Connect with us

india

രാഹുലിന്റെ സ്വീകരണം ഗംഭീരവിജയം: അത്യാവേശത്തില്‍ യു.ഡി.എഫ്

വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

Published

on

രാഹുല്‍ഗാന്ധിയെ ലോക്‌സഭാഅംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയും യു.ഡി.എഫ് വയനാട്ടില്‍ ഇന്നലെ നടത്തിയ മഹാറാലിയും പൊതുസമ്മേളനവും കേരളത്തില്‍ യു.ഡി.എഫ് അജയ്യമെന്ന് തെളിയിക്കുന്നതായി. വയനാട് ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു സ്വീകരണത്തിനും രാഹുലിനെയും സഹോദരി പ്രിയങ്കയെയും കാണാനായി എത്തിയത്. പൊരിവെയിലത്തും മൂന്നുമണിക്കും വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. കല്‍പ്പറ്റ പട്ടണം കണ്ട ഐതിഹാസികമായ ജനക്കൂട്ടമാണ് രാഹുലിനായി എത്തിച്ചേര്‍ന്നത്. ഇതിലും വലിയ പ്രവര്‍ത്തകസാന്നിധ്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. രാഹുലിനെകൂടാതെപ്രിയങ്കയും പ്രസംഗത്തിലും കൈവീശി അഭിവാദ്യം ചെയ്തതിലൂടെയും പ്രവര്‍ത്തകരെ കയ്യിലെടുത്തു. ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തത് വലിയ ആവേശമായി. പാണക്കാട് സാദിഖലി തങ്ങളും റോഡ് ഷോയില്‍എത്തിയത് അത്യപൂര്‍വമായി. മുമ്പൊന്നും പാണക്കാട് കുടുംബം പൊതുറാലികളില്‍ പങ്കെടുത്തിരുന്നില്ല. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കഴിഞ്ഞയാഴ്ച നടത്തിയ യൂത്ത്‌ലീഗ് പന്തം കൊളുത്തി പ്രകടനത്തിലും സാദിഖലി തങ്ങള്‍ പങ്കെടുത്തത് അത്യപൂര്‍വഅനുഭവമായിരുന്നു.
ഏതായാലും രാഹുലിന് വേണ്ടിയുള്ളതാണെങ്കിലും ഈ സ്വീകരണവിജയം ബി.ജെ.പിയുടെ ഏകാധിപത്യമതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരും ജനാധിപത്യത്തിനും വേണ്ടിയുളള താക്കീതായി മാറിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സ്വീകരണവിജയം വോട്ടാക്കി മാറ്റാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ നാലേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും വിജയമായി പ്രതിഫലിക്കുകയും ചെയ്തു. അതേ വിജയമോ അതില്‍കൂടുതലോ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പുതിയ പ്രതീക്ഷയും. രാഹുലിനെ അയോഗ്യനാക്കിയത് വഴി ഒഴിവുവന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ മോദിക്കും ബി.ജെ.പിക്കും തിരിച്ചടി നല്‍കാമെന്ന ്‌വയനാട്ടുകാര്‍ കണക്കുകൂട്ടുന്നു. മുസ്്‌ലിം ലീഗിന്റെ ഉറച്ച നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോക്‌സഭാമണ്ഡലത്തില്‍ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലും കൂട്ടാനാണ് പാര്‍ട്ടിയുടെയും യു.ഡി.എഫ് നേതാക്കളുടെയും പ്ലാന്‍. വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന് മോദിക്ക് ഭയം: കോണ്‍ഗ്രസ്

‘മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ എന്‍ഡിഎ തൂത്തെറിയപ്പെടുമെന്ന ഭയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെന്ന് കോണ്‍ഗ്രസ്. ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ജെഡി(എസ്) ഹാസന്‍ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയെ രാഷ്ട്രീയമായി പിന്തുണച്ചതിന് മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് മഹിളാ സമ്മാന്‍ എന്ന മോദിയുടെ നയത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

”മോദി എന്തിനാണ് ഹാസന്‍ സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തിയത്. ജനാര്‍ദ്ദന്‍ റെഡ്ഡിക്ക് വേണ്ടി ബി.ജെ.പി വാഷിംഗ് മെഷീന്‍ മുഴുവനായി കറങ്ങുന്നുണ്ടോ? നുണ പറയുന്നതിനും ഭയപ്പെടുത്തുന്നതിനും പകരം ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയണം” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.ഹാസന്‍ സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട സെക്‌സ് ടേപ്പ് വിവാദം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹാസനിലെ സിറ്റിങ് എം.പിയായ പ്രജ്വല്‍ രേവണ്ണ ആയിരക്കണക്കിന് സ്ത്രീകളുടെ സ്ത്രീകളുടെ അശ്ലീല വീഡിയോയാണ് സൃഷ്ടിച്ചത്. തുടര്‍ന്ന് ജില്ലയിലുടനീളം പെന്‍ഡ്രൈവ് വഴി വീഡിയോകള്‍ വിതരണം ചെയ്തു ഇരകളെ അപമാനിച്ചു. അവരില്‍ ചിലര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇത്തരം വീഡിയോകള്‍ ഉണ്ടെന്ന വസ്തുത അറിയാമെന്നിരിക്കെയാണ് പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കിയത്.

പ്രജ്വലിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മുന്‍ എം.എല്‍.എം പാര്‍ട്ടി നേതൃത്വത്തിന് കത്തെഴുതിയിരുന്നു. സ്ത്രീകളുടെ നീതിക്ക് മുന്‍ഗണന നല്‍കുന്നതിനുപകരം, എന്‍ഡിഎ ആസൂത്രിതമായി അഴിമതിയെ പോളിംഗ് വരെ അടിച്ചമര്‍ത്തുകയായിരുന്നു.’മഹിളാ സമ്മാന്‍’, ‘നാരി ശക്തി’ എന്നീ വിഷയങ്ങളില്‍ പലപ്പോഴായി കുപ്രചരണങ്ങള്‍ നടത്തുന്ന മോദി, പ്രജ്വല്‍ രേവണ്ണയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാനായിട്ടും അദ്ദേഹത്തെ അംഗീകരിച്ചത് എന്തുകൊണ്ടാണ്? ജയറാം രമേശ് ചോദിച്ചു.

വിവിധ അഴിമതികളിലും കുംഭകോണങ്ങളിലും പ്രതികള്‍ക്ക് ബി.ജെ.പി ക്ലീന്‍ ചിറ്റ് നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ”35,000 കോടി രൂപയുടെ അഴിമതിക്കേസില്‍ പ്രതിയും 20 ക്രിമിനല്‍ കേസുകളും ഉള്ള ബെല്ലാരി ജനാര്‍ദന്‍ റെഡ്ഡി മാര്‍ച്ച് 25ന് ബി.ജെ.പിയില്‍ ചേര്‍ന്നു.ബി ജെ പി വാഷിംഗ് മെഷീന്‍ മന്ദഗതിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണോ അതോ ബി.ജെ.പി നേതാക്കളെ അഴിമതി അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കുകയോ?എന്തുകൊണ്ടാണ് പ്രധാനമന്ത്രി പാര്‍ട്ടിയില്‍ അഴിമതി നടത്തിയതിന് അന്വേഷണ വിധേയനായ ഒരു നേതാവിനെ എടുത്തത്? ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

Trending