Connect with us

News

വനിത പ്രീമിയര്‍ ലീഗ്; ഇന്ന് എലിമിനേറ്റര്‍ അങ്കം

ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക.

Published

on

മുംബൈ: ഡി.വൈ പാട്ടില്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വനിതകളുടെ തീപ്പാറും പോരാട്ടം. പ്രഥമ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് എലിമിനേറ്ററില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സും അട്ടിമറിക്കാരായ യു.പി വാരിയേഴ്‌സും നേര്‍ക്കുനേര്‍. ഈ മല്‍സരത്തില്‍ വിജയം സ്വന്തമാക്കുന്നവരായിരിക്കും ഡല്‍ഹി ക്യാപിറ്റല്‍സുമായി ഫൈനല്‍ കളിക്കുക. വളരെ ഗംഭീരമായി തുടങ്ങി ഇടക്കൊന്ന് പതറിയവരാണ് ഹര്‍മന്‍പ്രീത് കൗറിന്റെ മുംബൈ. സ്മൃതി മന്ദാന നയിച്ച ബെംഗളുരു സൂപ്പര്‍ സംഘത്തെയും പിറകിലാക്കി എലിമിനേറ്ററില്‍ എത്തിയവരാണ് യു.പി. അവരുടെ പ്രതീക്ഷ പരുക്കില്‍ നിന്നും മുക്തയായി എത്തുന്ന ഗ്രേസ് ഹാരിസാണെങ്കില്‍ മുംബൈയുടെ തുരുപ്പ് ചീട്ട് നായിക ഹര്‍മന്‍ പ്രീത് തന്നെ.

അതിനിര്‍ണായക മല്‍സരത്തില്‍ ഗുജറാത്തുകാരെ വിറപ്പിച്ചാണ് യു.പിക്കാരുടെ വരവ്. ഗ്രേസ് ഹാരിസ് പ്രകടിപ്പിച്ച മികവിലായിരുന്നു ത്രില്ലര്‍ വിജയം. ഇത് വരെ കളിച്ച മല്‍സരങ്ങളില്‍ നിന്നായി 1161 റണ്‍സാണ് യു.പി വനിതകള്‍ സ്വന്തമാക്കിയത്. ഇതില്‍ 663 റണ്‍സും സംഭാവന ചെയ്ത മധ്യനിരയില്‍ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. ഹാരിസിനെ കൂടാതെ താഹില മക്ഗ്രാത്തും അപാര ഫോമില്‍ കളിക്കുന്നത് മുംബൈക്ക് വെല്ലുവിളിയാണ്.മുംബൈക്ക്് ടെന്‍ഷന്‍ അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടിലും തോറ്റതാണ്. ഹര്‍മന്‍പ്രീത് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ നട്ടെല്ല്. അമേലിയ കെര്‍, പുജാ വട്‌സാര്‍ക്കര്‍, ഇസി വോംഗ് എന്നിവരും സാമാന്യം നന്നായി കളിക്കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

death

മുന്‍ കാമുകിയുടെ വീട്ടിലേക്ക് ഗ്രനേഡ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച യുവാവ് അതേ ഗ്രനേഡ് പൊട്ടി യുവാവിന് ദാരുണാന്ത്യം

ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു

Published

on

ബാങ്കോക്ക്: തായ്ലാന്‍ഡില്‍ മുന്‍ കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ഗ്രനേഡ് തൂണില്‍ തട്ടി ബൗണ്‍സ് ചെയ്ത് തിരുച്ചുവന്നു പെട്ടിതെറിച്ച് യുവാവിന് ദാരുണാന്ത്യം. പ്രണയ നൈരാശ്യം യുവാവിന്‍ മുന്‍ കാമുകിയോടും കുടുംബത്തോടും പകയായി മാറിയിരുന്നു. ഇതാണ് യുവാവിനെ ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് എത്തിച്ചത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എം26 ഫ്രാഗ്മെന്റെഷന്‍ ടൈപ്പില്‍പ്പെടുന്ന ഗ്രനേഡാണ് യുവാവ് ഇതിനായ് ഉപയോഗിച്ചത്.

യുവതിയുമായി യുവാവ് ഏറെ നാളായി പ്രശ്നങ്ങളിലായിരുന്നു. ഇതിന് മുന്‍പും ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു ഇയാള്‍ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം യുവതി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവാവ് ഗ്രനേഡാക്രമണത്തിനു മുതിരുകയായിരുന്നു.

ഇയാള്‍ യുവതിയുടെ വീടിന് നേരെ ഗ്രനേഡ് എറിയുകയും പിന്നാലെ വീടിന്റെ തൂണില്‍ തട്ടി തിരിച്ച് യുവാവിന് നേരെ തന്നെ വരികയായിരുന്നു. താഴെ വീണ ഗ്രനേഡ് കുനിഞ്ഞെടുക്കുമ്പോഴാണ് കയ്യില്‍ വച്ച് പൊട്ടിതെറിച്ചത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവാവിന്റെ ശരീരം. അതേസമയം ഇയാളുടെ കാറില്‍ നിന്നും അര കിലോ ഗ്രാം മെത്താഫെറ്റമിനും കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.

Continue Reading

Health

2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി: മന്ത്രി വീണാ ജോർജ്

രോഗിയെ വരും ദിവസങ്ങളിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും മാറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു

Published

on

മലപ്പുറം ജില്ലയില്‍ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. ഇപ്പോള്‍ പൂര്‍ണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഓക്സിജന്‍ സാച്ചുറേഷന്‍ തുടങ്ങിയ അടിസ്ഥാന സൂചകങ്ങള്‍ എല്ലാം സാധാരണ നിലയിലാണ്. കരള്‍, വൃക്കകള്‍ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകള്‍ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകള്‍ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയില്‍ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടര്‍ എംആര്‍ഐ പരിശോധനകളില്‍ അണുബാധ കാരണം തലച്ചോറില്‍ ഉണ്ടായ പരിക്കുകള്‍ ഭേദമായി വരുന്നതായി കാണുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടുതല്‍ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂര്‍ണമായ ഇന്‍കുബേഷന്‍ പീരീഡ് (ആദ്യ രോഗിയില്‍ നിന്നും മറ്റൊരാള്‍ക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രകടമാക്കാന്‍ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോള്‍ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാള്‍ കൂടി തുടരേണ്ടി വരും.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം: 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മറ്റു ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും.

നേരത്തെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലായിരുന്നു റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നത്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂനമർദം കരയിൽ പ്രവേശിച്ചതോടെ തെക്കൻ കേരളത്തിലും വ്യാപക മഴയാണ്.

കള്ളക്കടൽ പ്രതിഭാസമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ജൂൺ രണ്ട് വരെ നീട്ടി. വിവിധ ജില്ലകളിലെ മലയോര മേഖലയിൽ മഴ കനത്ത നാശനഷ്ടം വിതച്ചു. കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പിൽ കടുത്ത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്.

Continue Reading

Trending