Connect with us

Culture

മുഖ്യമന്ത്രിക്ക് മനസിലാകാത്തത് തന്നെയാണ് പ്രശ്നം: ചെന്നിത്തല

Published

on

തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബം എന്തിനാണ് സമരം ചെയ്തതെന്ന് കേരളത്തില്‍ എല്ലാ പേര്‍ക്കും മനസിലായിട്ടും മുഖ്യമന്ത്രിക്ക് മനസിലാവാത്തത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങള്‍ക്കും വി.എസ് അച്യുതാനന്ദനും എം.എ ബേബിക്കും സീതാറാം യെച്ചൂരിക്കും സി.പി.ഐക്കും മനസിലായി. പക്ഷേ മുഖ്യമന്ത്രിക്ക് മാത്രം മനസിലാവുന്നില്ല. അത് തന്നെയാണ് യഥാര്‍ത്ഥ പ്രശ്നം- ചെന്നിത്തല പറഞ്ഞു.
അഞ്ചു ദിവസം ആഹാരമോ വെള്ളമോ കുടിക്കാതെ ജിണ്ഷുവിന്റെ അമ്മയും കുടുംബവും നടത്തിയ സഹന സമരത്തെ അപഹസിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ആസ്പത്രിയില്‍ ചെന്ന് ജിഷ്ണുവിന്റെ അമ്മയുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍പ്പാക്കിയ ശേഷം മുഖ്യമന്ത്രി സമരത്തെ തള്ളിപ്പറയുന്നതും കരാറില്‍ നിന്ന് പിന്നാക്കം പോവുന്നതും വഞ്ചനയാണ്. ജിഷ്ണുവിന്റെ കുടുംബത്തെ മാത്രമല്ല, ആ സമരത്തോടൊപ്പം നിന്ന കേരളത്തിലെ ജനങ്ങളെയാണ് മുഖ്യമന്ത്രി അപമാനിച്ചിരിക്കുന്നത്.
ജിഷ്ണുകേസ് അട്ടിമറിക്കുന്നതിനും തേയ്ച്ച് മായ്ച്ച് കളയുന്നതിനും സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തു. ആത്മഹത്യയെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാനാണ് പൊലീസ് ആദ്യം മുതല്‍ ശ്രമിച്ചത്. തെളിവുകളെല്ലാം നശിപ്പിക്കാന്‍ കൂട്ടു നിന്നു. ഇടിമുറിയിലെയും കുളിമുറിയിലേയും രക്തപ്പാടുകള്‍ കണ്ടില്ലെന്ന് നടിച്ചു. ജിഷ്ണുവിന്റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ എഫ്.ഐ.ആറിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും രേഖപ്പെടുത്തിയില്ല. ഒന്നര മാസത്തോളം കഴിഞ്ഞാണ് എഫ്.ഐ.ആര്‍ ഇട്ടത്. ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചേര്‍ത്തത്. പ്രതികളെ രക്ഷിക്കാന്‍ പഴുതിട്ടാണ് കേസ് ഫ്രെയിം ചെയ്തത്. അത് കൊണ്ടാണ് കോടതിയുടെ നിശിത വിമര്‍ശനം ഉണ്ടായത്. പ്രതികള്‍ കണ്‍വെട്ടത്ത് തന്നെ ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ല. മകന്‍ നഷ്ടപ്പെട്ടതില്‍ മനസ് നീറി നീതി തേടി വരുന്ന ഒരമ്മയെ പൊലീസിനെ ഉപയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. സമരത്തിന് സഹായിക്കാന്‍ വന്നവരെ പിടികൂടി കല്‍തുറുങ്കിലടച്ചതും നടക്കാന്‍ പാടില്ലാത്ത കാര്യമാണ്. മുഖ്യമന്ത്രി ഒരാള്‍ വിചാരിച്ചാല്‍ തീരുന്ന പ്രശ്നമായിരുന്നു ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം. മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍ കോള്‍ ചെന്നപ്പോള്‍ ആ കുടുംബത്തിനുണ്ടായ മനംമാറ്റം എല്ലാവരും കണ്ടതാണ്. അധികാരികള്‍ക്ക് വേണ്ട വലിയ ഗുണം കാരുണ്യമാണ്. അതിനു പകരം പിടിവാശിയും ദുരഭിമാനവും മാത്രമായിരുന്നു മുഖ്യമന്ത്രിക്ക്.
ഷാജഹാനെതിരെ നടപടിയെടുത്തത് അവിടെ ചെന്ന് ബഹളമുണ്ടാക്കിയിട്ടാണെന്ന് മുഖ്യമന്ത്രി പറയുന്നു.
അന്ന് അവിടെ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങളിലൊന്നും ഷാജഹാനെ കാണാനില്ല. ബഹളത്തില്‍ നിന്ന് മാറി സംസാരിച്ച് നിന്ന ഷാജഹാനെയാണ് പിടികൂടിയത്. തനിക്ക് വ്യക്തിപരമായി വിരോധമുണ്ടായിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ നടപടി ഉണ്ടാവുമായിരുന്നല്ലോ എന്ന് മുഖ്യമന്ത്രി പറയുന്നു. വിചിത്രമായ വാദഗതിയാണിത്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വെറുതെ ആരെയെങ്കിലും പിടിച്ച് അകത്തിടാനാവുമോ? ഒരു സന്ദര്‍ഭം ഒത്തു വന്നു. സര്‍ക്കാര്‍ അത് പ്രയോജനപ്പെടുത്തി. അതാണ് ഷാജഹാന്റെ കാര്യത്തില്‍ സംഭവിച്ചത്. സമരത്തിന് സഹായിക്കുന്നവരെ പിടികൂടി ജയിലിലാക്കുന്നത് ഏകാധിപതികളുടെ സ്വഭാവമാണ്.കേരളം ഇത് അംഗീകരിക്കില്ല. സെല്‍ഭരണത്തിന്റെ തുടക്കമാണ് ഇവിടെ കാണുന്നത്. അതിനെ ചെറുക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending