Connect with us

india

ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണും, പ്രതിഷേധ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ചേരുന്ന യോഗത്തില്‍

കര്‍ഷകരും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നീതി ലഭിക്കും വരെ പോരാടുമെന്ന് കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. ആവശ്യമെങ്കില്‍ രാഷ്ട്രപതിയെ കാണും. ഗുസ്തി താരങ്ങളുടെ പ്രതിഷേധ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നു ഹരിയാനയില്‍ നടക്കുന്ന യോഗത്തില്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളുടെ സമരത്തിന് ഭാവി രൂപം നല്‍കുന്നതിനായി ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള സോറം ഗ്രാമത്തില്‍ ചേര്‍ന്ന ഖാപ് പഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരും ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്ത് തന്ത്രമാണ് ഇനി സ്വീകരിക്കേണ്ടത് എന്നത് ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. ഇതിനായി എല്ലാ ഖാപ് പഞ്ചായത്തുകളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ഖാപ് പഞ്ചായത്തുകള്‍ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും ടിക്കായത്ത് ഓര്‍മ്മിപ്പിച്ചു. ഈ പോരാട്ടത്തില്‍ തങ്ങള്‍ തോല്‍ക്കില്ല. ഹിന്ദു മുസ്‌ലിം പേര് പറഞ്ഞു സമൂഹത്തെ വിഘടിപ്പിക്കുന്നതുപോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഗുസ്തി സമരത്തേയും നേരിടുന്നത്. ഒരു സമുദായത്തിന്റെ മാത്രം സമരം ആണെന്നാണ് പറയുന്നത്. ഇത് രാജ്യത്തിന്റെ സമരം ആണ്. ത്രിവര്‍ണ പതാക ആണ് അതിന്റെ നിറമെന്നും ടിക്കായത് പറഞ്ഞു. ബ്രിജ് ഭൂഷണ്‍ മാര്‍ച്ച് നടത്തട്ടെ, ഞങ്ങളും മാര്‍ച്ച് നടത്തും. ഞങ്ങള്‍ക്കും സ്വന്തമായി ട്രാക്റ്റര്‍ ഉണ്ട്. ട്രാക്റ്ററുകള്‍ വാടകയ്ക്ക് എടുത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം മെഡലുകള്‍ ഗംഗയിലൊഴുക്കി പ്രതിഷേധിക്കാനുള്ള ഗുസ്തി താരങ്ങളുടെ തീരുമാനത്തില്‍ ഇടപെട്ടത് കര്‍ഷക സംഘടനകളായിരുന്നു. ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് മെഡലുകള്‍ ഒഴുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് കര്‍ഷക സംഘടനാ നേതാക്കളാണ്. കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഗംഗാ തീരത്തെത്തുമെന്ന് പ്രഖ്യാപിച്ചാണ് കായിക താരങ്ങള്‍ മടങ്ങിയത്. നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് കര്‍ഷക സംഘടനകള്‍ ഖാപ് പഞ്ചായത്ത് ചേരാന്‍ തീരുമാനിച്ചത്. വനിതാ ഗുസ്തി താരങ്ങള്‍ളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബി.ജെ.പി എം.പി ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധ രംഗത്താണ്. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബ്രിജ് ഭൂഷണെതിരെ പോക്‌സോ വകുപ്പ് അടക്കം ഉപയോഗിച്ച് കേസെടുത്തിരുന്നെങ്കിലും ഇതുവരെയും അറസ്റ്റു ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ല.

അതേസമയം തനിക്കെതിരെ ഒരു കേസെങ്കിലും തെളിയിക്കാനായാല്‍ ആത്മഹത്യ ചെയ്യുമെന്നും തെളിവുണ്ടെങ്കില്‍ താരങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയാണ് വേണ്ടതെന്നുമാണ് ബ്രിജ് ഭൂഷണ്‍ പറയുന്നത്. നടപടി എടുക്കാന്‍ തയാറാവാത്ത കേന്ദ്ര സര്‍ക്കാര്‍ ബ്രിജ് ഭൂഷണ് അനുകൂലമായ നിലപാടാണ് ഇതുവരെ കൈക്കൊണ്ടത്. പൊലീസ് അന്വേഷണം കഴിയും വരെ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് കേന്ദ്ര കായിക മന്ത്രി ആവശ്യപ്പെടുന്നത്.

ബ്രിജ് ഭൂഷണെ സംരക്ഷിക്കുന്ന ബി.ജെ.പി നിലപാടില്‍ പാര്‍ട്ടിക്കുള്ളിലും അതൃപ്തി പുകയുകയാണ്. ഹരിയാനയില്‍ നിന്നുള്ള താരങ്ങള്‍ നേതൃത്വം നല്‍കുന്ന സമരം അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ സംസ്ഥാന നേതൃത്വത്തെയും വെട്ടിലാക്കി. എന്നാ ല്‍ പ്രശ്‌നം പരിഹരിക്കേണ്ടത് കേന്ദ്രമാണെന്നാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറി ന്റെ വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സിഎഎ നടപ്പിലാക്കി കേന്ദ്രം; പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി

സിഎഎയുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം

Published

on

രാജ്യത്ത് പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കി കേന്ദ്ര സർക്കാർ. അതിന്റെ ഭാ​ഗമായി പൗരത്വ സർട്ടിഫിക്കറ്റ് നൽകി തുടങ്ങി. ഡൽഹിയിലെ 14 പേർക്കാണ് ആദ്യഘട്ടത്തിൽ പൗരത്വ സർട്ടിഫിക്കറ്റ് നൽകിയത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവർക്കാണ് പൗരത്വം നൽകിയതെന്ന് കേന്ദ്രം അറിയിച്ചു. മാർച്ച് 11 നാണ് കേന്ദ്രസർക്കാർ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

പൗരത്വ ഭേദ​ഗതി നിയമവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാർ നീക്കം.

Continue Reading

Cricket

ഇന്ത്യന്‍ ടീമിന് വിദേശ പരിശീലകന്‍; റിക്കി പോണ്ടിംഗും ഫ്‌ളെമിംഗും പരിഗണനയില്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകര്‍ എത്താന്‍ സാധ്യത. പരിശീലകര്‍ക്ക് വേണ്ടി ഔദ്യോഗികമായി ബിസിസിഐ അപേക്ഷ ക്ഷണിച്ചുവെങ്കിലും ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങുമാണ് മുന്‍ഗണനാ പട്ടികയിലുള്ളത്.

ഇരുവരും നീണ്ട കാലമായി ഇന്ത്യയില്‍ പരിശീലക റോളിലുള്ളരാണ്. ഫ്‌ളെമിംഗ്
ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും റിക്കി പോണ്ടിംഗ് ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പവുമാണ് പരിശീലക കുപ്പായത്തിലുള്ളത്. മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെയാണ് ബിസിസിഐ തേടുന്നത്. മെയ് 27 വരെയാണ് ബിസിസിഐ അപേക്ഷ സമര്‍പ്പണത്തിന് സമയം നല്‍കിയിരിക്കുന്നത്. ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞാല്‍ ഇവരില്‍ ഒരാളെ പരിശീലക സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസിഐ ആലോചിക്കുന്നത്.

ജൂണ്‍ 29 ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. 2021ലാണ് ദ്രാവിഡ് പരീശീലകനായി എത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

 

Continue Reading

india

മുംബൈയില്‍ പരസ്യബോര്‍ഡ് വീണുണ്ടായ അപകടം; രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്

Published

on

മുബൈ: പരസ്യബോര്‍ഡ് വീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്ക് തകര്‍ന്ന് വീണാണ് അപകടമുണ്ടായകത്. അപകടസ്ഥലത്ത്

രക്ഷാപ്രവര്‍ത്തനം 40 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. എന്നാല്‍, ഇതുവരെയായിട്ടും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മുംബൈയില്‍ പരസ്യബോര്‍ഡ് വീണ് വലിയ അപകടമുണ്ടായത്.

ഇരുമ്പു തൂണുകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് 67 പേരെ രക്ഷിച്ചിരുന്നു. 120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ട്.
പരസ്യബോര്‍ഡ് അനധികൃതമായാണ് സ്ഥാപിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

Continue Reading

Trending