Education
നൃത്തം ചെയ്തതിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; സ്റ്റേജില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍: വീഡിയോ

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ബഹളംവെച്ചും നൃത്തം ചെയ്തുമെല്ലാം ആയിരിക്കും ഈ നിമിഷങ്ങള്‍ നമ്മള്‍ ആസ്വദിക്കുക. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത് അപമാനമാണ്.
അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ദി ഫിലാഡെല്‍ഫിയ ഹൈസ്‌കൂള്‍ ഓഫ് ഗേള്‍സി’ലെ വിദ്യാര്‍ഥിനായായ ഹഫ്‌സ അബ്ദു റഹ്മാനാണ് ദുരനുഭവം നേരിട്ടത്. ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനായി തന്റെ പേര് വിളിച്ചപ്പോള്‍ ഹഫ്‌സ നൃത്തം ചെയ്ത് പ്രിന്‍സിപ്പലിന് അടുത്ത് എത്തുകയായിരുന്നു.
കൈയില്‍ പൂച്ചെണ്ടും പിടിച്ചുള്ള അവളുടെ നൃത്തം കണ്ടപ്പോള്‍ ചടങ്ങിനെത്തിയവരെല്ലാം അത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പല്‍ ലിസ മെസിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ ഹഫ്‌സയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അത് നിലത്തുവെച്ചു. തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹഫ്‌സ ഇത് ചോദ്യം ചെയ്‌തെങ്കിലും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. പിന്നീട് ചടങ്ങിന് ശേഷം ഹഫ്‌സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
Cruel, unconscionable
A diploma is earned, cannot be denied to a student for celebrating (by dancing,family cheering) the achievement pic.twitter.com/bDx89IzAmG
“Girls' High grad speaks out after being denied diploma on stage after dancing during ceremony” https://t.co/4URZhxXgbZ
— Dr. Malinda S. Smith (@MalindaSmith) June 16, 2023
ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ സംഭവം ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെ ഫിലാഡെല്‍ഫിയയിലെ സ്‌കൂള്‍ ഡിസ്ട്രിക്ട് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായെത്തി. കുട്ടികളുടെ ഇത്തരത്തിലുള്ള സന്തോഷ നിമിഷങ്ങള്‍ തടഞ്ഞുവെച്ചത് അംഗീകരിക്കാനാകില്ല. എല്ലാ വിദ്യാര്‍ഥികളോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്ന് സ്‌കൂള്‍ ഡിസ്ട്രിക്റ്റഅ പ്രസ്താവനയില്‍ പറയുന്നു.
സ്‌കൂളിലെ 2 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ സംഭവശേഷം ഹഫ്‌സയുടെ വീട്ടിലെത്തുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. തന്റെ ഏറ്റവും നല്ല നിമിഷങ്ങളാണ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയതെന്നും ഇനി ഒരിക്കലും അത് തിരിച്ചുകിട്ടില്ലെന്നും ഹഫ്‌സ പറയുന്നു. താന്‍ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
Education
ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ
സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒമ്പതാം ക്ലാസിലെ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്‍ നടത്തുക.
2028 അധ്യയന വര്‍ഷം മുതല്‍ പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്‍ദേശത്തിന് ബോര്‍ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്‍കി.
2019-20 അധ്യയന വര്‍ഷം മുതല്‍ മാത്സ് വിഷയത്തില്‍ രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ബേസിക്, കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്‍ വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലെ പരീക്ഷകള്‍ സ്റ്റാന്‍ഡേര്‍ഡ്, അഡ്വാന്‍സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്‍ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്‍ എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.
അഡ്വാന്‍സ്ഡ് വിദ്യാര്‍ഥികള്‍ക്കുള്ള അധിക ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്‍ക്കും പ്രത്യേകം ചോദ്യപേപ്പര്‍ ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്‍ ഓപ്ഷന്‍ ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്‍ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്‍.
-
india2 days ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
india3 days ago
‘സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം’;ഓപ്പറേഷന് സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി
-
kerala3 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു
-
local3 days ago
ലുലു ഫാഷൻ വീക്ക് കേരള പ്രൈഡ് പുരസ്കാരം സംവിധായകൻ തരുൺ മൂർത്തിക്ക്: ഫാഷൻ വീക്കിന് സമാപനം
-
GULF3 days ago
ചലനശേഷി നഷ്ടപ്പെട്ടവർക്ക് 9.2 കോടിയുടെ അതിനൂതന കൃത്രിമ അവയവ ചികിത്സാ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; ‘കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ’
-
Cricket3 days ago
ഐപിഎല്‍ ഫൈനലില്‍ ഓപ്പറേഷന് സിന്ദൂറിന് ആദരം: സൈനിക മേധാവികളെ ക്ഷണിച്ച് ബിസിസിഐ
-
kerala3 days ago
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി