Connect with us

Culture

കളിക്കളങ്ങള്‍ മാതൃകയാവണം

Published

on

കളിക്കളങ്ങളില്‍ രക്തം ചിന്തരുത് എന്ന മുദ്രാവാക്യത്തിന് കാലപ്പഴക്കമുണ്ട്. പുരാതന ഒളിംപിക്‌സുകളില്‍ മല്ലയുദ്ധങ്ങളും ദ്വന്ദ്വയുദ്ധങ്ങളും മല്‍സരക്കളങ്ങളെ രക്തക്കളങ്ങളായി മാറ്റിയപ്പോള്‍ കായികമെന്നത് രക്തവേദിയല്ല സമാധാന വേദിയാണെന്ന് പ്രഖ്യാപിച്ചത് ആധുനിക ഒളിംപിക്‌സിന്റെ പിതാവായി ഗണിക്കപ്പെടുന്ന ഫ്രഞ്ചുകാരന്‍ പിയറി ഡി ഗോബര്‍ട്ടിനാണ്. മല്‍സരങ്ങളില്‍ വീറും വാശിയും സ്വാഭാവികമാണ്. പക്ഷേ അതെല്ലാം കളിനിയമങ്ങളെ ബഹുമാനിച്ചും പ്രതിയോഗികളെ അംഗീകരിച്ചുമാണ്. വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പരസ്പര ശത്രുത പ്രകടിപ്പിക്കരുതെന്ന മുദ്രാവാക്യം എല്ലാ ഗെയിമുകളിലുമുണ്ട്. എന്നാല്‍ സമീപകാലത്തായി നമ്മുടെ മല്‍സരവേദികളില്‍ നടക്കുന്ന ചില പ്രവണതകള്‍ മല്‍സരങ്ങളുടെ അന്തസിനെ ബാധിക്കുന്നു എന്ന് പറയാതെ വയ്യ. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സമാപിച്ച ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയും ലാറ്റിനമേരിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങളും യൂറോപ്യന്‍ ലീഗുകളിലെ താരങ്ങളുടെ വെല്ലുവിളികളും കളിക്കളങ്ങളിലെ സമാധാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പര വാര്‍ത്തകളില്‍ സ്ഥാനം നേടിയത് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മലുള്ള വാഗ്വാദങ്ങളുടെ പേരിലായിരുന്നു-അതും ക്യാപ്റ്റന്മാര്‍. ക്രിക്കറ്റ് എന്നാല്‍ അത് ഒരു കാലത്ത് ജെന്റില്‍മാന്‍സ് ഗെയിം-അഥവാ മാന്യന്മാരുടെ ഗെയിം എന്ന പേരില്‍ അറിയപ്പെട്ടതാണ്. വെളുത്ത വസ്ത്രങ്ങളില്‍ മാത്രം കളിച്ച സമാധാനത്തിന്റെ കളി. പക്ഷേ ക്രിക്കറ്റ് വെളുപ്പില്‍ നിന്ന് കളറിലേക്ക് മാറിയപ്പോള്‍ ഗെയിമിന്റെ മാന്യതയെല്ലാം ചോര്‍ന്ന് പോയിരിക്കുന്നു. സമീപകാലത്തായി ആ ചോര്‍ച്ചയുടെ ആഴവും വര്‍ധിച്ചിരിക്കുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് നടന്ന പൂനെയില്‍ കണ്ടത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലിയും ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തും തമ്മിലുള്ള വാദപ്രതിവാദങ്ങളായിരുന്നു. ഈ തുടക്കം പരമ്പരയെ മൊത്തം ബാധിച്ചു. എല്ലാ വേദികളിലും താരങ്ങള്‍ കൊമ്പ് കോര്‍ത്തു. ഒടുവില്‍ പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്മിത്ത് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചു. വിരാത് കോലിയും തന്റെ പെരുമാറ്റത്തെ ന്യായീകരിച്ചുമില്ല. പരമ്പരക്കൊടുവില്‍ വെടി നിര്‍ത്തിയെങ്കിലും കളി തല്‍സമയം വീക്ഷിക്കുന്ന ക്രിക്കറ്റ് പ്രേമികള്‍ക്ക് ടീമിലെ സീനിയര്‍ താരങ്ങള്‍ തമ്മിലുള്ള വഴിവിട്ട പെരുമാറ്റം നല്‍കിയത് നല്ല ചിന്തകളല്ല.

ലോക ഫുട്‌ബോളിനെ നയിക്കുന്ന ഫിഫയുടെ മുദ്രാവാക്യം തന്നെ ഫെയര്‍ പ്ലേ എന്നതാണ്. പക്ഷേ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ലാറ്റിനമേരിക്കയില്‍ പുരോഗമിക്കുമ്പോള്‍ കാല്‍പ്പന്ത് ലോകത്തെ വാഴ്ത്തപ്പെട്ട താരമായ സാക്ഷാല്‍ ലിയോ മെസി തന്നെ മോശം പെരുമാറ്റത്തിന് വിലക്കപ്പെട്ട കാഴ്ച്ചയാണ്. അര്‍ജന്റീനയും ചിലിയും തമ്മില്‍ നടന്ന യോഗ്യതാ മല്‍സരത്തിനിടെ ബ്രസീലുകാരനായ ലൈന്‍ റഫറിയോട് മെസി മോശമായി പെരുമാറി എന്നതിന്റെ പേരില്‍ അദ്ദേഹത്തെ നാല് രാജ്യാന്തര മല്‍സരങ്ങളില്‍ നിന്നാണ് ഫിഫ വിലക്കിയിരിക്കുന്നത്. വിലക്ക് പ്രാബല്യത്തില്‍ വന്ന ആദ്യ മല്‍സരത്തില്‍ തന്നെ മെസിയെ കൂടാതെ കളിച്ച അര്‍ജന്റീന ബൊളീവിയയോട് പരാജയപ്പെടുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ നിലവില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്റീനക്ക് അടുത്ത വര്‍ഷം ലോകകപ്പ് തന്നെ കളിക്കാനാവുമോ എന്ന ശക്തമായ സംശയവും ഉയരുന്നു. വന്‍കരയില്‍ നിന്നും ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമാണ് നേരിട്ട് യോഗ്യത. അഞ്ചാം സ്ഥാനത്ത് വരുന്നവര്‍ പ്ലേ ഓഫ് കളിക്കണം. മെസിയില്ലാതെയാണ് അടുത്ത മൂന്ന് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കേണ്ടത്. പ്രതിയോഗികളാണെങ്കില്‍ ശക്തരുമാണ്. ഈ സാഹചര്യത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരുടെ സംഘത്തെ റഷ്യയില്‍ കാണാനാവുമോ എന്ന സംശയം ഉയരുമ്പോള്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യം ഗൗരവതരത്തില്‍ ചര്‍ച്ച ചെയ്യെപ്പടണം.
മെസി ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസിഡറാണ്. കളിക്കളത്തില്‍ മാത്രമല്ല പുറത്തും മാന്യനായ താരം. അദ്ദേഹം ഒരു പ്രതിയോഗിയോടും റഫറിയോടും മോശമായി പെരുമാറിയതായി അറിവില്ല. പക്ഷേ ചിലിക്കെതിരായ മല്‍സരം കഴിഞ്ഞ ശേഷം മടങ്ങുമ്പോള്‍ അദ്ദേഹം റഫറിയോട് കയര്‍ക്കുന്നതിന്റെ വിഡീയോ വ്യക്തമാണ്. ഈ വീഡിയോയാണ് അദ്ദേഹത്തെ ചതിച്ചതും. 2006 ലെ ലോകകപ്പ് ഫൈനല്‍ ഫുട്‌ബോള്‍ ലോകം മറന്നിട്ടില്ല. അന്ന് കലാശപ്പോരാട്ടത്തില്‍ ഇറ്റലിയുടെ ഡിഫന്‍ഡര്‍ മാര്‍ക്കോ മറ്റരേസി ഫ്രാഞ്ച് നായകന്‍ സൈനുദ്ദിന്‍ സിദാനെ വാക്കുകളാല്‍ പ്രകോപിതനാക്കുകയും തുടര്‍ന്ന് സിദാന്‍ നടത്തിയ ഹെഡ് ബട്ടില്‍ അദ്ദേഹം തന്നെ ചുവപ്പ് കാര്‍ഡുമായി പുറത്താവുന്നതും എല്ലാവരും കണ്ടതാണ്. സിദാന്റെ നിറമുളള കരിയറിന് അത്തരത്തില്‍ ഒരു സമാപനം ആരും പ്രതീക്ഷിച്ചിരുന്നില്ല. അത് കളിക്കളത്തിലെ താരങ്ങള്‍ തമ്മിലുളള മോശം പെരുമാറ്റത്തിന്റെ ശക്തമായ തെളിവായിരുന്നു. മെസിയെ ആരോ പ്രകോപിപ്പിച്ചോ എന്ന് വ്യക്തമല്ല. പ്രകോപനം കൂടാതെ അദ്ദേഹം കയര്‍ക്കില്ല എന്നതും സത്യം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് കളിക്കളങ്ങളെ മോശമായി ബാധിക്കുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി ഫിഫയും മറ്റ് ഗെയിമുകളുടെ ആഗോള അസോസിയേഷനുകളും കര്‍ക്കശമായി തന്നെ കാര്യങ്ങളെ കാണണം. മെസിയെ പോലെ ഒരു താരത്തിനെതിരെ എടുത്ത നടപടി പക്ഷേ ഗെയിമിനെ തന്നെ ബാധിക്കുമെന്നിരിക്കെ മെസിയെ പോലെ ഒരാള്‍ ഏത് സ്വാധീനത്താലാണ് അത്തരത്തില്‍ പെരുമാറിയതെന്നും പരിശോധിക്കപ്പെടേണ്ടതും ശിക്ഷിക്കപ്പെടേണ്ടുതാണ്. കളിക്കളങ്ങള്‍ എന്നും മാന്യതയുടെ വേദികളാവണം. താരങ്ങള്‍ സൗഹൃദത്തിന്റെ അംബാസിഡര്‍മാരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending