Connect with us

india

കര്‍ണാടകയില്‍ 842 പേര്‍ പത്രിക സമര്‍പ്പിച്ചു; മിക്കവരും കോടിപതികള്‍

ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്‍.

Published

on

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമ നിര്‍ദേശ പത്രിക സമര്‍പ്പണം തുടരുന്നു. ഇന്നലെ വരെ വിവിധ പാര്‍ട്ടികളില്‍ നിന്നായി 842 സ്ഥാനാര്‍ത്ഥികളാണ് പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാര സ്വാമി, സഹോദരന്‍ എച്ച്.ഡി രേവണ്ണ, ഭവന വകുപ്പ് മന്ത്രി വി സോമണ്ണ, യെദിയൂരപ്പയുടെ മകന്‍ ബി.വൈ വിജയേന്ദ്ര തുടങ്ങിയവര്‍ പത്രിക സമര്‍പ്പിച്ചു.

വലിയ റോഡ് ഷോയോടു കൂടിയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. 198 ബി.ജെ.പി സ്ഥാനാര്‍ത്ഥികളും 195 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ജെ. ഡി.എസിന്റെ 86 പേരും ചെറു പാര്‍ട്ടികളില്‍ നിന്നും 134 പേരും 161 സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. നാളെയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിനം. പത്രിക സമര്‍പ്പണം അവസാന ഘട്ടത്തിലെത്തിയതോടെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. ഇത്തവണ കര്‍ണാടകയില്‍ കോടീശ്വരന്‍മാരുടെ പോരാട്ടമാണ് നടക്കുന്നതെന്ന് പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലം വ്യക്തമാക്കുന്നു.

ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എം.ടി. ബി നാഗരാജുവാണ് സ്ഥാനാര്‍ത്ഥികളിലെ സമ്പന്നന്‍. ഹൊസകോട്ടെ സ്ഥാനാര്‍ത്ഥിയായ നാഗരാജുവിന് 1641.5 കോടിയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള മന്ത്രിക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 599.5 കോടി രൂപയുടെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. 372.42 കോടിയുടെ സ്ഥാവര വസ്തുക്കളും 798.38 കോടിയുടെ ജംഗമ വസ്തുക്കളും ഭാര്യ ശാന്തകുമാരിക്ക് 163.78 കോടിയുടെ സ്ഥാവര വസ്തുക്കളും 274.97 കോടിയുടെ ജംഗമ വസ്തുക്കളും ഉണ്ട്. കനകപുരയില്‍ നാമനിര്‍ദേശം സമര്‍പ്പിച്ച കോ ണ്‍ ഗ്രസ് സം സ്ഥാന അധ്യക്ഷ ന്‍ ഡി.കെ ശിവകുമാറിന് 1358 കോടിയുടെ ആസ്തിയുണ്ട്. 2018നു ശേഷം 62 ശതമാനത്തിന്റെ വര്‍ധനവാണ് സ്വത്തിലുണ്ടായത്. അതേ സമയം 234 കോടിയുടെ ബാധ്യതകളും ശിവകുമാറിനുണ്ട്. 970 കോടിയുടെ സ്ഥാവര വസ്തുക്കളും 941 കോടിയുടെ ജംഗമ വസ്തുക്കളും ഡി.കെയുടെ പേരിലുണ്ട്. രാജേശ്വരി നഗറില്‍ മത്സരിക്കുന്ന ഹോര്‍ട്ടികള്‍ച്ചറല്‍ മന്ത്രിയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മുനിരത്‌ന നായിഡുവിന് 293 കോടിയുടെ ആസ്തിയാണ് കാണിച്ചിട്ടുള്ളത്. 2018നു ശേഷം 250 കോടി രൂപയുടെ വര്‍ധനവാണ് നായിഡുവിന്റെ സമ്പത്തില്‍ രേഖപ്പെടുത്തിയത്.

മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി 181 കോടി രൂപയുടെ ആസ്തിയാണ് പത്രികയില്‍ കാണിച്ചിട്ടുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 18 കോടിയുടെ വര്‍ധനവ്. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രക്ക് 126.18 കോടിയുടെ ആസ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുമാരസ്വാമിയുടെ സഹോദരന്‍ എച്ച്.ഡി രേവണ്ണക്ക് 31.61 കോടിയുടെ ആസ്തിയും രേഖപ്പെടുത്തിയിടുണ്ട്. ചിക്‌പേട്ടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാസിയ തരന്നുമിന് 1622 കോടിയുടെ ആസ്തിയാണുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു ഇ.ഡി

കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്

Published

on

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ പ്രതിയാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആംആദ്മി പാർട്ടിയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ഇ.ഡി സമർപ്പിക്കുന്ന എട്ടാമത്തെ കുറ്റപത്രമാണിത്.

മദ്യനയ അഴിമതിയില്‍ 100 കോടി രൂപ കോഴയായി ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചെന്നും, അതില്‍ കുറേ പണം തെരഞ്ഞെടുപ്പ് പ്രവര്‍്തതനത്തിനായി വിനിയോഗിച്ചെന്നും ഇഡി ആരോപിച്ചിരുന്നു. ഗോവ നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴപ്പണത്തില്‍ നിന്നും 45 കോടി ചെലവാക്കിയെന്നാണ് ഇഡി കണ്ടെത്തല്‍.

മദ്യനയക്കേസിൽ അറസ്റ്റിലായി 50–ാം ദിവസമാണ് അരവിന്ദ് കേജ്‌രിവാളിന് സുപ്രീംകോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാനാണു ജാമ്യം. ജൂൺ 1 വരെ 21 ദിവസത്തേക്കാണു ജാമ്യ കാലാവധി. 2നു തിരികെ ജയിലിലേക്കു മടങ്ങണം. മുഖ്യമന്ത്രിയുടെ ഓഫിസിലോ ഡൽഹി സെക്രട്ടേറിയറ്റിലോ പോകരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

Continue Reading

india

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം; കമ്പനി ഉടമ അറസ്റ്റിൽ

തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്. 

Published

on

മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവത്തിൽ പരസ്യബോർഡ് സ്ഥാപിച്ച കമ്പനിയുടെ ഉടമ ഭവേഷ് ഭിൻഡെയെ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇയാളെ മുംബൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കി. ഈഗോ മീഡിയ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഉടമയാണ് ഭിൻഡെ. മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്‌ച വൈകുന്നേരമാണ് 120 അടി ഉയരമുള്ള ഒരു പരസ്യബോർഡ് ശക്തമായ കാറ്റിൽ സമീപത്തെ പെട്രോൾ പമ്പിലേക്ക് വീണത്.

അപകടത്തിൽ 16 പേർ മരിക്കുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഭിൻഡെ രാജസ്ഥാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇയാളെ പിടികൂടാൻ എട്ട് സംഘത്തെയാണ് നിയോ​ഗിച്ചിരുന്നത്. ലോണാവാലയിൽനിന്ന് താനെയിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഉദയ്പൂരിലേക്കുമാണ് ഇയാൾ രക്ഷപ്പെട്ടത്.

പേരുമാറ്റി ഒരു ഹോട്ടലിൽ ഒളിച്ചു താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ജോയിൻ്റ് സിപി ക്രൈം ലക്ഷ്മി ഗൗതം പറഞ്ഞു. റെയിൽവേ പൊലീസിൻ്റെ ഭൂമിയിലാണ് അനധികൃത പരസ്യബോർഡ് സ്ഥാപിച്ചത്.

Continue Reading

india

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലിയില്ല: ന്യായീകരിച്ച് ചെമ്പൂരില്‍ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്

ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം

Published

on

മുംബൈ: ക്യാമ്പസില്‍ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് നിരോധിക്കുന്നതിനെ ന്യായീകരിച്ച് ചെമ്പൂരിലെ ആചാര്യ മറാഠേ കോളേജ് മാനേജ്മെന്റ്. ഹിജാബും ബുര്‍ഖയും ധരിക്കുന്നവര്‍ക്ക് കോര്‍പ്പറേറ്റ് കമ്പനികളില്‍ ജോലി ലഭിക്കുന്നില്ലെന്നായിരുന്നു മാനേജ്മെന്റിന്റെ വാദം.

വിദ്യാര്‍ഥികള്‍ ബുര്‍ഖ ധരിച്ച് ജോലി അന്വോഷിക്കാന്‍ പോയാല്‍ അവരെ ആരെങ്കിലും പരിഗണിക്കുമോ? വിദ്യാര്‍ഥികള്‍ മര്യാദയുള്ളവരായിരിക്കണം, എങ്ങനെ പെരുമാറണം എന്ന ബോധം അവര്‍ക്കുണ്ടായിരിക്കണം. സുബോധ് കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയും ശിവസേന നേതാവുമായ ആചാര്യ പറഞ്ഞു.

ജൂനിയര്‍ കോളേജ്(സീനിയര്‍ സെക്കന്‍ഡറി) വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഹിജാബിന് സമാനമായ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.

പുതിയ നിയമം വിവേചനപരവും തങ്ങളുടെ വ്യക്തി സ്വാതന്ത്രത്തെയും മതസ്വാതന്ത്രത്തെയും ഹനിക്കുന്നതാണെന്നും ,വിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും മുസ്ലിം വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ കോളേജ് പ്രിന്‍സപ്പിലിനെ കാണുകയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന-ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.

ഈ മാസം ആദ്യമാണ് കോളേജ് അധിക്യതര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ ഡ്രസ്സ് കോഡ് അവതരിപ്പിച്ചത്. ആണ്‍കുട്ടികള്‍ ഫുള്‍കൈ അല്ലെങ്കില്‍ ഹാഫ്കൈ ഷര്‍ട്ടും ട്രൗസറും ധരിക്കണമെന്നും ,പെണ്‍കുട്ടികള്‍ കോളേജിന്റെ ഔപചാരിക വസ്ത്രമായ സല്‍വാര്‍ കമ്മീസും ജാക്കറ്റും ധരിക്കണമെന്നായിരുന്നു നിര്‍ദേശം.

Continue Reading

Trending