Connect with us

News

ഫലസ്തീന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ 2008 മുതല്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 6000 മുകളില്‍

യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്.

Published

on

യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം ഫലസ്തീന്‍- ഇസ്രഈല്‍ സംഘര്‍ഷത്തില്‍ 2008 മുതല്‍ ഇതുവരെ 6000 ത്തിന് മുകളില്‍ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍. അതേസമയം 1000ത്തോളം ഇസ്രാഈലികളും മരണപ്പെട്ടിരിക്കുന്നു.

യു.എന്‍ മനുഷ്യാവകാശ പുനരധിവാസ ഓഫീസര്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഫലസ്തീനികള്‍ കൊല്ലപ്പെട്ടത് 2014ല്‍ ആണ്. 2329 പേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്. ഇതേസമയം ഇസ്രഈല്‍ 88 പേര്‍ മരണപ്പെട്ടു. അതിന് താഴെ 2010ല്‍ നടന്ന ആക്രമണത്തിലാണ് കൂടുതല്‍ മരണം 1066 പേരാണ് ആ വര്‍ഷം മരണപ്പെട്ടത്. ഇതിന് മുന്‍പും ശേഷവുമായി വീണ്ടും ഒരുപാട് മരണങ്ങള്‍.

ഇപ്പോള്‍ നടക്കുന്ന ആക്രമണത്തില്‍ ഇതിനോടകം തന്നെ 600ന് മുകളില്‍ ഫലസ്തീനികള്‍ കൊല ചെയ്യപ്പെട്ടതായാണ് കണക്കുകള്‍.
2008 മുതൽ ഇസ്രഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ

 

. 2008 ൽ – 899
. 2010 – 1066
. 2012 – 260
. 2014 – 2329
. 2018- 300
. 2021 – 349
. 2023 (ഒക്ടോബർ 6വരെ ) – 227
. ഒക്ടോബർ 7 ,8 ,9 – 560

ഇസ്രഈല്‍ ഭാഗത്ത്

. 2008 – 33
. 2014 – 88
. 2020 – 3
. 2023 ഒക്ടോബർ 6 വരെ -26
. ഒക്ടോ 7 ,8 ,9 -900

ഇതിനിടയിലും മരണങ്ങൾ കുറച്ച് നടന്നിട്ടുണ്ട്.
(കണക്കുകൾ യു.എൻ മനുഷ്യാവകാശ – പുനരധിവാസ ഓഫീസർ പ്രകാരം )

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ

Published

on

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ച് 73,000ലേക്ക്. ഒരു പവന് ഇന്ന് 640 രൂപയായാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9100 രൂപയാണ് വില. ഗ്രാമിന് 80 രൂപയായാണ് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്. എന്നാല്‍ സ്വര്‍ണവില 73000 വും കടന്ന സാഹചര്യവും ഉണ്ടായിരുന്നു. സ്വര്‍ണവില റെക്കോഡുകള്‍ ഭേതിച്ച് വിലക്കയറ്റം ഉണ്ടാവും എന്ന ഘട്ടത്തിലാണ് പെട്ടന്ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഏകദേശം 1500 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ 600 രൂപയായി കുതിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 1240 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ ബാധിച്ചേക്കാം.

Continue Reading

india

കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി

”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

Published

on

ജനുവരി 29ന് പ്രയാഗ്രാജിലെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ബോധപൂര്‍വം കുറച്ചുകാണിക്കുകയാണെന്ന് ബിബിസി റിപ്പോര്‍ട്ട് പരാമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സംഭവത്തില്‍ 82 പേരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെടുന്നു, ഇത് ഔദ്യോഗികമായ 37 പേരേക്കാള്‍ വളരെ കൂടുതലാണ്, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഇരകളുടെ മരണം ഔദ്യോഗിക കണക്കുകളില്‍ നിന്ന് ‘മായ്ച്ചു’ എന്ന് എടുത്തുകാണിക്കുന്നു.

കുംഭമേളയിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്കുകള്‍ മറച്ചുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കോവിഡ് പോലെ പാവപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സ്ഥിതിവിവരക്കണക്കുകളില്‍ നിന്ന് മായ്ച്ചു. എല്ലാ വലിയ റെയില്‍വേ അപകടങ്ങള്‍ക്കു ശേഷവും സത്യം അടിച്ചമര്‍ത്തപ്പെടുന്നു.

”ഇതാണ് ബിജെപി മാതൃക, പാവപ്പെട്ടവരെ കണക്കാക്കിയില്ലെങ്കില്‍, ഉത്തരവാദിത്തവും ഇല്ല!”ബിജെപി സര്‍ക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു,

യുപി സര്‍ക്കാര്‍ ‘തെറ്റായ സ്ഥിതിവിവരക്കണക്കുകള്‍’ അവതരിപ്പിക്കുകയാണെന്ന് പറഞ്ഞ് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.

ഫെബ്രുവരിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ മഹാകുംഭത്തിലെ തിക്കിലും തിരക്കിലും പെട്ട് മരണസംഖ്യ കൃത്യമായി പുറത്തുവിടുന്നില്ലെന്ന് പറഞ്ഞിരുന്നു.

‘മഹാ കുംഭ സംഭവത്തില്‍ വളരെയധികം ആളുകള്‍ മരിച്ചു, പക്ഷേ അവര്‍ ശരിയായ മരണസംഖ്യ പുറത്തുവിടുന്നില്ല. വലിയൊരു കൂട്ടം ആളുകള്‍ മഹാകുംഭം സന്ദര്‍ശിച്ചു, പക്ഷേ വേദിയില്‍ ശരിയായ ക്രമീകരണങ്ങള്‍ ചെയ്തില്ല,’ മമത ബാനര്‍ജി അവകാശപ്പെട്ടു.

Continue Reading

kerala

സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി

അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു.

Published

on

പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിതായി പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയതായും പരാതിയിലുണ്ട്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി.

അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.

Continue Reading

Trending