More
ശശികലപക്ഷത്ത് ഭിന്നത: മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു; തമിഴ് രാഷ്ട്രീയം പുകയുന്നു

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനു പിന്നാലെ അണ്ണാ ഡി.എം.കെ ശശികല ക്യാമ്പില്‍ വിള്ളലെന്ന് റിപ്പോര്‍ട്ട്. എടപ്പാടി പളനിസ്വാമി സര്‍ക്കാറിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തി കൂടുതല്‍ നേതാക്കളും മന്ത്രിമാരും ഒ.പി.എസ് ക്യാമ്പില്‍ എത്തുമെന്നാണ് വിവരം.
ഞായറാഴ്ച ഒ പന്നീര്‍ശെല്‍വത്തിന്റെ വീട്ടില്‍ അദ്ദേഹത്തെ പിന്തുണക്കുന്ന നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഉടന്‍ തന്നെ നല്ലൊരു വഴിത്തിരിവ് പ്രതീക്ഷിക്കാമെന്നായിരുന്നു ഇതിനു ശേഷം പ്രമുഖ നേതാവിന്റെ പ്രതികരണം. ടി.ടി.വി ദിനകരന്‍ (ശശികലയുടെ ബന്ധു) ക്യാമ്പില്‍ പുതിയ വിപ്ലവത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.
മുതിര്‍ന്ന നേതാവ് ഇ മധുസൂദനന്‍, മുന്‍ മന്ത്രി കെ പാണ്ഡ്യരാജന്‍, പാര്‍ലമെന്റംഗം വി മൈത്രേയന്‍, മുന്‍ മന്ത്രി കെ.പി മുനുസ്വാമി, മുന്‍ എം.എല്‍.എ ജെ.സി.ഡി പ്രഭാകര്‍, മുന്‍ നിയമസഭാ സ്പീക്കര്‍ പി.എച്ച് പാണ്ഡ്യന്‍ എന്നിവരെല്ലാം യോഗത്തില്‍ സംബന്ധിച്ചിരുന്നു. നേതാക്കള്‍ ശശികല ക്യാമ്പ് വിട്ടുകൊണ്ടുള്ള പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് നേതാക്കളില്‍ ചിലര്‍ പ്രതികരിച്ചത്.
അതേസമയം ഒ പന്നീര്‍ശെല്‍വം കരുതലോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ യോഗം ആവിഷ്‌കരിച്ചതായി അദ്ദേഹം പറഞ്ഞു. ജൂണില്‍ എ.ഐ.എ.ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റെ സ്മരണക്കായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. സെമിനാറുകള്‍, രാഷ്ട്രീയ സംവാദങ്ങള്‍, കവിതാ സാഹിത്യ ക്യാമ്പുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉള്‍കൊള്ളുന്നതായിരിക്കും പരിപാടി.എ.ഐ.എ.ഡി.എം.കെ ഗ്രൂപ്പുകള്‍ തമ്മിലുള്ള ലയന സാധ്യത ഇല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. അത്തരം തീരുമാനമോ സമീപനമോ ഇല്ല. പൊതുജനങ്ങളുടെ താല്‍പര്യവും നന്മയും കണക്കിലെടുത്ത് മാത്രമേ എന്ത് തീരുമാനമായാലും കൈകൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ടി.ടി.വി ദിനകരനെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയും ശശികല ക്യാമ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായാണ് അറിയുന്നത്. ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗത്തിന് 50 കോടി രൂപ കൈക്കൂലി നല്‍കിയെന്ന കേസില്‍ എ.ഐ.എ.ഡി.എം.കെ(ശശികല ക്യാമ്പ്) ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി കൂടിയായ ദിനകരനെതിരെ ഇന്നലെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഇടനിലക്കാരനെ 1.30 കോടി രൂപയുമായി പൊലീസ് അറസ്റ്റു ചെയ്തു. അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയെ സംബന്ധിച്ച് ശശികല വിഭാഗവും പനീര്‍ശെല്‍വവും തമ്മിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ചിഹ്നം ശശികല വിഭാഗത്തിന് അനുവദിച്ചു കിട്ടാന്‍ ശശികലയുടെ സഹോദരിയുടെ മകനും ആര്‍.കെ നഗര്‍ സ്ഥാനാര്‍ത്ഥിയുമായ ടി.ടി.വി ദിനകരന്‍ 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്.
ഞായറാഴ്ച സൗത്ത് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ഇടപാട് നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട വിവാദ ദല്ലാള്‍ സുകേഷ് ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തതായി ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷ്ണര്‍ മധുര്‍ വര്‍മ പറഞ്ഞു. സുകേഷ് ചന്ദ്രശേഖരനെ ഇടനിലക്കാരനായി നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കാനായിരുന്നു ദിനകരന്റെ ശ്രമം. ഇതായി ദിനകരന്‍ ഇടപാടുകള്‍ നടത്തിവരികയായിരുന്നു എന്നും മധുര്‍ വര്‍മ പറഞ്ഞു. സുകേഷിന്റെ അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു.
ശശികല പക്ഷത്തിന് രണ്ടില ചിഹ്നം കിട്ടിയാല്‍ 50 കോടി രൂപ നല്‍കാമെന്നു ദിനകരന്‍ ഉറപ്പു നല്‍കിയതായി ചന്ദ്രശേഖരന്‍ പൊലീസിനു മൊഴി നല്‍കി. ചന്ദ്രശേഖരന്റെ പക്കല്‍ നിന്നും പിടിച്ചെടുത്ത 1.3 കോടി രൂപ ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനായി കൊണ്ടുവന്നതാണെന്നു പൊലീസ് പറഞ്ഞു.എന്നാല്‍, രണ്ടില ചിഹ്നത്തിനായി 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണം ദിനകരന്‍ നിഷേധിച്ചു. ഇടനിലക്കാരന്‍ എന്നു പറയുന്ന ചന്ദ്രശേഖരനെ അറിയില്ല. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ദിനകരന്‍ പറഞ്ഞു. കേസില്‍ നേരിട്ട് ഹാജരാകാന്‍ ദിനകരന് പൊലീസ് നോട്ടീസ് അയച്ചു.
ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പിളര്‍ന്നതിനെ തുടര്‍ന്ന് രണ്ടില ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. ഇരുവിഭാഗവും ചിഹ്നത്തിനായി വാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി. ഗൂഡാലോചന, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകള്‍ എന്നിവയാണ് ദിനകരനെതിരെ ചുമത്തിയത്. അന്വേഷണത്തിന് ഹാജരാകാന്‍ ദിനകരനോട് ആവശ്യപ്പെട്ടതായും പൊലീസ് പറഞ്ഞു. കേസ് അന്വേഷണത്തിനായി അന്തര്‍ സംസ്ഥാന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍ക്കൊള്ളുന്ന സംഘത്തെ ഡല്‍ഹി ജോയിന്റ് കമ്മീഷണര്‍ പ്രവീണ്‍ രഞ്ജന്‍ നിയോഗിച്ചിട്ടുണ്ട്.
gulf
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും

സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.
ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.
സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
kerala
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്

അഖിലഭാരത ഹിന്ദു മഹാസഭ എല്‍.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് സംഘടന. കഴിഞ്ഞ ദിവസമാണ് എ. വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയതെന്ന് അഖിലഭാരത ഹിന്ദു മഹാസഭാ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ്നാഥ് മാധ്യമങ്ങളോട് പറഞ്ഞു.
അഖിലഭാരത ഹിന്ദു മഹാസഭാ കഴിഞ്ഞ പാര്‍ലമെന്റ്‌റ് തിരഞ്ഞെടുപ്പിലും 20 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അത് തന്നെയാണ് ഇപ്പോള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞു.
kerala
കോഹിനൂരിൽ ദേശീയപാതയിൽ വാഹനാപകടം: പോത്തുകല്ല് സ്വദേശിക്ക് ദാരുണാന്ത്യം

തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം കോഹിനൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ 32-കാരി മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. നിലമ്പൂർ പോത്തുകല്ല് സ്വദേശി സ്വപ്നയാണ് മരിച്ചത്. ദേശീയപാതാ നിർമ്മാണ കമ്പനിയായ കെ എൻ ആർ സി-യുടെ ലോറിയിൽ ബൈക്കിടിച്ചാണ് അപകടം. ലോറിയുടെ അടിയിൽപെട്ടാണ് യുവതി മരിച്ചതെന്നാണ് വിവരം. തൃശ്ശൂർ- കോഴിക്കോട്- കോഹിനൂർ പാതയിലാണ് അപകടമുണ്ടായത്. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
-
kerala2 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala3 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
Film2 days ago
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
-
india2 days ago
ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം
-
kerala3 days ago
വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും