Connect with us

News

സഞ്ജു ധോണിക്കെതിരെ ഇന്നിറങ്ങും

മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്.

Published

on

ജയ്പ്പൂര്‍: ഒന്നാം സ്ഥാനത്തായിരുന്നു രണ്ട് നാള്‍ മുമ്പ് വരെ രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ സജ്ഞുവും കൂട്ടരും സമ്പാദിച്ചിരിക്കുന്നത് എട്ട് പോയിന്റ്. ഇന്ന് എട്ടാമത് മല്‍സരം. സ്വന്തം വേദിയില്‍ പ്രതിയോഗികള്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയിക്കാനും അത് പോലെ സുന്ദരമായി തോല്‍ക്കാനുമറിയുന്നവരായിരിക്കുന്നു രാജസ്ഥാന്‍. പേര് കേട്ട ബാറ്റര്‍മാരുണ്ട്. പക്ഷേ ആരും വിശ്വസ്തരല്ല. ജോസ് ബട്ലര്‍, യശ്സവി ജയ്സ്വാള്‍, സജ്ഞു സംസണ്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരെല്ലാം കുട്ടി ക്രിക്കറ്റിലെ അതിഗംഭീര പ്രഹരക്കാരാണ്. പക്ഷേ എല്ലാവരും എല്ലായ്പ്പോഴും തിളങ്ങുന്നില്ല. ഇത് തന്നെയാണ് രാജസ്ഥാന്റെ പ്രശ്നം.

അതേ സമയം മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്. അജിങ്ക്യ രഹാനേ വരെ മിന്നി കളിക്കുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. ഏഴ് മല്‍സരങ്ങളില്‍ അഞ്ചില്‍ ജയിച്ച സി.എസ്.കെ രണ്ട് കളികളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ബാറ്റിംഗില്‍ ഡിവോണ്‍ കോണ്‍വേ, റിഥുരാജ് ഗെയിക്വാദ് എന്നിവര്‍ നല്‍കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ അമ്പാട്ട് റായിഡു, ശിവം ദുബേ, രഹാനേ, ധോണി തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും രവിചന്ദ്രന്‍ അശ്വിനും യൂസവേന്ദ്ര ചാഹലുമെല്ലാമുള്ളപ്പോഴും പ്രതിയോഗികള്‍ ധാരാളം റണ്‍സ് നേടുന്നു. ബട്ലര്‍ മങ്ങിയാല്‍ രാജസ്ഥാന്‍ വിയര്‍ക്കുന്നതാണ് കണ്ട് വരുന്ന കാഴ്ച്ചകള്‍. അവസാന മല്‍സരത്തില്‍ ഇംഗ്ലീഷ് നായകന്‍ പൂജ്യനായപ്പോള്‍ സ്‌ക്കോറിംഗിനെ അത് ബാധിച്ചു. ജയ്സ്വാള്‍ ആക്രമിക്കും. പക്ഷേ എപ്പോള്‍ പുറത്താവുമെന്നത് പ്രവചിക്കാനാവാത്ത അവസ്ഥ. സഞ്ജുവിന്റെ വലിയ പ്രശ്നം അസ്ഥിരതയാണ്. വേണ്ടാതെ പുറത്താവും. ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം കിട്ടിയിട്ടും പതിവ് പോലെ അദ്ദേഹം വിമര്‍ശകരോട് ചീത്തവാക്കുകള്‍ ചോദിച്ചു വാങ്ങുന്നു. നിലയുറപ്പിക്കേണ്ട ഘട്ടത്തില്‍ പോലും അലക്ഷ്യ ഷോട്ടുകളില്‍ പുറത്താവും. സീസണിലെ ആദ്യ മല്‍സരങ്ങളില്‍ വിശ്വാസ്യത കാത്ത ബാറ്ററായിരുന്നു ഹെത്തിമര്‍.

അവസാന രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹവും പരാജയം. ഒമ്പതാമനായ ജെയ്സണ്‍ ഹോള്‍ഡര്‍ പോലും നന്നായി ബാറ്റ് ചെയ്യുമ്പോള്‍ വിന്‍ഡീസുകാരന് ഇത് വരെ കാര്യമായ ബാറ്റിംഗ് അവസരം ലഭിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ അവസാന ഓവറില്‍ കൂറ്റന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടത്തിലും ടീം അവസരം നല്‍കിയത് സമ്പൂര്‍ണ നിരാശ എപ്പോഴും സമ്മാനിക്കുന്ന റിയാന്‍ പരാഗിനാണ്. ഹോള്‍ഡറെ പോലെയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. സഞ്ജുവിന്റെ ടീം സെലക്ഷന്‍ തന്നെ പലപ്പോഴും അവതാളത്തിലാവുന്നു. ഇവിടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി കൈയ്യടി നേടുന്നത്. അദ്ദേഹം സ്വയം താഴോട്ട് പോയി എല്ലാവര്‍ക്കും അവസരം നല്‍കുന്നു. വൈകീട്ട് 7-30 നാണ് കളി. ഇന്നും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം തന്നെ വെല്ലുവിളിയാവും.

 

kerala

തൃശൂര്‍ രാഗം തിയേറ്റര്‍ നടത്തിപ്പുക്കാരനെ ആക്രമിച്ച കേസ്: രണ്ടുപേര്‍ കൂടി പിടിയില്‍

കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്.

Published

on

തൃശൂര്‍: രാഗം തിയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൂടി പൊലീസിന്റെ വലയിലായി. കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസനും ആലപ്പുഴയില്‍ നിന്നാണ് പിടിയിലായത്. ഇവര്‍ക്ക് കൊട്ടേഷന്‍ നല്‍കിയ സിജോ കഴിഞ്ഞ ദിവസം തന്നെ പിടിയിലായിരുന്നു.

സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശിയായ സിജോയുടെ നേതൃത്വത്തില്‍ തന്നെയാണ് കൊട്ടേഷന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒരു വര്‍ഷം മുന്‍പ് തിയേറ്ററില്‍ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയ കേസിലും സിജോ പ്രതിയായിരുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് ഈ ആക്രമണത്തിന് വഴിവെച്ചതെന്നാണു വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സുനിലിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റിക വാങ്ങിയ തൃശൂര്‍ കുറുപ്പം റോഡിലെ കടയും പൊലീസ് കണ്ടെത്തി.

കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു വെളപ്പായയിലെ സുനിലിന്റെ വീട്ടിന് മുന്നില്‍ ആക്രമണം നടക്കുന്നത്. കാറിലെത്തി ഗേറ്റ് തുറക്കാനിറങ്ങിയതാണ് ആദ്യം ഡ്രൈവര്‍ ആക്രമിക്കപ്പെടാനുള്ള കാരണം. തുടര്‍ന്ന് സുനിലിനെയും മൂന്ന് അംഗ സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടിയ ശേഷം തീ കൊളുത്തിക്കൊല്ലാനായിരുന്നു ശ്രമമെന്നതാണ് സുനിലിന്റെ മൊഴി.

Continue Reading

kerala

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കം: ആദ്യ മത്സരത്തില്‍ ഒഡീഷയ്‌ക്കെതിരെ കേരളം

ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

Published

on

തിരുവനന്തപുരം: ആഭ്യന്തര ക്രിക്കറ്റിലെ പ്രമുഖ ടി20 ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് നാളെ തുടക്കമാവുന്നു. ആദ്യ മത്സരത്തില്‍ ഒഡീഷയാണ് കേരളത്തിന്റെ എതിരാളി. ക്യാപ്റ്റന്‍ സഞ്ജു സാംസന്റെ നേതൃത്വത്തിലാണ് ഈ തവണ കരുത്തുറ്റ ബന്ധിപ്പിച്ച ടീമുമായി കേരളം രംഗത്തെത്തുന്നത്.

യുവത്വവും പരിചയസമ്പത്തും ഒരുമിച്ചുള്ള ടീമില്‍ കെഎസിഎല്ലില്‍ മികവ് തെളിയിച്ച താരങ്ങള്‍ക്കും അവസരം ലഭിച്ചിട്ടുണ്ട്. സഞ്ജുവിന്റെ സഹോദരനും കെഎസിഎല്‍ ടീം കോച്ചി ബ്ലൂ ടൈഗേഴ്‌സ് നായകനുമായ സാലി വി. സാംസണും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കേരളത്തിനുവേണ്ടി സഹോദരങ്ങള്‍ ഒന്നിച്ചിറങ്ങുന്ന അപൂര്‍വ നിമിഷവുമാകും ഇത്.

വൈസ് ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാനൊപ്പം സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍ എന്നിവരുടെ സാന്നിദ്ധ്യത്തോടെ ശക്തമായ ബാറ്റിംഗ് നിരയാണ് കേരളത്തിനുള്ളത്. ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ അഖില്‍ സ്‌കറിയ, ഷറഫുദ്ദീന്‍, അങ്കിത് ശര്‍മ്മ എന്നിവര്‍ ടീമിന് ബഹുമുഖ കരുത്തേകും.

ബൗളിങ് നിരയില്‍ നിധീഷ്, കെ.എം ആസിഫ്, വിഘ്‌നേഷ് പുത്തൂര്‍ എന്നിവരെ കൂടാതെ കെഎസിഎല്ലില്‍ മികവു തെളിയിച്ച സിബിന്‍ ഗിരീഷ്, കൃഷ്ണദേവന്‍, അബ്ദുല്‍ ബാസിദ് എന്നിവരും ടീമിലുണ്ട്.

വലിയ പ്രതീക്ഷകളോടെയാണ് കേരളം ഇത്തവണ മുഷ്താഖ് അലി ട്രോഫിയില്‍ തുടക്കം കുറിക്കുന്നത്.

Continue Reading

india

പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

Published

on

ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading

Trending