Connect with us

Video Stories

സംഭവിക്കുന്നത് മതേതര വിശ്വാസികള്‍ ഭയപ്പെട്ടത്

Published

on

വര്‍ഗീയ വൈരം പരമാവധി ആളിക്കത്തിച്ചുകൊണ്ടു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനൊടുവില്‍ ഉത്തര്‍പ്രദേശില്‍ മാര്‍ച്ച് 19ന് അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ഭയപ്പെട്ടതുപോലെ അതിന്റെ തനി നിറം കാട്ടിത്തുടങ്ങിയിരിക്കുന്നു. പരിസര മലിനീകരണത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരില്‍ എല്ലാവിധ മാംസ വില്‍പനയും നിരോധിച്ചതായാണ് ഏറ്റവും പുതിയ വാര്‍ത്ത. ഭരണഘടന ആണയിട്ട് അധികാരത്തിലേറിയ യോഗി ആദിത്യനാഥ് ഘോരഖ്പൂരില്‍ മാത്രമല്ല, മുസ്്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടിയിരിക്കുകയാണ്. സംഘ്പരിവാറുകാര്‍ അറവുശാലകളില്‍ അതിക്രമിച്ചുകയറി അവ തകര്‍ക്കുന്ന സംഭവവും പതിവായിരിക്കുന്നു. പ്രത്യക്ഷമായി പതിനായിരക്കണക്കിന് ആളുകളും പരോക്ഷമായി പത്തു ലക്ഷം പേരുമാണ് ഇതിന്റെ ദുരിതം അനുഭവിക്കാന്‍ പോകുന്നത്. തലമുറകളായി ഇവിടെ അറവുശാലകള്‍ നടത്തിവരുന്നവര്‍ക്കെതിരെയാണ് ഒറ്റയടിക്ക് സര്‍ക്കാര്‍ കിരാത നടപടിയെടുത്തിരിക്കുന്നത്.

അനധികൃത അറവുശാലകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും അതിന്റെ പേരില്‍ പലയിടത്തും അഴിഞ്ഞാടുകയാണ് ഉദ്യോഗസ്ഥരും സംഘി പ്രഭൃതികളും. അമ്പതോളം കച്ചവടക്കാരെ അറസ്റ്റുചെയ്യുകയും മുപ്പതോളം എഫ്.ഐ.എസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നു. എല്ലാ അറവുശാലകളും പൂട്ടാന്‍ ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണത്രെ. പാവപ്പെട്ട ഗ്രാമീണരാണ് ജീവിതവൃത്തിയായി ഈ തൊഴില്‍ ചെയ്തുവരുന്നത്. ഘോരഖ്പൂരിലെ എല്ലാ അറവുശാലകളും അനധികൃതമാണ് എന്ന രീതിയിലാണ് സര്‍ക്കാര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നത്. എന്നാല്‍ ഇതിനുള്ള തെളിവു പോലും ചോദിക്കാതെയാണ് നടപടിയെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാലു ദിവസമായി കടുത്ത നിരാശയിലും നിസ്സഹായാവസ്ഥയിലും കഴിയുകയാണ് ഈ സാധുക്കള്‍. ഒരു വിധ മുന്നറിയിപ്പുമില്ലാതെ പൊടുന്നനെ തെരഞ്ഞെടുക്കപ്പെട്ട ഒരുസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടായത് രാജ്യത്തെ നിയമ വ്യവസ്ഥിതിയെതന്നെ ചോദ്യം ചെയ്യുന്നതിനു തുല്യമാണ്. അനധികൃതമായ അറവുശാലകള്‍ പൂട്ടുമെന്നത് ബി.ജെ.പിയുടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രകടനപത്രികയില്‍ പറഞ്ഞിരുന്നതാണ്. അതനുസരിച്ചുള്ള നടപടിയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നതെങ്കിലും അങ്ങനെയല്ലാത്തവ പൂട്ടുന്നതിനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്.
സര്‍ക്കാരിന്റെ നയമാണെന്നാണ് പറയുന്നതെങ്കില്‍ ലക്ഷ്‌ക്കണക്കിന് പേരുടെ ജീവനോപാധി ഒറ്റയടിക്ക് നിര്‍ത്തലാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും. ഇതിനിരയായവരുടെ ജോലിയും വരുമാന മാര്‍ഗവും പുനരധിവാസവും നിവൃത്തിച്ചുകൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ. ഇതിനായി എന്തു സമന്വയനീക്കവും തയ്യാറെടുപ്പുമാണ് ബി.ജെ. പി നടത്തിയിട്ടുള്ളത്. രാജ്യത്ത് വിദേശനാണ്യം നേടിത്തരുന്നതില്‍ മാംസ-തുകല്‍ വ്യവസായത്തിന് മുഖ്യ പങ്കാണുള്ളത്. ഹിന്ദുക്കളടക്കം കോടികളുടെ തുകല്‍ ബിസിനസ് ചെയ്യുന്നുമുണ്ട്. 26,685 കോടി രൂപയുടെ ബിസിനസാണിത്. ഇതില്‍ മുസ്്‌ലിംകളാണ് ഏറ്റവും താഴേക്കിടയിലെ ജോലി ചെയ്തുവരുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പത്തു കൊല്ലം മുമ്പ് നിശ്ചയിച്ച ജസ്റ്റിസ് സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ പതിനെട്ടുകോടി വരുന്ന മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും ദാരിദ്ര്യ രേഖക്ക് താഴെയാണ്. ആറു ശതമാനം മാത്രമാണ് രാജ്യത്തെ 14 ശതമാനം വരുന്ന മുസ്‌ലിംകളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം. പലരുടെയും നില ആദിവാസികളുടെയും ദലിതുകളുടേതിനും തുല്യം. ദരിദ്രര്‍ ദേശീയ ശരാശരിയേക്കാളും കൂടുതലും.
ഇനി മാംസഭക്ഷണം കഴിക്കുന്നവര്‍ മുസ്‌ലിംകള്‍ മാത്രമാണെന്ന് ബി.ജെ.പിക്കാര്‍ പറഞ്ഞാലും സാമാന്യജ്ഞാനമുള്ളവരാരും പറയില്ല. കാട്ടില്‍ വളര്‍ന്ന ആദിമ മനുഷ്യന്‍ മുതലുള്ള ഭക്ഷണമാണ് മാംസം. ഇന്ത്യയില്‍ ബ്രാഹ്മണരൊഴികെയുള്ളവരെല്ലാം അത് കഴിക്കാറുണ്ട്. അപൂര്‍വമായി ബ്രാഹ്മണരും. പശ്ചിമ ബംഗാളില്‍ ബ്രാഹ്മണര്‍ മല്‍സ്യ ഭക്ഷണം കഴിക്കാറുണ്ട്. അതിഥികള്‍ക്ക് ഇളം പശുവിന്റെ മാംസം ഭക്ഷിക്കാന്‍ നല്‍കണമെന്നാണ് ഹിന്ദു നവോത്ഥാനത്തിന്റെ വക്താവായി സംഘ്പരിവാരം ഉദ്‌ഘോഷിക്കുന്ന സ്വാമി വിവേകാനന്ദന്‍ വരെ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെ വൈദേശികളായ ആര്യന്മാരുടെ വക്താവായ ദനാനന്ദ സരസ്വതിയാണ് പശുവിനെ ഹിന്ദുവിശുദ്ധ ബിംബമാക്കി പത്തൊമ്പതാം നൂറ്റാണ്ടില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഇതേറ്റുപിടിക്കുകയായിരുന്നു ചിലര്‍. രാജ്യത്തുതന്നെ പശുമാംസം ഭക്ഷിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. ബീഫ്, ആട്, കോഴി പോലുള്ളവക്കാണ് പ്രിയം കൂടുതല്‍. പല സംസ്ഥാനങ്ങളിലും പശുമാംസം നിരോധിച്ചിട്ടുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ഇതിന്റെ പേരില്‍ മറ്റെല്ലാ മാംസവും നിരോധിക്കുന്നത് എന്തിനു വേണ്ടിയാണ് എന്നതിന് ബി.ജെ.പി നേതാക്കള്‍ മറുപടി പറയണം. അപ്പോള്‍ എന്താണ് ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇനി പൗരന്മാരെല്ലാം സസ്യഭോജനത്തിലേക്ക് മാത്രമായി മടങ്ങണമെന്നാണോ ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കില്‍ അതിന് മറുപടി പറയേണ്ടത് രാജ്യം ഒന്നടങ്കമാണ്. അതോ ബ്രാഹ്മണ്യവ്യവസ്ഥിതി തിരിച്ചുകൊണ്ടുവരലാണോ ഇക്കൂട്ടര്‍ ഉദ്ദേശിക്കുന്നത്.
സബ്കാ സര്‍ക്കാര്‍, സബ്കാ വികാസ് എന്നാണ് പ്രധാനമന്ത്രി ഇടക്കിടെ പറയാറ്. ആദിത്യനാഥും ഇതുരുവിട്ടിരുന്നു. പക്ഷേ ഇതൊന്നും പ്രയോഗത്തിലുണ്ടാകില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ യു.പിയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും മുസ്്‌ലിംകള്‍ കൂടുതലുള്ളതുമായ സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. ഇവിടെ തന്നെയാണ് കാല്‍ നൂറ്റാണ്ടുമുമ്പ് രാമന്റെ പേരില്‍ അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് സംഘ്പരിവാറുകാര്‍ ഇതേതരത്തിലുള്ള വര്‍ഗീയ പ്രചാരണത്തിലൂടെ തച്ചുതകര്‍ത്തത്. സ്വന്തമായി എന്ത് ചിന്തിക്കണം, അണിയണം, എന്തുവിശ്വസിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഭരണഘടനാപരമായി പൗരന്മാര്‍ക്ക് സ്വാതന്ത്ര്യമുള്ളപ്പോള്‍ നടത്തുന്ന ഇത്തരം അട്ടഹാസങ്ങള്‍ പാവപ്പെട്ട ജനതയോടുള്ള തുറന്ന യുദ്ധമാണ്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം എതിരാണ് ഈ നീക്കം. ഇതിനു മറുപടി പറയേണ്ടത് രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളൊന്നടങ്കമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending