Connect with us

More

പാര്‍ലമെന്റിലെ സെലിബ്രിറ്റി ഹാജര്‍; രേഖയെ പിന്തള്ളി സചിന്‍

Published

on

ന്യൂഡല്‍ഹി: സെലിബ്രിറ്റി എം.പിമാരുടെ ഹാജറില്‍ ക്രിക്കറ്റ് താരം സചിന്‍ ടെണ്ടുല്‍ക്കറും നടി രേഖയും ഏറെ പിന്നിലെന്ന് രാജ്യസഭാ വെബ്‌സൈറ്റ് രേഖകള്‍. 2017 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം അംഗങ്ങളില്‍ ഏറ്റവും മോശം ഹാജര്‍ രേഖയുടേതാണ്. സചിന്‍ തൊട്ടു പിന്നിലും. നാമനിര്‍ദേശം ചെയ്യപ്പെട്ട ശേഷം സഭ ചേര്‍ന്ന 348 ദിവസങ്ങളില്‍ 23 ദിവസം മാത്രമാണ് ക്രിക്കറ്റ് ഇതിഹാസം സഭയില്‍ ഹാജരായത്. 348ല്‍ 18 ദിവസം മാത്രാണ് ബോളിവുഡ് സുന്ദരിയുടെ ഹാജര്‍. കേരളത്തില്‍ നിന്ന് സഭയിലെത്തിയ സുരേഷ് ഗോപിയുടെ ഹാജര്‍ 64.56 ശതമാനമാണ്.

അഞ്ചുവര്‍ഷത്തോട് അടുത്തിട്ടും രേഖയും സചിനും സഭയില്‍ ഇതുവരെ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്നും രേഖകള്‍ പറയുന്നു. ഇരുവരുടെയും കൂടെ നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യവസായി അനു ആഗയും ഇതുവരെ ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ചത് അഭിഭാഷകന്‍ കെ.ടി.എസ് തുളസിയാണ്- 134 എണ്ണം. സുരേഷ് ഗോപിയും ഇതുവരെ ചോദ്യം ചോദിച്ചിട്ടില്ല. (2016ലാണ് നടന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടത്)
രേഖയും സചിനും ഇതുവരെ ഒരു ചര്‍ച്ചയുടെയും ഭാഗമായിട്ടില്ല. 2016ല്‍ സഭയിലെത്തിയ സുരേഷ് ഗോപി മൂന്ന് ചര്‍ച്ചയിലും ബോക്‌സര്‍ മേരി കോം രണ്ട് ചര്‍ച്ചയിലും പങ്കെടുത്തിട്ടുണ്ട്. ഇതിലും തുളസി തന്നെയാണ് മുമ്പില്‍. പങ്കെടുത്തത് 54 ചര്‍ച്ചയില്‍.
അതേസമയം, എം.പിമാരുടെ പദ്ധതി നിര്‍വഹണത്തില്‍ രേഖയേക്കാള്‍ ഏറെ മുമ്പിലാണ് സചിന്‍. മൊത്തം അനുവദിച്ച 25 കോടിയില്‍ 17.65 കോടി രൂപയും സചിന്‍ ചെലവഴിച്ചിട്ടുണ്ട്. 21.9 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. രേഖ 7.6 കോടി രൂപയെ ചെലവഴിച്ചുള്ളൂ. 9.8 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ഇവര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. 2012ല്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട എം.പിമാരില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചതും സചിനാണ്. വര്‍ഷം പ്രതി അഞ്ചു കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ എം.പിമാരുടെ വികസന ഫണ്ടിലേക്ക് അനുവദിക്കാറുള്ളത്.
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങുന്നതില്‍, മോശം ഹാജര്‍ നിലയുള്ള രേഖയാണ് മുമ്പിലെന്നും വെബ്‌സൈറ്റ് രേഖകള്‍ പറയുന്നു. 65 ലക്ഷം രൂപയാണ് ഇതുവരെ അവര്‍ക്ക് ഈയിനത്തില്‍ ലഭിച്ചത്. സചിന് 58.8 ലക്ഷം രൂപയും അനു ആഗയ്ക്ക് 61.8 ലക്ഷവും ലഭിച്ചു.
ഉപരിസഭയായ രാജ്യസഭയിലേക്ക് 12 അംഗങ്ങളെയാണ് നാമനിര്‍ദേശം ചെയ്യുന്നത്. ഭരണഘടനയുടെ 80(3) വകുപ്പു പ്രകാരം രാഷ്ട്രപതിക്കാണ് ഇതിനുള്ള അധികാരം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തികളെയാണ് സാധാരണഗതിയില്‍ രാഷ്ട്രപതിമാര്‍ എം.പിമാരായി നിശ്ചയിക്കുന്നത്. സാഹിത്യം, കല, സാമൂഹ്യസേവനം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ അനുഭവജ്ഞാനമുള്ളവരെയാണ് ഇതിനായി പരിഗണിക്കാറുള്ളത്.
അനു ആഗ (വ്യവസായി), രേഖ (നടി), സചിന്‍ ടെണ്ടുല്‍ക്കര്‍ (ക്രിക്കറ്റ് താരം), കെ. പരാശരന്‍ (അഭിഭാഷകന്‍), കെ.ടി.എസ് തുളസി (അഭിഭാഷകന്‍), സംഭാജി ഛത്രപതി (സാമൂഹിക പ്രവര്‍ത്തകന്‍-ബി.ജെ.പി), സ്വപന്‍ ദാസ് ഗുപ്ത (മാധ്യമപ്രവര്‍ത്തകന്‍), രാപാ ഗാംഗുലി (നടി-ബി.ജെ.പി), നരേന്ദ്രയാദവ് (സാമ്പത്തിക ശാസ്ത്രജ്ഞന്‍), മേരി കോം (ഗുസ്തി താരം), സുരേഷ് ഗോപി (നടന്‍-ബി.ജെ.പി), സുബ്രഹ്മണ്യന്‍ സ്വാമി (രാഷ്ട്രീയനേതാവ്-ബി.ജെ.പി) എന്നിവരാണ് നിലവില്‍ രാജ്യസഭയിലുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു

Published

on

നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരണം സംഭവിച്ചത്. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് താമസം. കബറടക്കം ഇന്ന് രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ നടക്കും. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മുട്ടി ( പി ഐ മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

Continue Reading

kerala

കൊച്ചിയില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അദാനിയുടേതോ?

Published

on

കൊച്ചി: കൊച്ചി പുറം കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. എൽസ കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിൽ വിമർശനമുയരുന്നതിനിടെയാണ് അദാനിയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്തുവന്നത്.

ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയുണ്ട്. മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50%വും ഓഹരിയുണ്ട്. അദാനിയുമായുള്ള ബന്ധം കാരണമാണ് കേസ് വേണ്ടെന്ന നിലപാടിലേക്ക് എത്തിയത് എന്നാണ് ആരോപണം. വിഴിഞ്ഞം തുറമുഖത്തിന് വേണ്ടപ്പെട്ട കമ്പനിയായതിനാലാണ് എംഎസ്‌സിക്കെതിരെ ക്രിമിനൽ നടപടി വേണ്ടെന്നു വെച്ചെന്നും വിമർശനമുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Published

on

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 10 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 8 ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു.

കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകൾ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകൾ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതൽ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആദ്യഘട്ടത്തിൽ പെയ്ത മഴയുടെ തീവ്രത വരും ദിവസങ്ങളിൽ ഉണ്ടാകില്ല എന്നുള്ളതാണ് കണക്കുകൂട്ടൽ. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Continue Reading

Trending