Connect with us

Video Stories

സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം

Published

on

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ സി.പി.എമ്മിനെതിരെ പരോക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രമായ ജനയുഗം. ഭൂമാഫിയക്കും റിസോര്‍ട്ട് ലോബിക്കും ചിലര്‍ ചൂട്ടുവെട്ടം തെളിയിക്കുകയാണെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ വിമര്‍ശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. സി.പി.എമ്മിന്റെ ഏകാധിപത്യനിലപാടുകള്‍ക്ക് എതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന ജനയുഗത്തിലൂടെ മൂന്നാര്‍ വിഷയത്തില്‍ തങ്ങള്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന സൂചനയാണ് സി.പി.ഐ നല്‍കുന്നത്. ‘ഭൂ-ഭവനരഹിതര്‍ക്ക് മൂന്നേക്കര്‍ ഭൂമി, മൂന്നുനില വീട്’ എന്ന തലക്കെട്ടില്‍ ദേവികയെഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. ഭൂമാഫിയകള്‍ക്കും റിസോര്‍ട്ട് ലോബിക്കും ചൂട്ടുവെട്ടം തെളിക്കുന്ന ചിലര്‍ തങ്ങളും ഇടതുപക്ഷമാണെന്നു സ്വയം പ്രഖ്യാപിക്കുന്നതാണ് മൂന്നാറില്‍ നടക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരമാണ്.”ഒരു നൂല്‍പ്പാലത്തിലൂടെ ഓരോ ചുവടും സഞ്ചരിച്ചുവേണം ഇടതുമുന്നണി പ്രകടനപത്രികയിലെ ഭൂ-ഭവനരഹിതര്‍ക്ക് വീടും ഭൂമിയുമെന്ന വാഗ്ദാനം നടപ്പാക്കാന്‍. പക്ഷേ മാഫിയാപറ്റങ്ങള്‍ ഈ നൂല്‍പ്പാലം മുറിച്ചുകളഞ്ഞാലോ. പരിസ്ഥിതി ദുര്‍ബലമായ മൂന്നാറിനെ രക്ഷിക്കാനുള്ള കാലം തന്നെ അതിക്രമിക്കുന്നതിനിടെയാണ് അവിടെ മാഫിയ പിടിമുറുക്കുന്നത്. ഭൂമിയില്ലാത്ത പാവങ്ങള്‍ സര്‍ക്കാര്‍ വക ഒരുതുണ്ടു ഭൂമി കയ്യേറി അതിലൊരു കൂരകെട്ടി ആകാശമേലാപ്പിനു കീഴേ അഭയം തേടിയാല്‍ അതു മനസിലാക്കാം.
എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെയും പൊതുമരാമത്തു വകുപ്പിന്റെയും റവന്യു വകുപ്പിന്റെ മൂന്നും നാലും ഏക്കര്‍ കയ്യേറി അവയില്‍ ബഹുനില മന്ദിരങ്ങളും ആഡംബര റിസോര്‍ട്ടുകളും പണിതിട്ട് തങ്ങളും ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നവര്‍ ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രിമിനലുകളെ ഇറക്കി ആക്രമിക്കുന്ന സംഭവ പരമ്പരകളാണ് മൂന്നാറില്‍ അരങ്ങേറുന്നത്.
സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറിമാഫിയ മൂന്നാറിന്റെ മാറുതുരന്ന് കരിങ്കല്‍ ഖനനം നടത്തുമ്പോള്‍ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ട് സമരാഭാസത്തിനിറങ്ങുക, ജനപ്രതിനിധി തന്നെ അതിനു നേതൃത്വം നല്‍കുക എന്നിങ്ങനെ കാര്യങ്ങള്‍ നീങ്ങുന്നതും നീക്കുന്നതും ഇടതുകുപ്പായമണിഞ്ഞവര്‍ക്കു ഭൂഷണമല്ല. ആ കുപ്പായം അവര്‍ക്കു ചേരുന്നതുമല്ല. കയ്യേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാടിനെ കേരളീയ പൊതുസമൂഹം മുക്തകണ്ഠം പ്രശംസിക്കുമ്പോള്‍ മന്ത്രി ബുദ്ധിമോശമാണ് കാട്ടുന്നതെന്ന ഒരു നേതാവിന്റെ അഭിപ്രായത്തെ മിതമായ ഭാഷയില്‍ ബുദ്ധിഭ്രമമെന്നേ മാലോകര്‍ വിലയിരുത്തുകയുള്ളു. ആ സ്വരം മാഫിയകളില്‍ നിന്നു കടമെടുത്തതാണെന്ന് കൂടി പറയേണ്ടിവരും. കാരൈക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരത്തെ ഓലപ്പീപ്പിയൂതി തോല്‍പിച്ചുകളയാമെന്ന മാഫിയകളുടെ ഉള്ളിലിരിപ്പ് ഇവിടെ ചെലവാകില്ലെന്നും ലേഖനത്തില്‍ പറയുന്നു.
മൂന്നാറില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള പ്രമുഖ സി.പി.എം നേതാക്കള്‍ നടത്തിയ ഭൂമികയ്യേറ്റവും വീടുനിര്‍മാണവും തടയാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ വിരട്ടി ഓടിച്ചതാണ് സി.പി.ഐ-സി.പി.എം പോരിനിടയാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending