Connect with us

kerala

മാലിന്യ സംസ്‌കരണ കോണ്‍ക്ലേവിന് തദ്ദേശ വകുപ്പ് ചെലവഴിച്ചത് ലക്ഷങ്ങള്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും അതേതുടര്‍ന്നുള്ള വിഷപ്പുകയും അണയ്ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ കോണ്‍ക്ലേവും ചര്‍ച്ചയാവുന്നു.

Published

on

കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തവും അതേതുടര്‍ന്നുള്ള വിഷപ്പുകയും അണയ്ക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കൊച്ചിയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ കോണ്‍ക്ലേവും ചര്‍ച്ചയാവുന്നു. തദ്ദേശസ്വയംഭരണ വകുപ്പിന് വേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഒരു കോടി രൂപയോളം ചെലവഴിച്ചാണ് ഫെബ്രുവരി 4 മുതല്‍ 6 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജീസ് എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്കുള്ള ഭൂരിഭാഗം തുകയും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തിയെന്നായിരുന്നു ഇതുസംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അവകാശപ്പെട്ടത്. എന്നാല്‍ ആരൊക്കെയാണ് സ്‌പോണ്‍സര്‍മാര്‍ എന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല.

ഇന്ത്യയ്ക്കകത്തും, വിദേശത്തും നിന്നുമുള്ള മാലിന്യ സംസ്‌കരണ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും, യന്ത്രോപകരണങ്ങളും, ആശയങ്ങളും അവതരിപ്പിക്കുന്നതിനും, മാലിന്യ സംസ്‌കരണ-സംവിധാനങ്ങളെ കുറിച്ചുള്ള ആശങ്കകള്‍ ദൂരീകരിച്ച് പൊതുഅവബോധം വളര്‍ത്തുന്നതിനും അവസരമൊരുക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യമായി തദ്ദേശ സ്വയംഭരണ വകുപ്പ് പറഞ്ഞിരുന്നത്. എന്നാല്‍ 250 രൂപയോളം ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയ പരിപാടിയില്‍ പൊതുജന പങ്കാളിത്തം വളരെ കുറവായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് 100 രൂപ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും ചുരുങ്ങിയത് പത്ത് പ്രതിനിധികളെയെങ്കിലും കോണ്‍ക്ലേവില്‍ പങ്കെടുപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട്, അമൃത് പദ്ധതി, ഇംപാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയുടെ പങ്കാളിത്തവും എക്‌സ്‌പോയി ലുണ്ടായിരുന്നു. ബ്രഹ്മപുരം വിഷയത്തില്‍ ഇപ്പോഴും മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. മാലിന്യ സംസ്‌ക്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു അന്ന് അദ്ദേഹം പ്രസംഗിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending