Connect with us

Video Stories

മൂന്നാര്‍ ഭൂമി കയ്യേറ്റം: സി.പി.ഐയും സി.പി.എമ്മും അടി തുടങ്ങിയിട്ട് 27 വര്‍ഷം

Published

on

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ നാടകങ്ങളില്‍ ഒളിഞ്ഞിരിക്കുന്നത് സി.പി.ഐ-സി.പി.എം തര്‍ക്കം. 1980 മുതല്‍ ആരംഭിച്ച തര്‍ക്കം 2017ലെത്തുമ്പോള്‍ അത് സംസ്ഥാനത്തെ ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ഉലക്കുന്ന തരത്തില്‍ വളര്‍ന്നിരിക്കുന്നു. ഭൂമി വിതരണത്തിന്റെ അവകാശവാദം ഉന്നയിക്കാന്‍ ഇരുപാര്‍ട്ടികളും നടത്തുന്ന അന്തര്‍നാടകങ്ങളാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്ന് മൂന്നാറിലെ ഭൂമിവിഷയം സംബന്ധിച്ച് ചേര്‍ന്ന ഉന്നത യോഗം തന്നെ തെളിവ്.

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാറില്‍ നടത്തുന്ന പട്ടയ മേളയുടെയും വന്‍കിട കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടിയുടെയും ക്രഡിറ്റ് സി.പി.ഐ ഒറ്റക്ക് തട്ടിയെടുക്കാന്‍ നടത്തിയ നീക്കങ്ങളാണ് സി.പി.എമ്മിനെ പ്രകോപിപ്പിക്കുന്നത്. നാല് പതിറ്റാണ്ടോളമായി ഇടുക്കിയില്‍ തുടരുന്ന സി.പി.ഐ-സി.പി.എം തര്‍ക്കങ്ങള്‍ക്ക് ഭൂമി കയ്യേറ്റവുമായാണ് ബന്ധം. മൂന്നാര്‍ മേഖലയില്‍ എ.ഐ.ടി.യു.സിക്കും സി.പി.ഐക്കുമുള്ള മേധാവിത്വം വഴി മൂന്നാര്‍, ദേവികുളം, ചിന്നക്കനാല്‍ തുടങ്ങിയ പഞ്ചായത്തുകളിലെ വലിയ പാര്‍ട്ടിയാണ് സി.പി.ഐ. തൊഴിലാളികള്‍ക്കിടയില്‍ സി.പി.ഐക്കുള്ള സ്വാധീനത്തെ മറികടക്കാന്‍ സി.പി.എം കയ്യേറ്റക്കാര്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന ആരോപണമാണ് ഇടുക്കിയില്‍ ഉയരുന്നത്. ഇടതുമുന്നണി രൂപീകരിച്ച 80 മുതല്‍ ഇരുപാര്‍ട്ടികളും ഒരു മുന്നണിയിലാണെങ്കിലും പരസ്പരം പോരടിച്ചു തന്നെയാണ് ഇടുക്കിയില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ കുട്ടിയാവര്‍വാലിയില്‍ നാലായിരത്തോളം പേര്‍ക്ക് ഭുമി നല്‍കിയിരുന്നു. പട്ടയം നല്‍കിയതല്ലാതെ ഇവര്‍ക്ക് ഭൂമി അളന്ന് തിരിച്ച് നല്‍കിയിരുന്നില്ല. അന്തോണിയാര്‍ കോളനിയില്‍ പട്ടയം നല്‍കാന്‍ ഭൂമി കണ്ടെത്തിയെങ്കിലും ഇതിപ്പോള്‍ കയ്യേറ്റക്കാരുടെ പക്കലാണ്. ദേവികുളത്തും ഭൂരഹിതര്‍ക്ക് നല്‍കാന്‍ കണ്ടെത്തിയ ഭൂമി ചിലര്‍ കയ്യേറിയിട്ടുണ്ട്. ഇ.ചന്ദ്രശേഖരന്‍ റവന്യൂ മന്ത്രിയായതോടെ പതിച്ചു നല്‍കാന്‍ നിശ്ചയിച്ചിരുന്ന ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കാനും സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് പതിച്ചു നല്‍കാനും നടപടി സ്വീകരിച്ചുവരികയായിരുന്നു. ഈ തീരുമാനമാണ് കഴിഞ്ഞ ഉന്നതയോഗത്തില്‍ അട്ടിമറിച്ചത്. പത്ത് സെന്റില്‍ താഴെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടെന്ന തീരുമാനം വരുന്നതോടെ, ദേവികുളത്തും അന്തോണിയാര്‍ കോളനിയിലും ഭൂമി പതിച്ചു നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കേണ്ടി വരും. പകരം ഇപ്പോള്‍ കയ്യേറിയവര്‍ക്ക് പട്ടയം നല്‍കേണ്ട സ്ഥിതിയിലാകും റവന്യൂ വകുപ്പ്. സി.പി.ഐക്ക് ഈ നടപടിയില്‍ കോട്ടവും സി.പി.എമ്മിനും നേട്ടവുമുണ്ടാകുമെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം.
ഇടതുസര്‍ക്കാറുകളില്‍ റവന്യൂ വകുപ്പ് സി.പി.ഐക്ക് ലഭിക്കുന്നതിനാല്‍ ഇടുക്കി ജില്ലയില്‍ പട്ടയ വിതരണത്തിന്റെ ക്രഡിറ്റ് എപ്പോഴും സി.പി.ഐക്കാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലോടെ ഇത് ഇല്ലാതാകുമെന്നതാണ് സി.പി.ഐയെ ഭയപ്പെടുത്തുന്നത്. 1996ലാണ് മൂന്നാറില്‍ പട്ടയം നല്‍കാന്‍ തീരുമാനമായത്. അന്നും റവന്യൂ വകുപ്പ് സി.പി.ഐക്കായിരുന്നു. രവീന്ദ്രന്‍ പട്ടയം ഉള്‍പ്പെടെ വ്യാജപട്ടയങ്ങളുടെ ബലത്തില്‍ ആയിരക്കണക്കിന് ഏക്കറാണ് മൂന്നാറില്‍ കയ്യേറിയത്. ഇതിന് പുറമേയാണ് വന്‍കിട കയ്യേറ്റങ്ങള്‍. വന്‍കിട കയ്യേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിക്കുന്നതും സി.പി.ഐ ആണ്. കയ്യേറ്റക്കാര്‍ക്കെതിരെ ഇപ്പോള്‍ നടപടി സ്വീകരിക്കുന്ന സി.പി.ഐയാണ് മൂന്നാറില്‍ വി.എസിന്റെ പൂച്ചകളുടെ ജെ.സി.ബി തടഞ്ഞത്. ഇപ്പോള്‍ സി.പി.ഐയുടെ ജെ.സി.ബി മുഖ്യമന്ത്രി പിണറായിയും നിരോധിച്ചു. സി.പി.ഐ ഓഫീസ് കയ്യേറ്റ ഭൂമിയിലാണെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും സി.പി.ഐ പ്രതികരിച്ചിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending