Views
വിദ്യാഭ്യാസ വകുപ്പില്‍ ചീഞ്ഞുനാറുന്നത്
ഇത്തവണത്തെ വിദ്യാലയ പരീക്ഷകളില്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ചോദ്യപേപ്പര്‍ ചോരുകയും എസ്.എസ്.എല്‍.സിയില്‍ ഒരു പരീക്ഷ റദ്ദാക്കി വീണ്ടും നടത്തേണ്ടി വരികയും ചെയ്തിരിക്കുന്നു. കഴിഞ്ഞ 20ന് നടന്ന കണക്കു പരീക്ഷക്കു പകരമായി 30ന് വീണ്ടും അതേ പരീക്ഷ മറ്റൊരു ചോദ്യപേപ്പര്‍ പ്രകാരം നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. 21ന് നടന്ന പ്ലസ്‌വണ്‍ ജ്യോഗ്രഫിയുടെ ചോദ്യപേപ്പറിലെ 41 ചോദ്യങ്ങളും മോഡല്‍ പരീക്ഷയിലേതാണ്. ഇതും രണ്ടാമത് നടത്തേണ്ട അവസ്ഥയിലാണ്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഗണിത ശാസ്ത്ര അധ്യാപകന്‍ ആ സ്ഥാപനത്തിലെ ചോദ്യപേപ്പര്‍ അതേപടി പകര്‍ത്തിയെഴുതിയാണ് ചോദ്യപേപ്പര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത്തവണ പത്താം തരത്തിലെ മലയാളം പരീക്ഷയിലും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാത്തിനും സിലബസിന് പുറത്തും കടുകട്ടിയായതുമായ ചോദ്യങ്ങള്‍ വന്നതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പ്ലസ്ടു പരീക്ഷയുടെ ഭൂമിശാസ്ത്രം, ജേണലിസം, രസതന്ത്രം, കണക്ക് ചോദ്യപേപ്പറുകളിലും ഒരേ തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ വന്നതും കുട്ടികളെ അമ്പരപ്പിച്ചിരുന്നു.
വളരെയേറെ പരിപാവനമാര്‍ന്നതും അതിസൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുമായ വിദ്യാഭ്യാസ മേഖലയിലും ഭാവികേരള തലമുറയുടെ സുപ്രധാന കടമ്പയായ പത്താംതരത്തിന്റെ കാര്യത്തിലും ഇത്രയും ലാഘവത്തോടെയാണ് ഒരു സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കൈക്കൊണ്ട സമീപനമെന്നത് ഭാവി കേരളത്തെക്കുറിച്ച് പ്രതീക്ഷ വെക്കുന്ന ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നതിന് സുവ്യക്തമായ മാനദണ്ഡങ്ങളുള്ള വിദ്യാഭ്യസ വകുപ്പില്‍ ഇങ്ങനെയൊക്കെ സംഭവിച്ചുവെന്നത് വിശ്വസിക്കാന്‍ പോലുമാകുന്നില്ല. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന പാനലില്‍ മന്ത്രിയുടെ പാര്‍ട്ടിക്കാരായ അധ്യാപകരെ തിരുകി കയറ്റിയതാണ് ഇതിനെല്ലാം കാരണം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും മുമ്പും ഐക്യജനാധിപത്യ മുന്നണിയിലെ മുസ്‌ലിംലീഗ് വകുപ്പ് കൈകാര്യം ചെയ്തപ്പോഴെല്ലാം വകുപ്പിനും സര്‍ക്കാരിനുമെതിര ഹാലിളക്കം നടത്തിയവരുടെയൊക്കെ വായടഞ്ഞു പോയോ.
മാര്‍ക്കുദാനം, തോറ്റവരെ ജയിപ്പിച്ചു, അധ്യാപികമാരെ പച്ച ബ്ലൗസ് അണിയിപ്പിച്ചു, പച്ച ബോര്‍ഡുണ്ടാക്കി തുടങ്ങി നൂറുകൂട്ടം ആരോപണങ്ങളാണ് മുന്‍കാലത്ത് വിദ്യാഭ്യാസ മേഖലക്കെതിരെ ചിലര്‍ ഉന്നയിച്ചിരുന്നത്. മുസ്്‌ലിംലീഗിനും അത് ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മതേതരത്വത്തിലധിഷ്ഠിതമായ നയസമീപനങ്ങള്‍ക്കുമെതിരായ നിലപാടുകളായിരുന്നു ഇതെല്ലാം. കുട്ടികളുടെ ഭാവിയെ ബാധിച്ചാലും വേണ്ടില്ല തങ്ങളുടെ ഇടുങ്ങിയ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം എന്ന കുബുദ്ധിയാണ് അവരെ നയിച്ചിരുന്നത്. ഇന്നിതാ വിദ്യാഭ്യാസരംഗത്ത് ഏറെക്കാലത്തെ പ്രവര്‍ത്തന പരിചയമുള്ള കലാലയ അധ്യാപകന്‍ സി.പി.എമ്മിന്റെ പ്രതിനിധിയായി വകുപ്പ് ഭരിക്കുമ്പോഴാണ് മേല്‍ പരാമര്‍ശിത കുറ്റങ്ങളും കുറവുകളും സംഭവിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെയാകട്ടെ ഫീസ്‌കൂട്ടിയും സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിയും ഈജിയന്‍ തൊഴുത്താക്കിയിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് ഏട്ടിലെ പശുവല്ല. അതിനെ സുചിന്തിതമായും പുരോഗമനാത്മകമായ നയപരിപാടികളുടെ അടിസ്ഥാനത്തിലുമാണ് നയിക്കേണ്ടത്. ഇതിനടിസ്ഥാനത്തിലുള്ള കര്‍മപരിപാടികളാണ് കഴിഞ്ഞകാല യു.ഡി.എഫ് സര്‍ക്കാരുകള്‍ ചെയ്തുവന്നിരുന്നത്. ഐക്യജനാധിപത്യ മുന്നണിയും മുസ്‌ലിംലീഗ് നേതാവ് സി.എച്ച് മുഹമ്മദ്‌കോയ മുതല്‍ ചാക്കീരി അഹമ്മദുകുട്ടി, നാലകത്തുസൂപ്പി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ അബ്ദുറബ്ബ് എന്നിവര്‍വരെ ദീര്‍ഘദര്‍ശിത്വത്തോടെ സ്വീകരിച്ച പദ്ധതികള്‍ കാരണമാണ് ഇന്ന് കേരളം നേടിയിട്ടുള്ള സാക്ഷര-വിദ്യാഭ്യാസ പുരോഗതികള്‍. പ്രൊഫ. ജോസഫ് മുണ്ടശേരിയെപോലുള്ള വിദഗ്ധര്‍ ഈ രംഗത്ത് നല്‍കിയ സേവനങ്ങളും മറക്കാവതല്ല. സംസ്‌കൃത, മലയാളം സര്‍വകലാശാലകള്‍ സ്ഥാപിച്ചത് യു.ഡി.എഫ് കാലത്തായിരുന്നു. 2006ലെ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ച 176 പ്ലസ്ടു സ്‌കൂളുകളിലെ 1500 ഓളം അധ്യാപകര്‍ക്ക് ശമ്പളം അനുവദിച്ചതും പാഠ്യപദ്ധതി പരിഷ്‌കരിച്ചതും അബ്ദുറബ്ബ് മന്ത്രിയായിരിക്കെയാണ്. ഏറെക്കാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചത്. ഇതിന്മേല്‍ ഒരുവിധ പരാതികളുമുണ്ടായില്ല എന്നത് കൂലങ്കഷമായ കര്‍മപദ്ധതിയുടെ മേന്മ കൊണ്ടായിരുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയുടെ സിലബസ് പൂര്‍ണമായും പരിഷ്‌കരിച്ചതും ഇക്കാലത്തായിരുന്നു.
എന്നാല്‍ 2006-11ല്‍ എം.എ ബേബിയും ഇപ്പോഴത്തെ പ്രൊഫ. രവീന്ദ്രനാഥും ഈരംഗത്ത് തികഞ്ഞ അരാജകത്വവും കെടുകാര്യസ്ഥതയുമാണ് നടപ്പിലാക്കിയത്. എന്തിനും രാഷ്ട്രീയം കലര്‍ത്തി തനിക്കാക്കുന്ന സമീപനമാണ് ഇടതുപക്ഷം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്വീകരിച്ചത്. തങ്ങളുടെ അധ്യാപക സംഘടനകളില്‍പെട്ടവരെ മാത്രം ചുമതലയേല്‍പിക്കുകയും അതുവഴി സര്‍വരംഗത്തും ഏകപക്ഷീയ നയം അടിച്ചേല്‍പിക്കുകയും ചെയ്യുന്ന സമീപനങ്ങള്‍ക്ക് ഉദാഹരണമായിരുന്നു കുട്ടികളുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്താനിടയാക്കിയ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠ്യഭാഗം. പൊതുപ്രവര്‍ത്തക മെഴ്‌സിരവിയെ വരെ അപകീര്‍ത്തിപ്പെടുത്തുന്ന പാഠഭാഗങ്ങളുമുണ്ടായി. എന്നാല്‍ ഇത്തവണ എല്‍.കെ.ജി മുതല്‍ പ്ലസ്ടുവരെയുള്ള എല്ലാ അധ്യാപകര്‍ക്കുമായി ക്ലസ്റ്റര്‍ എന്ന ആശയം ഇടതുസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് നടന്നില്ല. ഹയര്‍സെക്കണ്ടറിയെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവരുമെന്ന പ്രഖ്യാപനവും വൃഥാവിലായി. ഏറെ കൊട്ടിഘോഷിച്ച് ഇടതു സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന പദ്ധതി ഇന്നും ഏട്ടിലെ പശുവാണ്. ഒരു നിയോജക മണ്ഡലത്തില്‍ ഒരോ പ്രൈമറി സ്‌കൂളിനെയും ഹയര്‍സെക്കണ്ടറിയെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന പരിപാടിക്ക് ഫണ്ട് എന്നോ വരാനിരിക്കുന്ന കിഫ്ബി കൊണ്ടാണെന്നാണ് പറയുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ക്ക് കോടിക്കണക്കിന് രൂപയാണ് പുനരുദ്ധാരണത്തിനായി നല്‍കിയതെന്നത് ഇന്ന് പഴയ വിമര്‍ശകര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതെല്ലാം തെളിയിക്കുന്നത് ദേശീയ കക്ഷി വിദ്യാഭ്യാസ വകുപ്പ് ഭരിച്ചാല്‍ മാത്രമേ വിദ്യാഭ്യാസ രംഗം ശരിയാകൂ എന്ന വാദത്തിന്റെ അടിത്തറതന്നെ തിരസ്‌കരിക്കുന്നതാണ്.
രാഷ്ട്രീയം ജനാധിപത്യ വ്യവസ്ഥിതിയില്‍ അനിവാര്യമാണെങ്കിലും പൊതുജനങ്ങളുടെ സേവനത്തിന്റെ കാര്യത്തില്‍ കൂപമണ്ഡൂക രീതിയിലുള്ള വികല നിലപാടുകള്‍ സ്വീകരിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഹേതു. കൊടിയുടെ നിറം നോക്കാതെ കറകളഞ്ഞ സേവന തല്‍പരതക്ക് മുന്‍തൂക്കം നല്‍കി മാത്രമേ വിദ്യാഭ്യാസ രംഗത്തെ നശീകരണ പ്രവണതകളെ തുടച്ചുനീക്കാന്‍ കഴിയൂ.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
kerala3 days ago
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ
-
gulf3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം: അനുശോചനം രേഖപ്പെടുത്തി മസ്കത്ത് കെ.എം.സി.സി
-
kerala3 days ago
ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് തുടക്കമാകുന്നു; യുഎസ് വേദിയാവും
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്
-
india3 days ago
മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു