Connect with us

Culture

തുടര്‍ച്ചയായ തിരിച്ചടി: ടീം പിണറായി ധര്‍മസങ്കടത്തില്‍

Published

on

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങി മന്ത്രിസഭയില്‍ നിന്ന് എ.കെ ശശീന്ദ്രന്‍ പുറത്തേക്ക് പോയത് പിണറായി വിജയന്‍ സര്‍ക്കാരിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത പ്രഹരമായി. അടിക്കടിയുണ്ടാകുന്ന വീഴ്ചകളില്‍ നിന്ന് കരകയറാനാകാതെ ധര്‍മസങ്കടത്തിലായിരിക്കെയാണ് മന്ത്രിസഭയിലെ ഒരു വമ്പന്‍ കൂടി കടപുഴകിയത്.
എന്‍.സി.പിയുടെ മന്ത്രി എന്നതിലുപരി പിണറായി മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളിലൊരാളായിരുന്നു ശശീന്ദ്രന്‍. പിണറായിയുടെ വിശ്വസ്തനെന്ന പരിഗണന പല സാഹചര്യങ്ങളിലും ശശീന്ദ്രന് ലഭിച്ചിരുന്നു. എന്നാല്‍ രാജി ചോദിച്ചുവാങ്ങാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാകുന്നത്ര ഗുരുതരമായിരുന്നു അദ്ദേഹത്തിന് നേരെ ഉയര്‍ന്ന ആരോപണം. ജയരാജന് രാജിവെക്കേണ്ടി വന്നപ്പോള്‍ അത് ‘ധാര്‍മികത’യായി ഉയര്‍ത്തിക്കാട്ടാനാണ് സി.പി.എം ശ്രമിച്ചത്. എന്നാല്‍ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഒരുമന്ത്രി രാജിവെച്ചത് പിണറായി സര്‍ക്കാരിന്റെ മുന്നോട്ടുപോക്കിനെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.
സര്‍ക്കാര്‍- ഉദ്യോഗസ്ഥ പോരിന്റെയും അഴിമതിയുടെയും ഭരണപരാജയത്തിന്റെയും കരിനിഴലില്‍ നില്‍ക്കുകയാണ് സര്‍ക്കാര്‍. പത്തുമാസത്തിനുള്ളില്‍ രണ്ടു മന്ത്രിമാരുടെ രാജിയുണ്ടായതോടെ പിണറായി ശരിക്കും തകര്‍ന്നു. സര്‍ക്കാരിന്റെ വീഴ്ചകള്‍ പരിഹരിക്കാന്‍ പാര്‍ട്ടിതലത്തില്‍ ആലോചനകള്‍ നടക്കുന്നതിനിടെയാണ് എ.കെ.ജി സെന്ററിലേക്ക് ഇടിത്തീ പോലെ പുതിയ വാര്‍ത്തയെത്തിയത്. ഞെട്ടല്‍ മറച്ചുവെക്കാതെ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സി.പി.എം നേതൃത്വം തന്നെ വിമര്‍ശിച്ചതും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുത്തല്‍ നിര്‍ദ്ദേശിക്കുകയും ചെയ്തതിന്റെ അടുത്ത ദിവസമാണ് ഒരു വിക്കറ്റുകൂടി നഷ്ടപ്പെട്ട് ടീം പിണറായി തികച്ചും പ്രതിരോധത്തിലായതെന്നത് ശ്രദ്ധേയമാണ്.
2016 ഒക്‌ടോബര്‍ 14നാണ് ബന്ധുനിയമനത്തെ തുടര്‍ന്ന് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. ബന്ധുനിയമന വിവാദം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തുവെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ജയരാജന് മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. എന്നാല്‍ എന്‍.സി.പി നേതാവായ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് സ്ത്രീയോട് ഫോണില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നാണ് കസേര നഷ്ടമായത്. രണ്ട് രാജികളും വ്യത്യസ്ത സാഹചര്യങ്ങളിലാണെങ്കിലും പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും വന്‍ തിരിച്ചടിയായി.
ഇ.പി ജയരാജനും എ.കെ ശശീന്ദ്രനും ആദ്യമായാണ് മന്ത്രിപദത്തിലെത്തിയത്. ഇരുവര്‍ക്കും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന് മാത്രമല്ല, രണ്ടുപേരുടെയും രാഷട്രീയ ഭാവിതന്നെ ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ജയരാജന്റെ ബന്ധുനിയമന കേസ് വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ശശീന്ദ്രനാകട്ടെ അടുത്ത ദിവസം തന്നെ അന്വേഷണം നേരിടേണ്ടിവന്നേക്കും.
എലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ശശീന്ദ്രന്‍ 2011ലും നിയമസഭയില്‍ ഏലത്തൂരിനെ പ്രതിനിധീകരിച്ചിരുന്നു. 2006ല്‍ ബാലുശേരിയില്‍ നിന്നും 1982ല്‍ എടക്കാട്ടു നിന്നും 1980ല്‍ പെരിങ്ങളത്തു നിന്നും നിയമസഭയിലെത്തി. അഞ്ചാംതവണ എം.എല്‍.എ ആയപ്പോഴാണ് ശശീന്ദ്രന് മന്ത്രിസ്ഥാനം ലഭിച്ചത്. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ചെങ്കിലും എന്‍.സി.പി നേതൃത്വവും പിണറായിയും ശശീന്ദ്രനെയാണ് പിന്തുണച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending