Connect with us

india

കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഏജന്റായി വന്ന എഴുത്തുകാരിയേക്കാൾ തോറ്റുപോയ സി രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ് :ടി വി ഇബ്രാഹിം എം എൽ എ

ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്.

Published

on

രാജ്യത്തെ പരമോന്നത സാഹിത്യ സംഘടനയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മലയാളത്തിന്റെ അഭിമാനമായ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റുപോയത് ഭാരതത്തിൻ്റെ സാംസ്കാരി ലോകത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഇഷ്ടക്കാരെ നിയമിക്കാനും ഇഷ്ടക്കാരെ വാഴിക്കാനും കുറേ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരായി സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എഴുത്തകാർ ഇന്ത്യൻ സംസ്കാരത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി ഒരുമിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനമായ ശ്രദ്ധാകേന്ദ്രം പ്രസിഡണ്ട് ആയിരുന്നില്ല, വൈസ് പ്രസിഡണ്ടായിരുന്നു. അതിന് കാരണം

പുതിയ കാലത്തിന് ഇന്ത്യയുടെ മഹത്തായ ബഹുസ്വര സംസ്കാരത്തെയും എല്ലാ മനുഷ്യരെയും ഒരുപോലെ ഒരുമിച്ച് ഉൾക്കൊള്ളാവുന്ന ജനാധിപത്യ ദർശനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതീയ ദർശനത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്ന   രാധാകൃഷ്ണൻ എന്നതാണ്. ഒരേസമയം തത്വചിന്തയിലും ശാസ്ത്രത്തിലും ദർശനത്തിലും വേദ ഉപനിഷത്തുകളിലും അഗാധമായ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച പലതരത്തിൽ ബോധ്യപ്പെട്ടതാണ്. ഭഗവത്ഗീതയെ ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗീതാദർശനം പുതിയ കാലത്തെ ഇന്ത്യക്ക് ഒരു വഴികാട്ടിയാണ്. ഭാരതീയ ദർശനത്തെയും വേദ ഉപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഭാരതീയരെ ഭിന്നിപ്പിക്കാനുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാർ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഗീതാദർശനത്തിന്റെ യഥാർത്ഥ പൊരുൾ ഇന്ത്യൻ ജനതക്ക് പകർന്നു കൊടുക്കുന്നത് ഒരു യഥാർത്ഥ സാംസ്കാരിക പ്രവർത്തനം കൂടിയാണ്.

മലയാള ഭാഷാപിതാവ് തുഞ്ചത്ത് ആചാര്യന്റെ ജീവചരിത്രം ഏറ്റവും ദാർശനികമായ ഒരു നോവലായും അതേസമയം തന്നെ വിശ്വസനീയമായ ദർശനമായും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാര നിർമ്മിതിയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം എല്ലാ മനുഷ്യരും ഒരുമിച്ചുചേർന്ന ബഹുസ്വര ദർശനത്തിന്റെ വഴി അദ്ദേഹം മുന്നോട്ടു വെച്ചു. ഫാഷിസ്റ്റ് വിരുദ്ധമായ ഏകതയുടെയും ഏകാത്മകതയുടെയും അദ്വൈത ചിന്തയുടെയും ആശയമാണ് എഴുത്തച്ഛന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാംസ്കാരിക ദാർശനിക വൈവിധ്യങ്ങളുടെ പ്രചാരകരും വ്യാഖ്യാതാക്കളുമായ അപൂർവം ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് സി രാധാകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി ശക്തമായ ബന്ധങ്ങളും വേരുകളുമുള്ള ഒരാൾ കൂടിയാണ് സി ആർ.

ഇന്ത്യൻ സാഹിതീയ പ്രവർത്തനങ്ങളുടെ നായകസ്ഥാനത്തിന് സർവഥാ യോഗ്യനായ ഒരാൾ കേരളത്തിൽ നിന്ന് കടന്നുവരുന്നത് പലരുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമം ഭരണകേന്ദ്ര കൂടത്തിന്റെ ഒത്താശയോടുകൂടി നടന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീ രാധാകൃഷ്ണനെ തോൽപ്പിച്ച്, പകരം തെരഞ്ഞെടുക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഏജന്റായ ഒരു എഴുത്തുകാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്. അദ്ദേഹം തുടങ്ങിവച്ച ഈ പോരാട്ടത്തെ സർവ്വവിധേനയും ശക്തിപ്പെടുത്തി ഇന്ത്യയുടെ സംസ്കാര മണ്ഡലത്തിന് ആർജ്ജവവും ദിശാബോധവുമുള്ള ഒരു നേതൃത്വം രൂപം കൊള്ളാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. സാംസ്കാരിക മേഖലയെ സമ്പൂർണമായി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലെ തെരഞ്ഞെടുപ്പും അതിന്റെ ജനാധിപത്യ വിരുദ്ധമായ അനുഭവങ്ങളും നമുക്ക് പാഠമാകട്ടെ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മോദി വരില്ല; രാഹുൽ ഗാന്ധിയുമായി സംവാദത്തിന് യുവമോർച്ച വൈസ് പ്രസിഡൻ്റിനെ നിയോഗിച്ച് ബി.ജെ.പി

സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.

Published

on

: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള പൊതുസംവാദത്തിന് യുവമോര്‍ച്ച വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ നിയോഗിച്ച് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ ഗാന്ധിയെയുമായിരുന്നു സംവാദത്തിന് ക്ഷണിച്ചിരുന്നത്. സംവാദത്തിന് താന്‍ തയാറാണെന്നും പ്രധാനമന്ത്രി തയാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാഹുല്‍ നേരത്തെ പറഞ്ഞിരുന്നു.യുവമോര്‍ച്ച ദേശീയ അധ്യക്ഷനും ബി.ജെ.പി നേതാവുമായ തേജസ്വി സൂര്യയാണ് അഭിനവ് പ്രകാശിനെ സംവാദത്തിന് നിയോഗിച്ച കാര്യം അറിയിച്ചത്.

സംവാദത്തിനുള്ള ക്ഷണം സ്വീകരിക്കാന്‍ പ്രധാനമന്ത്രി മോദിക്ക് ധൈര്യമില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 56 ഇഞ്ച് നെഞ്ചിന് ഇതുവരെ ക്ഷണം സ്വീകരിക്കാനുള്ള ധൈര്യം വന്നിട്ടില്ലെന്ന് ജയറാം രമേശ് പരിഹസിച്ചു. പ്രധാനമന്ത്രിയുമായി സംവാദത്തിനുള്ള ക്ഷണം രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ട് ദിവസങ്ങള്‍ പിന്നിടുകയാണ്.

മുന്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂറും എ.പി. ഷായും മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമും ചേര്‍ന്നാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയെയും രാഹുല്‍ ഗാന്ധിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്‌.

‘പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, ഭാരതീയ ജനതാ പാര്‍ട്ടി യുവമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അഭിനവ് പ്രകാശിനെ സംവാദത്തിനായി നിയോഗിക്കുകയാണ്.
നിങ്ങളുടെ സമ്മതത്തിനായി ആകാംക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു. സ്വാതന്ത്രത്തിന് ശേഷം ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ഒരു രാഷ്ട്രീയ കുടുംബത്തിന്റെ പിന്‍ഗാമിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു സാധാരണക്കാരനും തമ്മിലുള്ള ചരിത്രപരമായ സംവാദമാകും അരങ്ങേറുക’ -തേജസ്വി സൂര്യ.

Continue Reading

india

വിദ്വേഷ പ്രസംഗത്തില്‍ മോദിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഹരജി കഴമ്പില്ലാത്തതും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അവര്‍ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുന്‍കൂട്ടി കണക്കാക്കാനാവില്ലെന്നും ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആര്‍ക്ക് നോട്ടീസയക്കണമെന്ന് തങ്ങള്‍ക്ക് പറയാനാവില്ല. അവര്‍ ഒന്നും ചെയ്യില്ലെന്ന് ഊഹിക്കാനുമാവില്ല. അവര്‍ക്ക് ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം വിശദീകരണം ചോദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

മോദിക്കെതിരായ പരാതി പ്രത്യേക പരിഗണന നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈകാര്യം ചെയ്യുന്നതെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. നിസാം പാഷ പറഞ്ഞു. ബി.ആര്‍.എസ് നേതാവ് ചന്ദ്രശേഖര റാവു അടക്കമുള്ളവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിട്ടുണ്ട്. എന്നാല്‍ മോദിക്കെതിരെ നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും നിസാം പാഷ പറഞ്ഞു.

നോട്ടീസിന് മറുപടി നല്‍കാന്‍ ബി.ജെ.പി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മെയ് 15നകം മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അഡ്വ. സുറുചി സുരി പറഞ്ഞു. പാര്‍ട്ടിക്ക് നോട്ടീസ് അയക്കണോ താരപ്രചാരകന് നോട്ടീസയക്കണോ എന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവേചനാധികാരത്തില്‍പ്പെട്ട വിഷയമാണെന്നും അദ്ദേഹം കോടതിയല്‍ വ്യക്തമാക്കി.

Continue Reading

india

‘വോട്ട് കുത്തിയത് സൈക്കിളിന്, പോയത് താമരയ്ക്ക്’; ഉത്തര്‍പ്രദേശില്‍ ഇ.വി.എം മെഷീനില്‍ ക്രമക്കേട്

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മണ്ഡലമായ ലഖിംപൂർഖേരിയിലാണു സംഭവം

Published

on

യോഗി ആദിത്ത്യനാഥിന്റെ യു.പിയില്‍ നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍(ഇ.വി.എം) പരാതി. ലഖിംപൂര്‍ ഖേരിയിലാണ് ഇ.വി.എമ്മില്‍ ക്രമക്കേട് ആരോപിച്ച് വോട്ടര്‍മാര്‍ രംഗത്തെത്തിയത്. സൈക്കിള്‍ ചിഹ്നത്തില്‍ കുത്തിയപ്പോള്‍ താമരയ്ക്കാണ് വോട്ട് പോയതെന്നാണു പരാതി.

വോട്ടിങ് മെഷീനില്‍ സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളില്‍ കുത്തിയപ്പോള്‍ വി.വി പാറ്റില്‍ ബി.ജെ.പി സ്ലിപ്പ് ആണ് തെളിഞ്ഞതെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. സംഭവത്തില്‍ വോട്ടര്‍മാര്‍ പ്രതിഷേധം രേഖപ്പെടുത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രിസൈഡിങ് ഓഫിസര്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപണവുമായും വോട്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ടെന്ന് പ്രാദേശിക ഹിന്ദി മാധ്യമമായ ‘യു.പി തക്’ റിപ്പോര്‍ട്ട് ചെയ്തു.

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തിയപ്പോള്‍ താങ്കളുടെ വോട്ട് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞു തടയുകയായിരുന്നു പ്രിസൈഡിങ് ഓഫിസര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചു. അങ്ങനെ ഇ.വി.എമ്മില്‍ സൈക്കില്‍ ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയുടെ പേരാണ് വി.വി പാറ്റില്‍ വന്നതെന്ന് ഇദ്ദേഹം ആരോപിച്ചു. ഇതേസമയത്ത് വോട്ട് ചെയ്യാന്‍ ശ്രമിച്ച അഞ്ചുപേര്‍ക്ക് വോട്ട് പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. എസ്.പിയുടെ ഉത്കര്‍ഷ് വര്‍മയാണു പ്രധാന എതിരാളി. 2014ലും 2019ലും വന്‍ ഭൂരിപക്ഷത്തിനാണ് അജയ് മിശ്ര ഇവിടെ വിജയിച്ചത്. 2021ല്‍ യു.പി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പരിപാടിയിലേക്കു നടന്ന കര്‍ഷക പ്രതിഷേധത്തിനുനേരെയായിരുന്നു കേന്ദ്രമന്ത്രിയുടെ പുത്രന്‍ കാറിടിച്ചുകയറ്റിയത്. കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സംഭവത്തില്‍ എട്ടു കര്‍ഷകരാണു കൊല്ലപ്പെട്ടത്.

ലഖിംപൂര്‍ഖേരി സംഭവം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ലഖിംപൂര്‍ഖേരിക്കു പുറമെ യു.പിയില്‍ മറ്റ് 12 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Continue Reading

Trending