Connect with us

News

സഞ്ജു ധോണിക്കെതിരെ ഇന്നിറങ്ങും

മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്.

Published

on

ജയ്പ്പൂര്‍: ഒന്നാം സ്ഥാനത്തായിരുന്നു രണ്ട് നാള്‍ മുമ്പ് വരെ രാജസ്ഥാന്‍ റോയല്‍സ്. ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്. ഏഴ് മല്‍സരങ്ങള്‍ പിന്നിട്ടപ്പോള്‍ സജ്ഞുവും കൂട്ടരും സമ്പാദിച്ചിരിക്കുന്നത് എട്ട് പോയിന്റ്. ഇന്ന് എട്ടാമത് മല്‍സരം. സ്വന്തം വേദിയില്‍ പ്രതിയോഗികള്‍ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ജയിക്കാനും അത് പോലെ സുന്ദരമായി തോല്‍ക്കാനുമറിയുന്നവരായിരിക്കുന്നു രാജസ്ഥാന്‍. പേര് കേട്ട ബാറ്റര്‍മാരുണ്ട്. പക്ഷേ ആരും വിശ്വസ്തരല്ല. ജോസ് ബട്ലര്‍, യശ്സവി ജയ്സ്വാള്‍, സജ്ഞു സംസണ്‍, ഷിംറോണ്‍ ഹെത്തിമര്‍ എന്നിവരെല്ലാം കുട്ടി ക്രിക്കറ്റിലെ അതിഗംഭീര പ്രഹരക്കാരാണ്. പക്ഷേ എല്ലാവരും എല്ലായ്പ്പോഴും തിളങ്ങുന്നില്ല. ഇത് തന്നെയാണ് രാജസ്ഥാന്റെ പ്രശ്നം.

അതേ സമയം മഹേന്ദ്രസിംഗ് ധോണിയുടെ ചെന്നൈക്കാര്‍ സംഘബലമാണ്. അജിങ്ക്യ രഹാനേ വരെ മിന്നി കളിക്കുമ്പോള്‍ അവരെ തോല്‍പ്പിക്കുക പ്രയാസമാണ്. ഏഴ് മല്‍സരങ്ങളില്‍ അഞ്ചില്‍ ജയിച്ച സി.എസ്.കെ രണ്ട് കളികളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ബാറ്റിംഗില്‍ ഡിവോണ്‍ കോണ്‍വേ, റിഥുരാജ് ഗെയിക്വാദ് എന്നിവര്‍ നല്‍കുന്ന തുടക്കം പ്രയോജനപ്പെടുത്താന്‍ അമ്പാട്ട് റായിഡു, ശിവം ദുബേ, രഹാനേ, ധോണി തുടങ്ങിയവരെല്ലാമുണ്ട്. ബൗളിംഗില്‍ രാജസ്ഥാന്‍ നിരയില്‍ ട്രെന്‍ഡ് ബോള്‍ട്ടും രവിചന്ദ്രന്‍ അശ്വിനും യൂസവേന്ദ്ര ചാഹലുമെല്ലാമുള്ളപ്പോഴും പ്രതിയോഗികള്‍ ധാരാളം റണ്‍സ് നേടുന്നു. ബട്ലര്‍ മങ്ങിയാല്‍ രാജസ്ഥാന്‍ വിയര്‍ക്കുന്നതാണ് കണ്ട് വരുന്ന കാഴ്ച്ചകള്‍. അവസാന മല്‍സരത്തില്‍ ഇംഗ്ലീഷ് നായകന്‍ പൂജ്യനായപ്പോള്‍ സ്‌ക്കോറിംഗിനെ അത് ബാധിച്ചു. ജയ്സ്വാള്‍ ആക്രമിക്കും. പക്ഷേ എപ്പോള്‍ പുറത്താവുമെന്നത് പ്രവചിക്കാനാവാത്ത അവസ്ഥ. സഞ്ജുവിന്റെ വലിയ പ്രശ്നം അസ്ഥിരതയാണ്. വേണ്ടാതെ പുറത്താവും. ചാമ്പ്യന്‍ഷിപ്പില്‍ നല്ല തുടക്കം കിട്ടിയിട്ടും പതിവ് പോലെ അദ്ദേഹം വിമര്‍ശകരോട് ചീത്തവാക്കുകള്‍ ചോദിച്ചു വാങ്ങുന്നു. നിലയുറപ്പിക്കേണ്ട ഘട്ടത്തില്‍ പോലും അലക്ഷ്യ ഷോട്ടുകളില്‍ പുറത്താവും. സീസണിലെ ആദ്യ മല്‍സരങ്ങളില്‍ വിശ്വാസ്യത കാത്ത ബാറ്ററായിരുന്നു ഹെത്തിമര്‍.

അവസാന രണ്ട് മല്‍സരങ്ങളില്‍ അദ്ദേഹവും പരാജയം. ഒമ്പതാമനായ ജെയ്സണ്‍ ഹോള്‍ഡര്‍ പോലും നന്നായി ബാറ്റ് ചെയ്യുമ്പോള്‍ വിന്‍ഡീസുകാരന് ഇത് വരെ കാര്യമായ ബാറ്റിംഗ് അവസരം ലഭിച്ചിട്ടില്ല. അവസാന മല്‍സരത്തില്‍ അവസാന ഓവറില്‍ കൂറ്റന്‍ ഷോട്ടുകള്‍ ആവശ്യമായ ഘട്ടത്തിലും ടീം അവസരം നല്‍കിയത് സമ്പൂര്‍ണ നിരാശ എപ്പോഴും സമ്മാനിക്കുന്ന റിയാന്‍ പരാഗിനാണ്. ഹോള്‍ഡറെ പോലെയുള്ളവര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നു. സഞ്ജുവിന്റെ ടീം സെലക്ഷന്‍ തന്നെ പലപ്പോഴും അവതാളത്തിലാവുന്നു. ഇവിടെയാണ് ധോണിയുടെ ക്യാപ്റ്റന്‍സി കൈയ്യടി നേടുന്നത്. അദ്ദേഹം സ്വയം താഴോട്ട് പോയി എല്ലാവര്‍ക്കും അവസരം നല്‍കുന്നു. വൈകീട്ട് 7-30 നാണ് കളി. ഇന്നും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം തന്നെ വെല്ലുവിളിയാവും.

 

kerala

ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 10 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കാലവര്‍ഷം എത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ വ്യാപിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നതിന്റെ സ്വാധീന ഫലമായാണ് വ്യാപക മഴക്ക് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. അതേസമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.

Continue Reading

kerala

നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്

22 അംഗ സംഘമാണ് രൂപീകരിച്ചത്.

Published

on

എറണാകുളം തിരുവാണിയൂരിലെ നാലു വയസുകാരിയുടെ കൊലപാതകത്തില്‍ അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്. 22 അംഗ സംഘമാണ് രൂപീകരിച്ചത്. മൂന്ന് വനിത എസ്ഐമാര്‍ ഉള്‍പ്പെടെ നാല് വനിതകളാണ് സംഘത്തിലുള്ളത്. ചെങ്ങമനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലും പീഡനക്കേസ് പുത്തന്‍കുരിശ് സ്റ്റേഷന്‍ പരിധിയിലുമാണ് കൊലപാതകം നടന്നത്.

കൊലപാതകമാണെന്ന് വിചാരിച്ച സംഭവം പോസ്റ്റ്മോര്‍ട്ടത്തിന് പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഡോക്ടര്‍മാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടിയുടെ പിതൃ സഹോദരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി പ്രതി കുട്ടി ലൈംഗിക ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. അതേസമയം കുട്ടി സംഭവം അമ്മയോട് പറഞ്ഞിരുന്നതായും കുട്ടിയുടെ അമ്മ പ്രതിയെ തല്ലിയതായും ഇയാള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുണ്ടായിരുന്ന കാര്യം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരാണ് പൊലീസിനെ അറിയിച്ചത്. ശാസ്ത്രീയ തെളിവുകള്‍ അടക്കം മുന്നില്‍ വച്ച് പ്രതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്രതികുറ്റം സമ്മതിച്ചത്. പാക്സോ, ബാലനീതി നിയമപ്രകാരം ആണ് നിലവില്‍ കുറ്റം ചുമത്തിയിരിക്കുന്നത്. വിശദമായ തെളിവ് ശേഖരണത്തിന് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനും പൊലീസ് ആലോചിക്കുന്നുണ്ട്.

Continue Reading

kerala

ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published

on

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ മെയ് 16നാണ് ഇയാൾ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കിക്കൊണ്ടുള്ള സന്ദേശം പങ്കുവെച്ചത്. ഇത് സമൂഹമാധ്യമത്തിൽ പലരും ഷെയർ ചെയ്യപ്പെട്ടിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നും ലഭിച്ച വിവരപ്രകാരം ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Continue Reading

Trending