Connect with us

News

സ്വകാര്യത ലംഘനം; മെറ്റക്ക് 130 കോടി ഡോളര്‍ ചുമത്തി യൂറോപ്യന്‍ യൂണിയന്‍

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്.

Published

on

ലണ്ടന്‍: യൂറോപ്പിലെ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും അമേരിക്കക്ക് കൈമാറുകയും ചെയ്ത കേസില്‍ സോഷ്യല്‍ മീഡിയ ഭീമനായ മെറ്റക്ക് 130 കോടി ഡോളര്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍.

സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒരു കമ്പനിക്കുമേല്‍ യൂറോപ്യന്‍ യൂണിയന്‍ ചുമത്തുന്ന ഏറ്റുവും വലിയ പിഴയാണിത്. 2021ല്‍ ആമസോണിനെതിരെ 746 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

News

ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം പുറത്ത്; പകരം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും

ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

Published

on

രാഷ്ട്രപിതാവും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് മുജീബ് റഹ്മാന്റെ ചിത്രം ബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് ഒഴിവാക്കി. മുജീബ് റഹ്മാന്റെ ചിത്രത്തിന് പകരം ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുടെയും ചരിത്ര സ്മാരകങ്ങളും ഉള്‍പ്പെടുത്തിയാണ് പുതിയ കറന്‍സി പുറത്തിറക്കിയത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നോട്ടുകള്‍ പ്രാബല്യത്തില്‍ വന്നു.

ബംഗ്ലാദേശിലെ മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ പിതാവ് കൂടിയാണ് ശൈഖ് മുജീബ് റഹ്മാന്‍. പുതിയ കറന്‍സിയില്‍ മനുഷ്യരുടെ ചിത്രങ്ങളുണ്ടാകില്ല, പകരം പ്രകൃതിരമണീയമായ കാഴ്ചകളും പരമ്പരാഗത ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും ആയിരിക്കും ഉള്‍പ്പെടുത്തുക.- ബംഗ്ലാദേശ് ബാങ്ക് വക്താവ് ആരിഫ് ഹുസൈന്‍ ഖാന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കും ശൈഖ് ഹസീനയുടെ പുറത്താക്കലിനും പിന്നാലെ കഴിഞ്ഞ വര്‍ഷമാണ് ബംഗ്ലാദേശ് കേന്ദ്ര ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരസേനാനികളുടെ ചിത്രങ്ങളും 1971ലെ വിമോചന യുദ്ധത്തില്‍ മരിച്ചവരെ ആദരിക്കുന്ന ദേശീയ രക്തസാക്ഷി സ്മാരകത്തിന്റെ ചിത്രവും പുതിയ കറന്‍സിയിലുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

film

സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു

മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു.

Published

on

ചെന്നൈ: മദയാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംവിധായകന്‍ വിക്രം സുഗുമാരന്‍ തിങ്കളാഴ്ച ചെന്നൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ശന്തനു ഭാഗ്യരാജ്, പ്രഭു, കതിര്‍, വിജി ചബ്ദ്രശേഖര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ അഭിനേതാക്കളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സംവിധായകന്‍ മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് ബസില്‍ യാത്ര ചെയ്യവേ, പെട്ടെന്നുള്ള ഹൃദയസ്തംഭനം സിനിമാ മേഖലയില്‍ നിന്ന് സര്‍ഗ്ഗാത്മക ആത്മാവിനെ അപഹരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത തമിഴ് സിനിമാ ആരാധകരെയും സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടില്ല.

സംവിധായകന്‍ വിക്രം സുകുമാരന്‍ രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയാണ്. സിനിമയില്‍ അഭിനേതാവാകണമെന്ന ആഗ്രഹത്തോടെയാണ് ചെന്നൈയിലേക്ക് പോയത്. സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായാണ് അദ്ദേഹം ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ജൂലി ഗണപതി പോലുള്ള സിനിമകള്‍ ഉള്‍പ്പെടെ 1999 നും 2000 നും ഇടയില്‍ പുറത്തിറങ്ങിയ 56 ഹ്രസ്വചിത്രങ്ങളില്‍ സംവിധായകന്‍ ബാലു മഹേന്ദ്രയ്ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോഴാണ് സംവിധായകന്‍ വെട്രിമാരന്‍ സംവിധാനം ചെയ്ത പൊള്ളാധവന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. ആ സിനിമയില്‍ അഭിനയിച്ചു. അതിനു ശേഷം ശശികുമാറിന്റെ കൊടിവീരന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. തുടര്‍ന്ന്, 2013-ല്‍ പുറത്തിറങ്ങിയ ‘മദയാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിന് ശേഷം 10 വര്‍ഷത്തിന് ശേഷം അദ്ദേഹം രാവണ കോട്ടം എന്ന ചിത്രം സംവിധാനം ചെയ്തു. ശാന്തനു, ആനന്ദി, പ്രഭു, ഇളവരസു, ദീപ, അരുള്‍ദാസ് എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തിന് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ല. മലകയറ്റത്തെ കേന്ദ്രീകരിച്ചുള്ള തെരും ബോറും എന്ന സിനിമയാണ് അദ്ദേഹം അവസാനം സംവിധാനം ചെയ്തത്.

Continue Reading

News

ഗസ്സയില്‍ നരനായാട്ട് തുടര്‍ന്ന് ഇസ്രാഈല്‍; ഏക ഡയാലിസിസ് സെന്ററും ബോംബിട്ട് തകര്‍ത്തു

ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു.

Published

on

ഗസ്സയില്‍ കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്രാഈല്‍. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ തകര്‍ത്തു.

ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം ബെയ്ത് ലാഹിയയിലുള്ള നൂറ അല്‍-കാബി കിഡ്നി ഡയാലിസിസ് സെന്ററില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തിയതായി വ്യക്തമാക്കി. വൃക്ക തകരാറിലായ 160ലധികം രോഗികളെ ഇവിടെ ചികിത്സിച്ച് വരികയായിരുന്നു. ഇന്തോനേഷ്യന്‍ ആശുപത്രിയുടെ ഭാഗമാണ് ഈ ഡയാലിസിസ് കേന്ദ്രം,

നേരത്തെ, കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിനെ തുടര്‍ന്ന് ഇത് അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രാഈല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബര്‍ഷ് വ്യക്തമാക്കി.

ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് പ്രവര്‍ത്തിച്ചിരുന്നത്. അതേസമയം, ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചിരുന്നു. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രാഈല്‍ ബോംബിട്ട് തകര്‍ക്കുന്നത്.

Continue Reading

Trending