Connect with us

Culture

സത്യവിശ്വാസിയുടെ ശുഭപ്രതീക്ഷ

Published

on

 

മാനവകുലത്തിന്റെ ധാര്‍മിക സദാചാരമേഖലയില്‍ മൂല്യച്യുതി അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ധര്‍മത്തിനും നീതിക്കും നിരക്കാത്ത പല സംഭവങ്ങളും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നടമാടുന്നതായാണ് വാര്‍ത്തകള്‍ വരുന്നത്. ആഗോളാടിസ്ഥാനത്തില്‍തന്നെയുള്ള ഇത്തരം സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ജനങ്ങളില്‍ നിരാശയും ഭീതിയും ജനിപ്പിക്കുന്ന കുറിപ്പുകളും പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ജീവിതത്തിന്റെ ബാഹ്യവശം മാത്രം നോക്കിക്കണ്ട് ഒരോന്നിനെയും വിലയിരുത്തുമ്പോള്‍ ഇന്നത്തെ അവസ്ഥയില്‍ ഭാവിയെസംബന്ധിച്ച് ശുഭാപ്തിവിശ്വാസത്തിന് അധികമൊന്നും വകകാണില്ല.
ഭൂമിയിലെ മനുഷ്യജീവിതം അല്ലാഹുവിന്റെ ഒരു സോദ്ദേശ്യപദ്ധതിയാണ്. കാലത്തിന്റെ അനന്തതയില്‍ വളരെ കുറഞ്ഞ സമയമാണ് ഇതിന് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ജീവിതവും വിഭവങ്ങളും നല്‍കിക്കൊണ്ട് ഓരോരുത്തരും എത്ര നന്നായി പ്രവര്‍ത്തിക്കുന്നു എന്ന പരീക്ഷണമാണ് അല്ലാഹു ഇവിടെ നടത്തുന്നത്. അക്കാര്യം പലപ്രാവശ്യം പ്രധാന്യത്തോടെ ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. ഭൂമിയില്‍ സത്യത്തിന്റെയും ധര്‍മത്തിന്റെയും നീതിയുടെയും കാര്യം പറയാനും അവ നടപ്പാക്കാനും തയ്യാറുള്ള ഒരു വിഭാഗത്തെ അല്ലാഹു എല്ലാ കാലത്തും ഇവിടെ നിലനിര്‍ത്തിപ്പോരാറുണ്ട്.
അത്തരക്കാരുടെ ശക്തിയും സ്വാധീനവും കുറഞ്ഞുപോകുന്ന ചില ഇടവേളകളില്‍ അക്രമികളുടെ തേര്‍വാഴ്ച ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന സംഗതിയാണ്. പക്ഷെ അതിന് അധികം ആയുസുണ്ടാവാറില്ല. സത്യത്തെയും ധര്‍മത്തെയും നീതിയെയും ജീവിതാദര്‍ശങ്ങളായി അംഗീകരിക്കുന്ന വിഭാഗത്തെ അല്ലാഹു ശക്തിപ്പെടുത്തുകയും അക്രമികളെ അമര്‍ച്ച ചെയ്യുകയും ചെയ്യും. ചരിത്രത്തില്‍ അതിനു വേണ്ടുവോളം സാക്ഷ്യങ്ങളുണ്ട്.
തികഞ്ഞ ഏകാധിപതിയും അക്രമിയും മര്‍ദ്ദകനും ചൂഷകനുമായി ഈജിപ്ത് അടക്കിവാണ ഫറോവയുടേയും പ്രഭൃതികളുടെയും കഥ ഖുര്‍ആന്‍ ആവര്‍ത്തിച്ചുപറയുന്നു. ഫറോവയുടെ സേച്ഛാഭരത്തില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാന്‍ അല്ലാഹു നിയോഗിച്ച വിമോചകനാണ് ഹസ്രത്ത് മൂസാനബി (അ). അദ്ദേഹത്തിനും അനുയായികള്‍ക്കും ഫറോവയില്‍നിന്നും കിങ്കരന്മാരില്‍നിന്നും ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവന്നു. അത്തരുണത്തില്‍ മൂസാനബിയെ ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും പിന്തുണച്ച, ഫറോവയുടെ കൂട്ടത്തില്‍നിന്നുതന്നെയുള്ള ഒരു സത്യവിശ്വാസി ഉണ്ടായിരുന്നു.
അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നശ്വരമായ ഈ ജീവിതത്തില്‍ വില കുറഞ്ഞ താല്‍പര്യങ്ങള്‍ക്ക് പിന്നാലെ പോയി വഞ്ചിതരാവാതെ ശാശ്വതമായ പാരത്രിക ജീവിതത്തിലെ സൗഭാഗ്യം നേടാന്‍ ഏകനായ രക്ഷിതാവില്‍ വിശ്വസിക്കുകയും അവന്റെ നിര്‍ദ്ദേശങ്ങള്‍ ജീവിത്തില്‍ പകര്‍ത്തി വിജയിക്കുകയും ചെയ്യാന്‍ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. അദ്ദേഹത്തിന്റെ ആവര്‍ത്തിച്ചുള്ള ആഹ്വാനവും അഭ്യര്‍ത്ഥനയും തള്ളിക്കളഞ്ഞ ഫറോവയുടെ പിന്തുണക്കാര്‍ അദ്ദേഹത്തെ നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ പ്രയോഗിച്ചു. അക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു. ”എന്റെ കാര്യം ഞാന്‍ അല്ലാഹുവില്‍ ഏല്‍പ്പിക്കുന്നു. അല്ലാഹു അടിമകളെ കണ്ടറിയുന്നവര്‍ തന്നെയാണ്. അപ്പോള്‍ അവര്‍ കുതന്ത്രം കാണിച്ചതിന്റെ തിന്മകളില്‍നിന്നും അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു.” (വി.ഖു. 40: 44, 45).
ഏറെ ചിന്തനീയമാണ് ഈ ഖുര്‍ആനികസൂക്തം. പ്രബോധനവീഥിയില്‍ മുഹമ്മദ് നബി (സ) പ്രയാസങ്ങള്‍ നേരിട്ടപ്പോള്‍ സാന്ത്വനമായി അല്ലാഹു ഓതിക്കൊടുത്തതാണിത്. ഫറോവയുടെ കാലത്ത് സത്യവിശ്വാസികളായ സദ്‌വൃത്തര്‍ ഏറെ ദുരിതം പേറിയിരുന്നു. ഏത് ദുര്‍ഘടസാഹചര്യത്തിലും അല്ലാഹുവില്‍ സുദൃഢമായി വിശ്വസിച്ച് പറയേണ്ടത് തുറന്നുപറഞ്ഞ് ബാക്കി അല്ലാഹുവില്‍ ഏല്‍പ്പിച്ചാല്‍ അവര്‍ വേണ്ടത് ചെയ്തുകൊള്ളും. ‘അല്ലാഹു അടിമകളെ കണ്ടറിയുന്നവന്‍ തന്നെയാണെന്ന’ തിരുനബിയുടെ വാക്കില്‍ രക്ഷിതാവിന്റെ സഹായത്തെകുറിച്ചുള്ള തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് പ്രകടമാവുന്നത്. അബൂഹുറൈറയില്‍ നിന്ന് ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ”അല്ലാഹു പറഞ്ഞിരിക്കുന്നു ‘എന്റെ ദാസന്‍ എന്നെപ്പറ്റി കരുതുംപോലെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാനവന്റെ കൂടെയുണ്ടാകും. അല്ലാഹുവിനെത്തന്നെ സത്യം നിങ്ങളില്‍ ഒരാള്‍ക്ക് നഷ്ടപ്പെട്ടുപോയ തന്റെ വാഹനം മരുഭൂമിയില്‍ വെച്ച് തിരിച്ചുകിട്ടിയാലുണ്ടാവുന്നതിനെക്കാള്‍ സന്തോഷം അല്ലാഹുവിന് തന്റെ ദാസന്റെ പശ്ചാത്താപത്തില്‍ ഉണ്ടാകും. എന്നോടവന്‍ ഒരു ചാണ്‍ അടുത്താല്‍ അവനോട് ഞാന്‍ ഒരു മുഴം അടുക്കും. എന്നോടവന്‍ ഒരു മുഴം അടുത്താല്‍ ഞാന്‍ അവനോട് ഒരു മാറ് അടുക്കും. എന്റെ അരികിലേക്ക് അവന്‍ നടന്നുവന്നാല്‍ ഞാന്‍ അവന്റെ അരികിലേക്ക് ഓടിച്ചെല്ലും”- ഖുദ്‌സിയായ ഈ ഹദീസ് വിവരിക്കാതെ തന്നെ ഏറെ വ്യക്തമാണ്.
കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണ്. അവന്റെ അനുമതി കൂടാതെ ആരെയും ഒന്നും ബാധിക്കുകയില്ല. വിഷമകരമായത് ഉണ്ടാവുമ്പോള്‍ അത് അല്ലാഹുവിന്റെ അറിവില്‍പെടാതിരിക്കുന്നില്ല. അതിനാലാണ് അത്തരുണത്തില്‍ ക്ഷമ അവലംബിച്ച് ആദര്‍ശത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ പ്രവാചകന്‍ നിര്‍ദ്ദേശിച്ചത്. ആ മനുഷ്യന്‍ താക്കീത് ചെയ്തിരുന്ന കാര്യം ഫറോവയെയും കൂട്ടരെയും പിടികൂടി അക്കാര്യം അല്ലാഹു സ്മരിക്കുന്നു”…….. അവര്‍ മുക്കിനശിപ്പിക്കപ്പെടാന്‍ പോകുന്ന ഒരു സൈന്യമാണ്…….. എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ് അവര്‍ വിട്ടേച്ചുപോയത്. എത്രയെത്ര കൃഷിയിടങ്ങളും മാന്യമായ പാര്‍പ്പിടങ്ങളും അവര്‍ ആഹ്ലാദ പൂര്‍വം അനുഭവിച്ചിരുന്ന സൗഭാഗ്യങ്ങള്‍. അതങ്ങനെയാണ്; (കലാശിച്ചത്) അതെല്ലാം മറ്റൊരു ജനതക്ക് നാം അവകാശപ്പെടുത്തിക്കൊടുത്തു. അപ്പോള്‍ അവരുടെ പേരില്‍ ആകാശവും ഭൂമിയും കരഞ്ഞില്ല. അവര്‍ക്ക് ഇടകൊടുക്കപ്പെടുകയുമുണ്ടായില്ല (44:24-29). ദുന്‍യാവിലും ആഖിറത്തിലും അവര്‍ വമ്പിച്ച നഷ്ടകാരികളായി. അവര്‍ നശിപ്പിക്കാന്‍ ശ്രമിച്ച സത്യവിശ്വാസി ഇവിടെയും ശാശ്വതലോകത്തും വിജയിച്ചു.
സാമൂഹികമായാലും വൈയക്തികമായാലും ഏതു വൈതരണിയിലും അല്ലാഹുവില്‍ ദൃഢമായി വിശ്വസിക്കുകയും ശുഭപ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യണമെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നു.
ഹസ്രത്ത് ജാബിര്‍ (റ) നിന്ന് നിവേദനം. നബി (സ) വഫാത്താകുന്നതിന് മൂന്ന് ദിവസം മുമ്പ് ഇങ്ങനെ പറഞ്ഞതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി. ”നിങ്ങളില്‍ ഒരാളും അല്ലാഹുവിനെക്കുറിച്ച് നല്ല ധാരണ വെച്ചുകൊണ്ടല്ലാതെ മരിച്ചുപോകരുത്” (മുസ്‌ലിം). അനസ് ബിന്‍ മാലിക് (റ) നിന്നുള്ള മറ്റൊരു നിവേദനത്തില്‍: നബി (സ) പറഞ്ഞു: അല്ലാഹു പറയുകയുണ്ടായി.
‘ആദമിന്റെ പുത്രാ, നിന്റെ പക്കല്‍ നിന്ന് എത്ര പാപങ്ങളുണ്ടായാലും നീ എന്നോട് പ്രാര്‍ത്ഥിക്കുകയും എന്റെ കാരുണ്യത്തെ പ്രതീക്ഷിക്കുകയും ചെയ്യുമ്പോഴെല്ലാം ഞാന്‍ നിനക്ക് പൊറുത്തു തരും. ഞാനതൊന്നും പ്രശ്‌നമാക്കുന്നില്ല.
ആദമിന്റെ പുത്രാ, നിന്റെ പാപങ്ങള്‍ മേഘപടലങ്ങളോളം വലുതായാലും നീ എന്നോട് പൊറുക്കലിനെ തേടിയാല്‍ ഞാന്‍ പൊറുത്തു തരും. ആദമിന്റെ പുത്രാ, എന്നോട് ആരാധനയില്‍ ഒന്നിനെയും പങ്കുചേര്‍ക്കാതെ ഭൂമി മുഴുവന്‍ പാപങ്ങളുമായി നീ എന്റെ അടുത്തുവന്നാല്‍ ഭൂമി നിറയെ പാപമോചനം നിനക്ക് ഞാന്‍ സമ്മാനമായി നല്‍കും. (തുര്‍മുദി). ഏതവസ്ഥയിലും ശുഭപ്രതീക്ഷ പുലര്‍ത്താനാണ് അല്ലാഹു നമ്മെ പഠിപ്പിക്കുന്നത്.

Film

ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..

പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

Published

on

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.

രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.

അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.

Continue Reading

Film

മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി

വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Published

on

കൊച്ചി: മാനേജറെ മർദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തീർപ്പാക്കിയത്. സ്റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന കുറ്റങ്ങളാണ് എഫ്ഐആർ ൽ ഉള്ളതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പരാതിക്കാരൻ ഉണ്ണി മുകുന്ദൻ്റെ മാനേജർ ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ കേസ് ഡയറിയിൽ പറയുന്നു. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നടനെതിരെ ഉള്ളത് എന്ന് രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി. അതിനിടെ വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും.
അതേസമയം, സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപെട്ട് ഉണ്ണി മുകുന്ദൻ ഡിജിപിക്കും എഡിജിപിക്കും പരാതി നൽകി. സിനിമയിലെ തന്റെ വളർച്ചയിൽ അസൂയപ്പെടുന്ന ചിലർ വിപിനെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുന്നെന്നാണ് ഉണ്ണി പരാതിയിൽ പറയുന്നത്.
Continue Reading

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Trending