Connect with us

News

ചെപ്പോക്കില്‍ ഇന്ന് രണ്ടാം മല്‍സരം;ബംഗ്ലാദേശ് ന്യുസിലന്‍ഡിനെതിരെ ഇന്നിറങ്ങും

കളിച്ച രണ്ട് മല്‍സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയവരാണ് കിവീസ്.

Published

on

ചെന്നൈ: ചെപ്പോക്കില്‍ ഇന്ന് രണ്ടാം മല്‍സരം. ബംഗ്ലാദേശ് ന്യുസിലന്‍ഡിനെതിരെ കളിക്കുന്നു. കളിച്ച രണ്ട് മല്‍സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയവരാണ് കിവീസ്. അവരാണിപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ളവര്‍. മികച്ച റണ്‍റേറ്റും അവര്‍ക്ക് തന്നെ. ബംഗ്ലാദേശ് രണ്ടില്‍ ഒരു മല്‍സരം തോറ്റ് ടേബിളില്‍ ആറാം സ്ഥാനത്താണ്. അഹമ്മദാബാദില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കശക്കി തുടങ്ങിയ കിവീസ് രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും കശക്കിയിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും കിവി സംഘം ആധികാരികത പ്രകടിപ്പിക്കുന്നു. രണ്ട് മല്‍സരങ്ങളിലും ഗംഭീര തുടക്കമാണ് ടീമിന് ലഭിച്ചത്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ കരുത്തനായി കളിക്കുന്നു.

ആദ്യ മല്‍സരത്തില്‍ അതിവേഗ സെഞ്ച്വറി. രണ്ടാം മല്‍സരത്തില്‍ 32 റണ്‍സ്. വില്‍ യംഗ് എന്ന യുവ ഓപ്പണര്‍ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയെങ്കില്‍ രണ്ടാം മല്‍സരത്തില്‍ 70 റണ്‍സ് നേടി. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര രണ്ട് കളികളിലും ടീമിന്റെ ശക്തിയായി മാറി. സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ കരുത്തെങ്കില്‍ നായകന്‍ ടോം ലതാമും ഡാരല്‍ മിച്ചലുമെല്ലാം റണ്‍സ് സ്വന്തമാക്കുന്നു. ബൗളിംഗിന് നേതൃത്വം നല്‍കുന്ന ട്രെന്‍ഡ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയും മിച്ചല്‍ സാന്ററുമെല്ലാം വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയിലുള്ളത് ഇന്ന് ബംഗ്ലാ ബാറ്റര്‍മാര്‍ക്ക് തലവേദനയാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ അഞ്ച് വിക്കറ്റ് നേട്ടമാണ് സാന്റര്‍ ആഘോഷമാക്കിയത്. ചെന്നൈ ട്രാക്കില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍ത്തൂക്കമുണ്ട്. അതേ സമയം ആദ്യ മല്‍സരത്തില്‍ അഫ്ഗാനെ എളുപ്പത്തില്‍ കീഴടക്കിയ കടുവകള്‍ ഇംഗ്ലണ്ടിനെതിരെ തീര്‍ത്തും നിറം മങ്ങി. ഡേവിഡ് മലാന്‍ കരുത്തില്‍ ഇംഗ്ലീഷുകാര്‍ വാരിക്കൂട്ടിയ റണ്‍സിന് മുന്നില്‍ ഷാക്കിബും സംഘവും നിഷ്പ്രഭരായി. ബാറ്റിംഗാണ് പ്രശ്‌നം. ഓപ്പണിംഗില്‍ ഇത് വരെ താളം ലഭിച്ചിട്ടില്ല. ലിട്ടണ്‍ദാസ് എന്ന അനുഭവ സമ്പന്നന്‍ നന്നായി കളിച്ചപ്പോള്‍ ടീമിലെ സീനിയര്‍ ബാറ്ററായ നായകന് മിന്നാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഇന്ന് ഷാക്കിബ് വലിയ ഇന്നിംഗ്‌സ് കളിച്ചാല്‍ മാത്രമാണ് കിവിസിനെതിരെ പൊരുതി നില്‍ക്കാനാവുക. മുസ്താഫിസുര്‍ റഹ്മാനാണ് സീനിയര്‍ സീമര്‍. തസ്‌കിന്‍ അഹമ്മദും ഷറിഫുല്‍ ഇസ്‌ലാമുമെല്ലാം ഫോമില്‍ നില്‍ക്കുന്ന കിവി ബാറ്റര്‍മാരെ എങ്ങനെ മെരുക്കുമെന്ന് കണ്ടറിയണം. ഷാക്കിബിന്റെ സ്്പിന്‍ പക്ഷേ നല്ല ആയുധാമാവും. ബംഗ്ലാദേശിന് അശുഭ വാര്‍ത്തയുമുണ്ട്. കിവി മുന്‍ നായകനും ടീമിലെ മികച്ച ബാറ്ററുമായ കെയിന്‍ വില്ല്യംസണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. ഇന്ന് അദ്ദഹം കളിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കാലിന് ഇടേണ്ട വലിയ കമ്പി കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്‌

കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ പിഴവുണ്ടായതായി പരാതി. പൊട്ടിയ കൈയില്‍ ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവ് നല്‍കിയ പരാതി. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി അജിത്താണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാഹനാപകടത്തെ തുടര്‍ന്നാണ് 24 വയസുകാരനായ അജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം ഉണ്ടായ അസഹനീയമായ വേദനയാണ് ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയെന്ന് മനസിലാക്കാന്‍ കാരണമായത്. പരാതിപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ആവശ്യം നിരസിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവെന്നും അജിത്ത് പ്രതികരിച്ചു.

ശസ്ത്രക്രിയയ്ക്ക് വേണ്ടി ഒരാഴ്ചയോളമാണ് അജിത്ത് ആശുപത്രിയില്‍ കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് നേരത്തെ തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര്‍ തന്റെ കൈയിലിട്ടതെന്നും തങ്ങള്‍ വാങ്ങി കൊടുത്ത കമ്പിയല്ല അധികൃതര്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു.

ശസ്ത്രക്രിയക്കായി 3000 രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നുന്നെങ്കിലും അതൊന്നും ഡോക്ടര്‍ ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു. കൈ വേദന അസഹനീയമായപ്പോള്‍ അജിത്തിന് അനസ്‌തേഷ്യ നല്‍കുകയാണ് ഉണ്ടായതെന്നും അമ്മ പ്രതികരിച്ചു.

Continue Reading

india

ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

Published

on

ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.

Continue Reading

Education

പ്ലസ് വണ്‍ പ്രതിസന്ധി; കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ 29ന്‌

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Published

on

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സമരത്തിന്. പ്രക്ഷോഭങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ ഈ മാസം 29ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണ്ണ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലബാറിൽ അമ്പതിനായിരത്തോളം കുട്ടികൾക്ക് പഠനാവസരം നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ എട്ട് വർഷമായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നില്ല. പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ സീറ്റുകളുടെ എണ്ണം കൂട്ടി പ്രതിസന്ധി പരിഹരിക്കാമെന്നാണ് വിദ്യഭ്യാസ മന്ത്രി പറയുന്നത്. വാഗൺട്രാജഡി ക്ലാസ് റൂമുകൾ സൃഷ്ടിക്കുകയാണ് വിദ്യഭ്യാസ വകുപ്പ്.

ഒരു ക്ലാസ് റൂമിൽ പരമാവധി 50 വിദ്യാർഥികൾ മാത്രമെ ഉണ്ടാകാവൂ എന്ന് ദേശീയ വിദ്യഭ്യാസ നയം കർശനമായി പറയുന്നു. എന്നാൽ ഇതിനെയൊക്കെ അട്ടിമറിച്ച് ഒരു ക്ലാസിൽ 65 വിദ്യാർഥികളെ വരെ കുത്തി നിറക്കുകയാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ തുടർ പ്രക്ഷോഭങ്ങൾക്ക് മുസ്്ലിംലീഗ് മുന്നിൽ നിൽക്കുമെന്നും പി.എം.എ സലാം പറഞ്ഞു.

Continue Reading

Trending