Connect with us

kerala

ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് സാന്ത്വനമന്ത്രവുമായി കെഎംസിസി

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയ 561 പേർക്ക് താങ്ങും തണലുമായി കെഎംസിസിയും. ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഒഫീഷ്യലായ സൗകര്യങ്ങൾ എല്ലാം ഏർപെടുത്തിയപ്പോഴും ദുരന്തമുഖത്ത് നിന്ന് കടൽകടന്നെത്തിയവരുടെ ആശങ്ക മാറ്റാൻ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകളുമായി ജിദ്ദ കെഎംസിസിയുടെ വളണ്ടിയർമാർ സർവ സജ്ജരായി രംഗത്ത് . ഇന്ത്യൻ കോൺസുലേറ്റിൻ്റ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്കൊപ്പമാണ് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ വളണ്ടിയർ ടീം മുഴുസമയം ആശ്വാസ വാക്കുകൾ ചൊരിഞ്ഞും ആവശ്യമായ സഹായങ്ങൾ നൽകിയും രംഗത്തുളളത്. ദുരന്തമുഖത്ത് നിന്നെത്തിയവർക്ക് ജിദ്ദയിലെ ഇടത്താവളത്തിൽ പരിമിതിക്കുള്ളിൽ നിന്നുള്ള എല്ലാ സഹായങ്ങളും നൽകാനുള്ള സംസ്ഥാന മുസ്ലിംലീഗ് നേതാക്കളുടെ അടിയന്തര നിർദേശം കൃത്യമായി പാലിക്കാൻ കെഎംസിസിക്കായി.

ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഇന്നലെ ആരംഭിച്ച സേവനം ഓപ്പറേഷൻ കാവേരി സമാപിക്കുന്നത് വരെ തുടരും. 561 ഇന്ത്യക്കാരെയാണ് ഇത് വരെ ക്യാമ്പിലെത്തിച്ചത്. ഇവരിൽ 360 പേരെ ഇന്ന് ജിദ്ദയിൽ നിന്ന് വിമാന മാർഗ്ഗം നാട്ടിലേക്ക് അയച്ചപ്പോൾ സ്‌കൂളിൽ നിന്ന് വിമാനത്താവളം വരെ യാത്രക്കാർക്കാവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ കെഎംസിസി വളണ്ടിയർമാർ ജാഗ്രത പുലർത്തി. വളണ്ടിയർ ടീമിന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരാണ് നേതൃത്വം നൽകുന്നത്.

ക്യാമ്പിലെത്തുന്നവരുടെ നിയമ നടപടിക്രമങ്ങളുടെ ഭാഗമായ ഫോറങ്ങൾ പൂരിപ്പിച്ച് നൽകാനും, ലഗേജുകൾ ഇറക്കി കൊടുക്കാനും, ഭക്ഷണങ്ങൾ വിതരണം ചെയ്യാനും, നാട്ടിലേക്ക് പോവുന്നവർക്ക് വിമാനതാവളത്തിൽ ആവശ്യമായ സഹായങ്ങളുമൊക്കെയാണ്.കെ.എം.സി. ചെയ്യുന്നത്. എയർപോർട്ടിലും ജിദ്ദ തുറമുഖത്തും താമസസ്ഥലമായ ഇന്ത്യൻ എംബസ്സി സ്‌കൂളിലും ഇന്ത്യൻ കോണ്സുലേറ്റിനൊപ്പം നിന്ന് പരമാവധി ചെയ്യാൻ കഴിയുന്ന സഹായം ചെയ്യാൻ കെഎംസിസി രംഗത്തുണ്ടാകുമെന്ന് ജിദ്ദ കെ.എം.സി.സി പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, എന്നിവർ അറിയിച്ചു.

ലോകം ഉറ്റുനോക്കുന്ന സുഡാനിലെ സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിന്റെ ദുരന്ത മുഖത്ത് നിന്ന് ജീവനും കൊണ്ട് പാലായനം ചെയ്‌തവർക്ക് ആശ്വാസത്തിന്റെ കൈത്തിരിയുമായി മുന്നോട്ട് വന്ന ജിദ്ദ സെൻട്രൽ കമ്മിറ്റിയെ കെഎംസിസി സഊദി നാഷനൽ കമ്മിറ്റി അഭിനന്ദിച്ചു. മുസ്ലിംലീഗ് പാർട്ടിയുടെ നിർദേശം അക്ഷരം പ്രതി പാലിക്കാൻ കെഎംസിസിയുടെ വളണ്ടിയർമാർക്കായി.

എല്ലാം നഷ്ടപ്പെട്ടവർ, ഉള്ളതെല്ലാം ഉപേക്ഷിച്ച് പോന്നവർ, സ്വന്തം കുടുംബത്തോടൊപ്പം ചേരാൻ കൊതിക്കുന്നവരുമായ നമ്മുടെ സഹോദര സഹോദരിമാർക്ക് കൈത്താങ്ങാവുകയെന്നത് അഭിമാനകരമാണ് ..രാപകലില്ലാതെ ഈ ദിവസങ്ങളിൽ ദുരിതമുഖത്തുള്ളവരെ ചേർത്തുപിടിച്ച, തക്ക സമയത്ത് ഉണർന്നു പ്രവർത്തിച്ച നേതാക്കളെയും മുഴുവൻ വളണ്ടിയര്മാരെയും കെഎംസിസി നാഷണൽ കമ്മിറ്റി ഹൃദ്യമായ അഭിവാദ്യങ്ങൾ നേർന്നു. ,

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

india

വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന്‍

സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

Published

on

ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകള്‍ സ്ഥാനാര്‍ത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

kerala

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ് പത്തുവയസുകാരന് ദാരുണാന്ത്യം

നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

Published

on

കിണറ്റിൽ വീണ പന്ത് എടുക്കുവാൻ ശ്രമിക്കുന്നതിനിടയിൽ കിണറ്റിലേക്ക് വീണ വിദ്യാർത്ഥി മരിച്ചു. കുടക്കച്ചിറ വല്ലയിൽ ഓന്തനാൽ ബിജു പോളിൻ്റ മകൻ ലിജു ബിജു (10)വാണ് മരിച്ചത്. നാട്ടുകാർ ഉടൻ കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ബുധനാഴ്ച രാവിലെ 10:40 ഓടെയാണ് സംഭവം ഉണ്ടായത്.

സഹോദരിക്കും ബന്ധുക്കളായ മറ്റ് കുട്ടികൾക്കും ഒപ്പം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കിണറ്റിൽ വീണ പന്ത് കുട്ട ഉപയോഗിച്ച് ഉയർത്തിയെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു.

സംഭവം സമയം മാതാപിതാക്കൾ പുരിയിടത്തിൽ മറ്റ് ജോലികളിൽ ആയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നാളെ രാവിലെ നടക്കും. കുടക്കച്ചിറ സെ.ജോസഫ് എൽ.പി.സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലിജു.

Continue Reading

Trending