി പറയേണ്ടത് രാജ്യം ഒന്നടങ്കമാണ്. അതോ ബ്രാഹ്മണ്യവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരലാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്.
സബ്കാ സര്‍ക്കാര്‍, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി ഇടക്കിടെ പറയാറ്. ആദിത്യനാഥും ഇതുരുവിട്ടിരുന്നു. പക്ഷേ ഇതൊന്നും പ്രയോഗത്തിലുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും മുസ്്‌ലിംകള്‍ കൂടുതലുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ തന്നെയാണ് കാല്‍ നൂറ്റാണ്ടുമുമ്പ് രാമന്റെ പേരില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് സംഘ്പരിവാറുകാര്‍ ഇതേതരത്തിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ തച്ചുതകര്‍ത്തത്. സ്വന്തമായി എന്ത് ചിന്തിക്കണം, അണിയണം, എന്തുവിശ്വസിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഭരണഘടനാപരമായി പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ നടത്തുന്ന ഇത്തരം അട്ടഹാസങ്ങള്‍ പാവപ്പെട്ട ജനതയോടുള്ള തുറന്ന യുദ്ധമാണ്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം എതിരാണ് ഈ നീക്കം. ഇതിനു മറുപടി പറയേണ്ടത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളൊന്നടങ്കമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending