Connect with us

Video Stories

ഇന്ത്യന്‍ രാഷ്ട്രീയത്തിന് അശുഭ സൂചന

Published

on

ഡോ. രാംപുനിയാനി

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ അത്ഭുതാവഹമായ വിജയം യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതില്‍ എത്തിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുകയോ തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടുകയോ ചെയ്തിട്ടില്ല. യോഗിയുടെ നിയമനത്തിനെതിരെ എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ നെറ്റി ചുളിച്ചത്? മതത്തിന്റെ പേരിലുള്ള രാഷ്ട്രീയത്തിലെ കാഠിന്യമേറിയതും വൈരം നിറഞ്ഞതുമായ മുഖമാണ് യോഗിയുടേത്. അദ്ദേഹത്തിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ നിരവധിയാണ്. ഇതില്‍ പലതും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമാണ്. ലൗ ജിഹാദ്, ഘര്‍വാപസി, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ പ്രചാരണങ്ങളും പ്രഭാഷണങ്ങളും മാധ്യമങ്ങളെയും ബി.ജെ.പി നേതാക്കളെ തന്നെയും ശാന്തരാക്കുന്നതിന് സഹായകമായതായിരുന്നില്ല.
അതിനാല്‍ യോഗിക്കു പകരം സൗമ്യരും മിതവാദികളുമായ മറ്റു നേതാക്കളുടെ ശബ്ദമാണ് ബി.ജെ.പി പ്രചാരണത്തില്‍ മുഴങ്ങിയത്. വസ്തുത ഇതാണെങ്കിലും പതിവ് ആര്‍.എസ്.എസ് അസ്ഥിവാരത്തില്‍ നിന്നു വ്യത്യസ്തമായി യോഗി സ്വന്തം നിലയില്‍ രാഷ്ട്രീയ അടിത്തറ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്. ആര്‍.എസ്.എസ് രാഷ്ട്രീയത്തേക്കാളും അത്യന്തം തീവ്രവായ ഹിന്ദു മഹാസഭയുടെ പ്രത്യയശാസ്ത്രത്തിലാണ് യോഗി വേരൂന്നിയത്. പ്രധാന വിഷയങ്ങളില്‍ താന്‍ നിലകൊള്ളുന്ന മുസ്‌ലിം വിരുദ്ധ നിലപാടില്‍ നിന്ന് അദ്ദേഹമൊരിക്കലും പിന്നാക്കംപോകില്ല. ആര്‍.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയത്തില്‍ നിരവധി നിര്‍ണായക വിഷയങ്ങള്‍ കടന്നുവന്നിട്ടുണ്ടെന്നാണ് തോന്നുന്നത്. ആദിത്യനാഥ് യോഗിയെ തെരഞ്ഞെടുക്കലിലൂടെ ഇത് സ്പഷ്ടമായിരിക്കുകയാണ്. ഒന്നാമതായി, ഈ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രധാന പങ്കു വഹിച്ചത് മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ വര്‍ഗീയ ധ്രുവീകരണമാണ്. എല്ലാ വികസന വിഷയങ്ങളും ഹിന്ദുത്വയുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ വികസനത്തിന്റെ പഴങ്ങള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തണോ എന്ന തരത്തില്‍ ഹിന്ദുക്കള്‍ക്ക് സന്ദേശമയച്ചുള്ളതുമായിരുന്നു ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. മുസ്‌ലിംകള്‍ അതിലാളനയില്‍ വഷളാക്കപ്പെട്ടവരും സന്തുഷ്ടരുമാണെന്നും ഹിന്ദുക്കളുടെ വികസനത്തിനു ബി.ജെ.പിയില്‍ മാത്രമേ പ്രതീക്ഷയുള്ളുവെന്നും അവര്‍ പ്രചരിപ്പിച്ചു. കൈരാനയില്‍ നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്ന സംഭവം കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകള്‍ സ്വദേശം വിട്ടുപോകുന്നതിന് തുല്യമാണെന്ന് പ്രചരിപ്പിച്ചു. ഒരു മുസ്‌ലിമിനു പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതിരുന്നതിലൂടെ ബി.ജെ.പിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. മുസ്‌ലിം വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കുകയുമെന്ന ബി.ജെ.പി തന്ത്രം വിജയിച്ചതാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
ബി.ജെ.പി-ആര്‍.എസ്.എസ് വര്‍ഗീയചീട്ട് പ്രകടമായി ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗിയെ മുഖ്യമന്ത്രിയാക്കിയതിലൂടെ നല്‍കുന്നത്. മുസ്‌ലിം വോട്ടുകളെക്കുറിച്ച് അവര്‍ അസ്വസ്ഥരാകുന്നില്ലയെന്നും 20 ശതമാനം മുസ്‌ലിം വോട്ടുകള്‍ ഒരു പ്രശ്‌നമേയല്ലയെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഇവ അഖിലേഷിനും മായാവതിക്കുമായി വീതിക്കപ്പെട്ടതായും അവര്‍ മനസിലാക്കി. തന്ത്രപരമായതാണ് മറ്റൊരു സന്ദേശം. പ്രത്യക്ഷമായ നാഗരികതയുള്ള ഹിന്ദു രാഷ്ട്രത്തിനായി കടന്നാക്രമണം നടത്താന്‍ ഇപ്പോള്‍ ആര്‍.എസ്.എസും ബി.ജെ.പിയും തയാറെടുക്കുകയാണെന്നതാണത്. ഇന്ത്യയെ മുഴുവന്‍ ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിനു മുമ്പ് ഉത്തര്‍പ്രദേശിനെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുകയാണെന്ന് യോഗി സ്വയം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്ത് കൂട്ടക്കുരുതിക്കു ശേഷം അല്ലെങ്കില്‍ ഗുജറാത്തിനെ ഹിന്ദു രാഷ്ട്രമാക്കാനുള്ള പരീക്ഷണശാലയാക്കിയെന്ന പ്രയോഗത്തിനു ശേഷം അടുത്തത് യു.പിയാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്.
മോദി, യോഗി പോലുള്ള രാഷ്ട്രീയം അധികാരത്തിലെത്തിയതും ഹിന്ദു രാഷ്ട്രമെന്ന ഭീഷണിയും നിലനില്‍ക്കുമ്പോഴും പ്രതിപക്ഷ കക്ഷികളുടെ ഉത്തരവാദിത്തം എന്താണ്? ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പൊഴിച്ചാല്‍ മിക്കവാറും അവര്‍ ആത്മഹത്യാപാതയിലായിരുന്നു. നീക്കുപോക്കു നടത്തി സഖ്യങ്ങള്‍ സ്ഥാപിക്കുന്നതിനു പകരം മിക്ക നേതാക്കളും അവരുടെ ഇടുങ്ങിയ ഈഗോയുമായി കഴിയുകയായിരുന്നു. ഹിന്ദു രാഷ്ട്രമെന്ന ഭീക്ഷണി ന്യൂനപക്ഷങ്ങളെ മാത്രം ബാധിക്കുന്നതല്ല. ഭരണഘടന നിലകൊള്ളുന്ന സ്വാതന്ത്ര്യം, ഏകത, സാഹോദര്യം, സാമൂഹ്യ നീതി, സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള നടപടികള്‍ക്കെല്ലാം ഭീഷണിയാണ്.
ഈ ദശാസന്ധിയില്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നാണ് നിരവധി രാഷ്ട്രീയ നിരീക്ഷകന്മാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യം. ബി.ജെ.പിയുടെ ഹിന്ദു രാഷ്ട്ര അജണ്ട വളരുന്ന യാഥാര്‍ത്ഥ്യം തന്നെയാണ്. മറ്റു ചില പാര്‍ട്ടികള്‍ ജനാധിപത്യ മാനദണ്ഡങ്ങള്‍ സമ്മര്‍ദ വിധേയമായി അനുസരിക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിലും ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തിനു വേണ്ടിയാണ്. ജാതിയാണ് മാനദണ്ഡമെന്നും സ്വേച്ഛാധിപത്യ രാഷ്ട്രമാണ് രാഷ്ട്രീയ സംവിധാനമെന്നും കഴിഞ്ഞ കാലങ്ങളില്‍ വാഴ്ത്തിപ്പോന്ന സംഘടനയായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്ര അര്‍ത്ഥത്തില്‍ നിയന്ത്രിക്കുന്ന ഒരേയൊരു പാര്‍ട്ടിയാണത്.
ജനാധിപത്യ, മതേതര മൂല്യങ്ങള്‍ പൂര്‍ണ തലത്തില്‍ വാസ്തവമാക്കുന്നതില്‍ മറ്റു മിക്ക പാര്‍ട്ടികള്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമായിരിക്കാം. അവസരവാദ സഖ്യങ്ങളും അവര്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ മിക്കവരും ഇന്ത്യന്‍ ദേശീയതയുടെ തന്ത്രത്തിനുള്ളിലാണ്. ബി.ജെ.പിയാകട്ടെ ഹിന്ദു ദേശീയതയിലും. അവരുടെ പ്രയാണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? യോഗിയുടെ അധികാരാരോഹണം ഉണര്‍ത്തുവിളിയായി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാണാത്തപക്ഷം 2019 ലെ പൊതു തെരഞ്ഞെടുപ്പ് അവര്‍ക്ക് സമ്മാനിക്കലാകും. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചത് 31 ശതമാനം വോട്ടുകളാണ്. ആ സമയത്ത് ഉത്തര്‍പ്രദേശില്‍ അവരുടെ വോട്ട് വിഹിതം 41 ശതമാനമായിരുന്നു. ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് 39 ശതമാനമായി. എന്തുകൊണ്ടാണ് മറ്റു പാര്‍ട്ടികള്‍ ബി.ജെ.പിയുടെ അജണ്ട മനസിലാക്കാത്തത്? സമൂഹത്തില്‍ ഏറ്റവും അസ്ഥിവാരമുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ് തന്നെയാണ്. പൂര്‍ണമായും ബി.ജെ.പിക്കും ആര്‍.എസ്.എസിനും എതിരാണ് കോണ്‍ഗ്രസ്. എന്നാല്‍ മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും മൗലാനാ ആസാദിന്റെയും കാലത്തെ പ്രതാപം ഇപ്പോഴില്ല.
കമ്യൂണിസ്റ്റുകളായ സി.പി.ഐയും സി.പി.എമ്മും ആക്രമണാത്മക വര്‍ഗീയ പാര്‍ട്ടികളായാണ് കാണുന്നത്. സമൂഹത്തിലെ നല്ലൊരു വിഭാഗം അവരെ ഫാസിസ്റ്റ് പാര്‍ട്ടിയായാണ് വിലയിരുത്തുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ നിലപാടുകള്‍ വളരെ അസ്ഥിരമായതാണ്. കഴിഞ്ഞ കാലങ്ങളില്‍ അവയില്‍ പലതും ബി.ജെ.പിയുടെ സഖ്യകക്ഷികളുമായിരുന്നു. ഇയ്യിടെ ഉദിച്ച ആംആദ്മി പാര്‍ട്ടിക്ക് അഴിമതി അവസാനിപ്പിക്കും എന്ന ഒരേയൊരു അജണ്ടയേ ഉള്ളൂ. ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരെ നേരിട്ട് മത്സരിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളു. ദേശീയ തലത്തില്‍ ജനാധിപത്യ ശക്തികളുടെ സഖ്യത്തെ തടയാനുള്ള വിഭാഗീയ രാഷ്ട്രീയമാണ് അവരുടേതെന്ന് ഒരുപക്ഷേ കാലം തെളിയിക്കും. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തെ സംരക്ഷിക്കാനായി പൊതുവേദി രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. യോഗിയുടെ അധികാര പ്രവേശത്തോടെ വ്യക്തമായത് ആര്‍.എസ്.എസ് നിയന്ത്രണത്തിലല്ലാത്ത പാര്‍ട്ടികള്‍ ഒന്നുകില്‍ സ്വയം തൂങ്ങാനോ അല്ലെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കൊലക്കു കൊടുക്കാനോ തയാറാകേണ്ടി വരുമെന്നാണ്. ബീഹാറിലെ തെരഞ്ഞെടുപ്പ് സഖ്യം പോലുള്ളവ മാത്രമേ വരും കാലങ്ങളില്‍ ഫലപ്രദമാകുകയുള്ളൂ.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending