Views
മോദി ഭരണത്തിലെ യോഗി മാര്‍ഗം
ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. ഇതിന്റെ ജീവിക്കുന്ന തെളിവുകളാണ് കുത്തബ്മിനാറും ചെങ്കോട്ടയും താജ്മഹലും ഹൈദരാബാദിലെ ചാര്‍മിനാറും ശ്രീരംഗപട്ടണത്തെ ടിപ്പുസുല്‍ത്താന്റെ കൊട്ടാരവുമൊക്കെ. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാല ഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ കാല പ്രവാഹത്തില്‍ ഈ സംസ്‌കൃതി തകര്‍ന്നടിഞ്ഞു. ചൂഷകരും വഞ്ചകരുമായ വെള്ളക്കാരെ ചിലര്‍ പട്ടും വളയും നല്‍കി സ്വീകരിച്ച് സ്വന്തം പുരയിടത്തില്‍ കുടിയിരുത്തിയതോടെ നാം വൈദേശികരുടെ മാറാപ്പിലെ വെറും പാഴ്‌വസ്തുക്കളായി നൂറ്റാണ്ടുകളോളം കഴിയേണ്ടിവന്നു. പിറന്ന നാടിന്റെ വിമോചനത്തിനുവേണ്ടി അടര്‍ക്കളത്തില്‍ അടരാടിയ ടിപ്പുസുല്‍ത്താനേയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും പോലുള്ള ധീര ദേശാഭിമാനികള്‍ ചെഞ്ചോര ഒഴുക്കിയാണ് ഒടുവില്‍ നമുക്ക് സ്വാതന്ത്ര്യം നേടിതന്നത്.
ഭിന്നിപ്പിച്ചു ഭരിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ തന്ത്രമായിരുന്നു. അധികാരത്തിന്റെ ചക്കരക്കുടം നുണയാന്‍ ഇതവര്‍ക്കാവശ്യവുമായിരുന്നു. അവര്‍ എവിടെയൊക്കെ തങ്ങളുടെ ചൊല്‍പടിക്കു കീഴില്‍ കൊണ്ടു വന്നിട്ടുണ്ടോ അവിടെയൊക്കെ വെട്ടിമുറിച്ച ചരിത്രമേയുള്ളൂ. ഭാരതീയര്‍ സ്വരാഷ്ട്രത്തിന്റെ മോചനത്തിനുവേണ്ടി നൂറ്റാണ്ടുകളോളം പടപൊരുതിയപ്പോള്‍ അവര്‍ക്കിവിടം വിട്ടേച്ചു പോവേണ്ടി വന്നു. ഖജനാവ് കട്ടുമുടിച്ച അവര്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയാണ് പോയത്. ഇന്ത്യയെ വെട്ടിമുറിച്ച് പാക്കിസ്താന്‍ എന്ന മറ്റൊരു രാജ്യത്തിന് ബീജാവാപം നല്‍കിയാണ് സായ്പുമാര്‍ കടല്‍ കടന്നത്. തങ്ങള്‍ക്ക് ജന്മം നല്‍കിയ ഭാരതാംബയെ മാതൃ തുല്യം സ്‌നേഹിച്ചിരുന്ന മുസ്‌ലിംകളില്‍ നല്ലൊരു വിഭാഗം വിഭജനാനന്തരവും ഇവിടെ തന്നെ കഴിഞ്ഞുകൂടാനുള്ള സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഈ മണ്ണും ഇവിടുത്തെ ജീവിത രീതിയുമായി അടര്‍ത്തിമാറ്റാനാവാത്ത ദൃഢമായ മനോബന്ധം മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. അവരുടെ രക്തത്തിലും മജ്ജയിലും മാംസത്തിലും രാജ്യ സ്‌നേഹം അലിഞ്ഞുചേര്‍ന്നിരുന്നു. തങ്ങളുടെ പരശ്ശതം സഹോദരന്മാര്‍ സ്വാതന്ത്ര്യ സമര രണാങ്കണത്തില്‍ പിടഞ്ഞുമരിച്ചത് ഇന്ത്യക്കുവേണ്ടി മാത്രമായിരുന്നുവെന്ന ചിന്തയാണ് അവരെ മുന്നോട്ട് നയിച്ചത്.
മുസ്‌ലിംകളെ വിദേശികളെന്ന് മുദ്രകുത്തി അവരുടെ ദേശക്കൂറ് ചോദ്യം ചെയ്യുന്നവരുണ്ടിവിടെ. വിവിധ മത വിശ്വാസികള്‍ രമ്യതയില്‍ കഴിയുന്ന രാജ്യത്ത് മത വിദ്വേഷം കുത്തിവെച്ച് കുഴപ്പങ്ങള്‍ക്ക് തിരികൊളുത്തുകയാണിവരുടെ സ്ഥിരം പരിപാടി. ഇന്ത്യ ആരുടെയും കുത്തകയല്ല. രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാര്‍സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല. പ്രതിസന്ധികള്‍ക്കു മധ്യേയാണിന്ന് മുസ്‌ലിം സമുദായം. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. കൊടിഞ്ഞിയിലെ ഫൈസല്‍ വധവും ചൂരിയില്‍ റിയാസ് മൗലവി അതിദാരുണമായി കൊല്ലപ്പെട്ടതും പ്രബുദ്ധ കേരളം പോലും ഇതില്‍ നിന്ന് മുക്തമല്ലെന്ന സന്ദേശമാണ് നല്‍കുന്നത്.
ഉത്തര്‍പ്രദേശില്‍ അധികാരത്തിലേറിയ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ ആശങ്കപ്പെട്ടതുപോലെ തനി നിറം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഉത്തര്‍പ്രദേശിനെ സമ്പൂര്‍ണ മാംസ നിരോധന സംസ്ഥാനമാക്കുന്നതിന്റെ മുന്നോടിയായി തന്റെ മണ്ഡലമായ ഗൊരഖ്പൂരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്പൂര്‍ണ മാംസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബീഫിന് പുറമെ ആടും കോഴിയും മീനുമൊക്കെ ഇവിടെ വിലക്കിയിരിക്കുകയാണ്. ഗൊരഖ്പൂരില്‍ മാത്രമല്ല മുസ്‌ലിംകള്‍ കൂടുതലായി അധിവസിക്കുന്ന പശ്ചിമ യു.പിയിലെ അറവുശാലകളെല്ലാം കഴിഞ്ഞ നാലു ദിവസത്തിനകം തന്നെ പൂട്ടി. എന്തുകഴിക്കണമെന്ന മനുഷ്യന്റെ മൗലികാവകാശത്തെ മാത്രമല്ല, ലക്ഷക്കണക്കിന് പേരെ ദുരിതത്തിലാഴ്ത്തുന്ന, മാംസ കയറ്റുമതിയിലൂടെ പ്രതിവര്‍ഷം സംസ്ഥാനത്തിന് ലഭിക്കുന്ന ശരാശരി 11,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെടുത്തുന്ന, മൃഗശാലകളില്‍ കഴിയുന്ന മാംസഭുക്കുകളായ മൃഗങ്ങളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി വിശേഷമാണ് ഇതിലൂടെ സംജാതമായിരിക്കുന്നത്.
മുഹ്‌സിന്‍ റാസയെ ഉള്‍പ്പെടുത്തി എന്നതൊഴിച്ചാല്‍ ജനസംഖ്യാനുപാതികമായി വേണ്ടത്ര മുസ്‌ലിം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭക്കാണ് യു.പിയില്‍ യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്നത്. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപോലും മത്‌സരിപ്പിക്കാതെയാണ് ബി.ജെ.പി തെരഞ്ഞടുപ്പിനെ നേരിട്ടിരുന്നത്. വര്‍ഗീയ വിഷം ചീറ്റി സാമുദായിക ധ്രുവീകരണത്തിലൂടെയാണ് അവര്‍ യു.പിയില്‍ അധികാരത്തിലേറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതിന് നേരിട്ട് നേതൃത്വം നല്‍കി. സാക്ഷി മഹാരാജിനെയും യോഗി ആദിത്യനാഥിനെയും പോലുള്ളവര്‍ അതേറ്റു പിടിച്ചു. ബാബരി മസ്ജിദ് തകര്‍ത്തിടത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബി.ജെ.പി തെരഞ്ഞെടുപ്പ് മാനിഫെസ്‌റ്റോയില്‍ പ്രഖ്യാപിച്ചു. ഖബറിസ്ഥാനു സ്ഥലം ഇല്ലെങ്കില്‍ ഹിന്ദു ആചാരപ്രകാരം മൃതശരീരം ദഹിപ്പിച്ചു കളയണമെന്നു പ്രസംഗിച്ചതു ഇപ്പോഴത്തെ യു.പി മുഖ്യന്‍ യോഗി ആദിത്യ നാഥായിരുന്നു. ഒരൊറ്റ മുസ്‌ലിം സ്ഥാനാര്‍ഥിയെപ്പോലും മത്‌സരിപ്പിക്കാതെ തങ്ങള്‍ മുന്നോട്ട് വെച്ച സന്ദേശം യു.പി ജനത ഉള്‍ക്കൊണ്ടതിന്റെ പ്രത്യുപകാരമായാണ് ബി.ജെ. പി എല്ലാ മതവിഭാഗങ്ങളെയും അല്‍പ്പമെങ്കിലും ഉള്‍ക്കൊള്ളുന്ന നേതാവിനെക്കാളുപരി, വിദ്വേഷ പ്രസ്താവനകള്‍ നടത്താന്‍ യാതൊരു മടിയുമില്ലാത്ത ഒരാളെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിക്കാനിടയാക്കിയത്.
മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവ് മുഹമ്മദ് ഷാമി അജ്ഞാതരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ നസീര്‍ എന്ന യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തര്‍പ്രദേശില്‍ മുസ്‌ലിംകളായ പ്രദേശവാസികള്‍ നാടുവിട്ടുപോകണമെന്നാവശ്യപ്പെട്ട് ഈയിടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌ലിംകള്‍ നാടുവിടണമെന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. ബി.ജെ.പിയുടെ വിജയത്തിന് ശേഷമാണ് മുസ്‌ലിംകള്‍ക്കു നേരെയുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് പോസ്റ്ററുകള്‍ കൂടുതലായും കണ്ടത്. ഗ്രാമത്തിലെ ഹിന്ദുക്കള്‍ എന്ന് അവകാശപ്പെട്ട് എഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഗാര്‍ഡിയനായി ബി.ജെ.പി എം.പിയുടെ പേരാണുള്ളത്. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംകളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യുമെന്ന് പോസ്റ്ററില്‍ ഭീഷണിപ്പെടുത്തുന്നു. നാടുവിട്ടുപോയില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പോസ്റ്ററിലുണ്ട്.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബി.ജെ.പി അധികാരത്തിലേറിയിരിക്കുന്നത്. വര്‍ഗീയ പ്രചാരണം അത്രകണ്ട് ഗുണം ചെയ്യാത്ത മണിപ്പൂരിലും ഗോവയിലും ഇതര പാര്‍ട്ടികളിലെ നിയമസഭാംഗങ്ങളെ പ്രലോഭിപ്പിച്ച് വശത്താക്കിയാണ് അവര്‍ അധികാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണ തന്ത്രങ്ങള്‍ക്ക് തന്നെയാവും അവര്‍ നേതൃത്വം നല്‍കുക. പാര്‍ട്ടിയിലും ഭരണത്തിലും സമ്പൂര്‍ണ ആധിപത്യം നേടിയ മോദി-അമിത്ഷാ കൂട്ടുകെട്ട് ഇത്തരത്തിലുള്ള തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ തന്നെയാകും രാജ്യത്തൊട്ടാകെ നടപ്പാക്കുക. യോഗി ആദിത്യനാഥിനെ പോലൊരാളെ യു.പി മുഖ്യസ്ഥാനത്ത് അവരോധിക്കുക വഴി രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിന് ഗതിവേഗം കൂടിയിരിക്കുകയാണ്. പ്രശ്‌ന കലുഷിതമായ അന്തരീക്ഷത്തില്‍പെട്ടുഴലുകയാണിന്ന് ന്യൂനപക്ഷങ്ങള്‍.
ബാഹ്യ ഭീഷണികളെക്കാളുപരി, ആന്തരിക പ്രശ്‌നങ്ങള്‍ സമുദായത്തില്‍ അന്തഃഛിദ്രതക്കിടം നല്‍കുന്നുണ്ടെന്നതാണ് വസ്തുത. മറ്റുള്ളവര്‍ ഇത് സമര്‍ഥമായി മുതലെടുത്ത് കാര്യലാഭം നേടുന്നുമുണ്ട്. കേരളമൊഴിച്ച് ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ അധിവസിക്കുന്ന ന്യൂനപക്ഷങ്ങള്‍ ഇന്ന് ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെപോലെയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന കുപ്പായമണിഞ്ഞ് സമുദായത്തെ വോട്ടു ബാങ്കുകളാക്കി മാറ്റാനിറങ്ങി തിരിച്ച രാഷ്ട്രീയ മേലാളന്മാരുടെ കയ്യിലെ കളിപ്പാവകളായി തീര്‍ന്നിരിക്കുകയാണവര്‍. ഫാസിസത്തെ പ്രതിരോധിക്കാന്‍ തങ്ങളുടെ സമ്മതിദാനാവകാശം ഏകോപിപ്പിച്ച് ഏതെങ്കിലുമൊരു സ്ഥാനാര്‍ഥിക്ക് വിനിയോഗിക്കുന്നതിനു പകരം വോട്ടുകള്‍ ചിതറി തെറിച്ചതിന്റെ പരിണിത ഫലമായാണ് യു.പിയില്‍ ബി.ജെ.പി വിജയിച്ചതും യോഗി ആദിത്യനാഥിനെ പോലൊരാള്‍ മുഖ്യമന്ത്രിയായതും. ഭരണഘടനാപരമായുള്ള പൗരന്മാരുടെ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള വെല്ലുവിളിയാണ് എന്തു വിശ്വസിക്കണം, ചിന്തിക്കണം, ഭക്ഷിക്കണം, ധരിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കപ്പെടുന്നത്. ദലിതര്‍ക്കും മറ്റു പിന്നാക്കക്കാര്‍ക്കുമെല്ലാം ഭീഷണിയായ ഇത്തരം നയ സമീപനങ്ങള്‍ക്കെതിരെ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളില്‍ നിന്നാണ് തിരുത്തെഴുത്തുണ്ടാകേണ്ടത്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
News3 days ago
2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
-
kerala3 days ago
സംസ്ഥാനത്ത് കനത്ത മഴ: നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
ഒന്പതാംക്ലാസുകാരിയുടെ മരണം: സ്കൂളിലെ രണ്ട് അധ്യാപകരെ കൂടി പുറത്താക്കി
-
News3 days ago
നെതന്യാഹുവിന്റെ അഴിമതി കേസുകളിലെ വിചാരണ റദ്ദാക്കണം; ഇസ്രാഈലിനോട് ആവശ്യപ്പെട്ട് ട്രംപ്
-
News3 days ago
കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
News3 days ago
മഴ കനക്കുന്നു: ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം; പൂനെയില്‍ ബിജെപി നേതാവിനെതിരെ കേസെടുത്തു