Environment
പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള കുഞ്ഞിക്കാൽവെപ്പുകൾ ;പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാൻ പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ
പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം.എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.

ആധുനിക ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണെന്ന് ഏതെങ്കിലും അമ്മമാരോട് ചോദിച്ചു നോക്കൂ. ഒരു സംശയവും വേണ്ട, അവർ ആദ്യം പറയുന്ന പേര് ഡിസ്പോസിബിൾ നാപ്ക്കിൻറെതായിരിക്കും. കുട്ടിത്തുണികൾ നിരന്തരം കഴുകുകയും ഉണക്കുകയും ചെയ്യുന്ന ബുദ്ധിമുട്ടിൽ നിന്നും സമയനഷ്ടത്തിൽ നിന്നും അവരെ മോചിപ്പിച്ച ആ ഉത്പന്നം അവരുടെ കുടുംബജീവിതത്തിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തുകയും ചെയ്തു.1940-കളുടെ അവസാനത്തിലാണ് നാപ്കിനുകൾ ആദ്യമായി വൻതോതിൽ വിപണിയിൽ എത്തിതുടങ്ങിയത്. അന്ന് വലിയൊരു സൗകര്യം പ്രധാനം ചെയ്ത് അവതരിച്ച അവ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക ആഘാതം എത്രമാത്രം വിനാശകരമായിരിക്കുമെന്ന് മനുഷ്യരാശി മനസിലാക്കിയില്ല.
2021-ലെ ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒറ്റത്തവണ ഉപയോഗിക്കാവുന്നതോ ഡിസ്പോസിബിൾ ചെയ്യുന്നതോ ആയ നാപ്കിനുകൾ കൂടുതലും വിസ്കോസ് റേയോൺ, പ്ലാസ്റ്റിക്കുകൾ – പോളിസ്റ്റർ, പോളിയെത്തിലീൻ, പോളിപ്രൊഫൈലിൻ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഡിസ്പോസിബിൾ നാപ്കിനുകൾ അവയുടെ മുഴുവൻ ജീവിതചക്രത്തിലും പാരിസ്ഥിതിക ആഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ഉല്പന്നമായി മാറി.
പ്ളാസ്റ്റിക് അടങ്ങിയിരിക്കുന്നു എന്നതിനോടൊപ്പം നാപ്കിനുകൾ കുഞ്ഞുങ്ങളുടെ മലമൂത്ര വിസർജ്യങ്ങൾ പേറി ഉപേക്ഷിക്കപ്പെടുന്നതുകൊണ്ട് ഇത് പുനരുപയോഗം ചെയ്യുന്നത് കൂടുതൽ വെല്ലുവിളിയായി. പ്രതിവർഷം 71 ബില്യൺ യുഎസ് ഡോളറിന്റെ വിപണി സാന്നിധ്യമുള്ള ഡിസ്പോസിബിൾ നാപ്കിൻ ആഗോളതലത്തിൽ പൊതുമാലിന്യത്തിലേക്ക് ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നായി മാറിയിരിക്കുന്നു .ഓരോ മിനിറ്റിലും ആഗോളതലത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന 250 ദശലക്ഷം നാപ്കിനുകൾ കത്തിക്കപ്പെടുകയോ കുഴിച്ചിടപ്പെടുകയോ അല്ലെങ്കിൽ വലിച്ചെറിയപ്പെടുകയോ ചെയ്യുന്നു.
ഇതിനുള്ള ഒരു പരിഹാരമാണ് പുനരുപയോഗിക്കാവുന്ന നാപ്കിനുകൾ .പണ്ട് രക്ഷിതാക്കൾ ഉപയോഗിച്ചിരുന്ന ടെറി ക്ലോത്ത്, സേഫ്റ്റി പിൻ നാപ്കിനുകളിൽ നിന്ന് വ്യത്യസ്തമാണ് ഇവ.കുതിർത്ത് കഴുകി ഉണക്കി 15 തവണ വരെ ഉപയോഗിക്കാം. ചോർച്ചക്കും സാധ്യത കുറവാണ്, നേരിട്ട് വാഷിംഗ് മെഷീനിൽ ഇടാം എന്നത് കൊണ്ട് വെള്ളത്തിന്റെ ആവശ്യവും പരിമിതമാണ്.
“ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന നാപ്പിനുകൾ സൗകര്യപ്രദമാണ്, പക്ഷെ അവ നമ്മുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്.പുനരുപയോഗിക്കാവുന്ന നാപ്കിനുകളിലേക്ക് മാറുന്നത് പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും ഭാവിതലമുറയ്ക്ക് ആരോഗ്യകരമായ ഒരു ഭൂമി പ്രധാനം ചെയ്യാനും കഴിയും. പുനരുപയോഗിക്കാവുന്ന നാപ്പിനുകളുടെ ഉപയോഗത്തിന് കഴുകാൻ വൈദ്യുതിയും വെള്ളവും ആവശ്യമാണെങ്കിലും, ഓരോ പുനരുപയോഗത്തിലും അവയുടെ മൊത്തത്തിലുള്ള പാരിസ്ഥിതിക ആഘാതം കുറയുന്നു ” യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം റിസോഴ്സ് ആൻഡ് മാർക്കറ്റ്സ് ബ്രാഞ്ച് മേധാവി എലിസ ടോണ്ട പറയുന്നു.
ഉപഭോക്താക്കൾ വെള്ളം, ഊർജ്ജം-കാര്യക്ഷമമായ വാഷിംഗ് മെഷീനുകൾ തിരഞ്ഞെടുക്കുക, കൂടുതൽ സുസ്ഥിര സോപ്പുകൾ ഉപയോഗിക്കുക, 60 ഡിഗ്രി സെൽഷ്യസിൽ താഴെ കഴുകുക, ലൈൻ-ഡ്രൈയിംഗ് നാപ്പികൾ, കഴിയുന്നത്ര തവണ നാപ്കിനുകൾ വീണ്ടും ഉപയോഗിക്കുക എന്നിവയിലൂടെ ഈ ആഘാതങ്ങൾ കുറയ്ക്കാനാകും.പല ഡിസ്പോസിബിൾ നാപ്കിൻ ബ്രാൻഡുകളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ബയോഡീഗ്രേഡബിൾ ആണെന്ന് അവകാശപ്പെടുമ്പോഴും യാഥാർത്ഥ്യം മറ്റൊന്നാണ് “ബയോഡീഗ്രേഡബിൾ” എന്നതിന് അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല, ആ പദം വിപണനത്തിനുള്ള ഒരു മാധ്യമം എന്നതിന് അപ്പുറം ഒന്നും അർത്ഥമാക്കുന്നില്ല. പുനരുപയോഗിക്കാവുന്ന നാപ്കിനുകൾക്ക് ആദ്യ വില ഒറ്റത്തവണ ഉപയോഗിക്കുന്ന നാപ്പിനേക്കാൾ കൂടുതലാണ് എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ ചെലവ് കുറക്കുന്നു.
ആത്യന്തികമായി, മനുഷ്യരുടെയും പാരിസ്ഥിതിക ആരോഗ്യത്തിന്റെയും സംരക്ഷണത്തിനായി നാപ്കിൻ ഉൾപ്പെടെ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങളിലേക്കുള്ള ഒരു മാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കണം,. ഉപഭോഗം മുതൽ മാലിന്യ സംസ്കരണം വരെയുള്ള ഓരോ ഘട്ടത്തിലും പുനരുപയോഗം മാലിന്യം കുറക്കുകയും പരിസരത്തെ കൂടുതൽ ആരോഗ്യകരമാക്കുകയും ചെയ്യുന്നു.
Environment
വയനാട് ജില്ലയില്‍ നാളെയും അവധി
വയനാട് ജില്ലയില്‍ നാളെയും അവധി
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗന്‍വാടികള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ് സി പരീക്ഷകള്‍ക്കും അവധി ബാധകമല്ല. മോഡല്‍ റസിഡന്‍ഷ്യല്‍, നവോദയ സ്കൂളുകള്‍ക്ക് അവധി ബാധകമല്ലെന്നും കലക്ടര്‍ അറിയിച്ചു
സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, വയനാട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Environment
ഇന്നും നാളെയും ശക്തമായ മഴ തുടരും
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിലും മഴ കനക്കും.

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇന്നും നാളെയും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലയിലും മഴ കനക്കും.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 2 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, 8 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും തുടരുകയാണ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ്.
കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും വിലങ്ങാടുള്ള സ്കൂളുകള്‍ക്കും അവധിയാണ്.
റോഡില്‍ വെള്ളക്കെട്ട് ഉണ്ടായതുമൂലമാണ് അവധി പ്രഖ്യാപിച്ചത്. ചേവായൂര്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍, കോഴിക്കോട് ഐഎച്ച്ആര്‍ഡി ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, കോട്ടുളി ജിഎല്‍പി സ്കൂള്‍, മുട്ടോളി ലോലയില്‍ അങ്കണവാടി ഇവിടെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലും അവധിയാണ്.
Environment
അതിശക്തമായ മഴ തുടരും; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്.
കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ അതിശക്തമായ കാറ്റിനും മോശം കലവസ്ഥക്കും സാധ്യത ഉള്ളതിനാൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.
-
kerala2 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF2 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Article3 days ago
കപ്പല്‍ ദുരന്തത്തില്‍ കരുതല്‍ വേണം
-
kerala3 days ago
കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം
-
kerala3 days ago
കനത്ത മഴ; ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി