Connect with us

kerala

കൊയ്ത്ത് ആരംഭിച്ചിട്ടും നെല്ല് എടുക്കാതെ സർക്കാർ ; കുറഞ്ഞ വിലയ്ക്ക് വിറ്റ് കർഷകർ

വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു

Published

on

പാലക്കാട് :നെല്ലറയിൽ ഒന്നാംവിളയുടെ കൊയ്ത്ത് ആരംഭിച്ച ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ വിളവിലെ നെല്ലിൻറെ വില ഇനിയും നൂറുകോടി രൂപ ബാക്കിയിരിക്കുകയാണ്. ഒന്നാം വിള നെല്ല് സംഭരിക്കാൻ സർക്കാർ മടിക്കുന്നത് കർഷകരെ പ്രതിസന്ധിയിലാക്കി. സിവിൽ സപ്ലൈസ് വകുപ്പ് ,സഹകരണ സംഘങ്ങളോ, മില്ലുടമകളെയോ , ആരെയാണ് നെല്ല് സംഭരണ ചുമതല ഏൽപ്പിക്കേണ്ടത് എന്നറിയാതെ അനിശ്ചിതത്വത്തിൽ ആയിരിക്കയാണ്. സർക്കാർ സഹകരണസംഘങ്ങളെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം പാലക്കാട് ചേർന്ന് മന്ത്രി തലയോഗത്തിൽ പ്രഖ്യാപനം ഉണ്ടായെങ്കിലും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ അത് തള്ളിക്കളഞ്ഞിരിക്കുകയാണ്.

കഴിഞ്ഞവർഷത്തെ പോലെ സിവിൽ സപ്ലൈസ് നേരിട്ട് സംഭരിക്കും എന്നാണ് പറയുന്നത്. ഇതിൻറെ തുക വിവിധ ബാങ്കുകളെ ഏൽപ്പിച്ചിരിക്കുകയാണ്. ഇതോടെ ചില ബാങ്കുകൾ മാത്രമാണ് തുക വിതരണം ചെയ്തിട്ടുള്ളത്. കേന്ദ്രസർക്കാരിൽ നിന്ന് മുഴുവൻ തുകയും ലഭിക്കാത്തതാണ് വിതരണത്തിന് തടസ്സമെന്ന് സംസ്ഥാന സർക്കാർ പറയുന്നുണ്ടെങ്കിലും നെല്ല് സംഭരിച്ചതിന്റെ വ്യക്തമായ കണക്ക് സമർപ്പിക്കാത്തതാണ് തുക അനുവദിക്കാതിരിക്കാൻ കാരണമെന്നാണ് കേന്ദ്രം പറയുന്നത്. 28.40 രൂപക്കാണ് കഴിഞ്ഞവർഷം നെല്ല് സംഭരിച്ചത് .ഇത്തവണ അത് 29. 30 ആയി വർദ്ധിക്കുമെങ്കിലും കൂടിയ തുക നൽകാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. കേന്ദ്രസർക്കാർ ആണ് ഒരു രൂപയിൽ അധികം രൂപ വർദ്ധിപ്പിച്ചത് .ഇത് സംസ്ഥാന സർക്കാരിന്റെ വിഹിതത്തിൽ നിന്ന് കുറയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.
സംഭരണം അനിശ്ചിതത്വത്തിൽ ആയതോടെ കർഷകർ മഴക്കാലത്ത് ഇത് എങ്ങനെ നെല്ല് സംഭരിക്കണം എന്ന റിയാതെ കുഴങ്ങുകയാണ് .പലരും പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച് മുറ്റത്ത് നെല്ല് സംഭരിച്ചിരിക്കുകയാണ് .ഇത് പലപ്പോഴും മഴ നനഞ്ഞ് കേടാവുന്ന സ്ഥിതിയാണ്. ഈ അവസരത്തിന് സ്വകാര്യമില്ലുടമകൾ കർഷകരെ സമീപിച്ച് കുറഞ്ഞ വിലയ്ക്ക് നെല്ല് വാങ്ങുകയാണ് .

20 രൂപ നിരക്കിലാണ് ഇതോടെ കർഷകർ മില്ലുടടമകൾക്ക് നെല്ലു വിൽക്കാൻ നിർബന്ധിതമായിരിക്കുന്നത്. സ്വകാര്യമില്ലടമകൾ വാങ്ങിച്ചോട്ടെ എന്നാണ് സർക്കാരിൻറെ രഹസ്യജണ്ട .ഇത് മില്ലുടമകളെ സഹായിക്കാൻ ആണെന്നാണ് കർഷകരുടെ ആരോപണം .വിഷയത്തിൽ ഉടൻ ഇടപെടണമെന്നും സംഭര ഉടൻ ആരംഭിക്കണമെന്നും സ്വതന്ത്ര കർഷകസംഘം സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള ആവശ്യപ്പെട്ടു

kerala

അവയവം മാറി ശസ്ത്രക്രിയ: യൂത്ത് ലീഗ് മെഡിക്കൽ കോളേജിലേക്ക് മാർച്ച്‌ നടത്തി

Published

on

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വിരലിനു പകരം നാവിന് ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ അനാസ്ഥക്കെതിരെ ഡോക്ടറെ സസ്പെൻഡ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഐ.സി.എം.എച്ച് ഓഫീസിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു.

ഫാത്തിമ തെഹ്‌ലിയ, സി. ജാഫർ സാദിക്ക്, എ. സിജിത്ത് ഖാൻ , ഷഫീഖ് അരക്കിണർ, സിറാജ് ചിറ്റേടത്‌, ഷൌക്കത്ത് വിരുപ്പിൽ, സാബിത് മായനാട്, മുസ്തഫ കൊട്ടാമ്പറമ്പ്, റാഷിദ്‌ മായനാട്, സമീർ കല്ലായി, യൂനുസ് കോതി, അമീൻ വിരുപ്പിൽ, സിദ്ധിക്ക് കുന്നമംഗലം നേതൃത്വം നൽകി.

Continue Reading

kerala

അവയവം മാറി ശസ്ത്രക്രിയ: കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം: പി.കെ ഫിറോസ്

അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ വിരലിന് ശസ്ത്രക്രിയക്ക് വന്ന നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

മെഡിക്കൽ കോളേജിൽ ഇത്തരം ഗുരുതര വീഴ്ച്ചകൾ തുടർച്ചയായി വന്ന് കൊണ്ടിരിക്കുന്നു. തൻ്റെ ആറാം വിരലിൻ്റെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് പെൺകുട്ടി എത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം വായയിൽ പഞ്ഞി കെട്ടിയ നിലയിൽ പെൺകുട്ടിയെ കണ്ടപ്പോഴാണ് ബന്ധുക്കൾ അധികൃതർക്ക് സംഭവിച്ച ഗുരുതര പിഴവ് തിരിച്ചറിഞ്ഞത്. അഞ്ച് വർഷം മുമ്പ് ഇവിടെ വെച്ച് ശസ്ത്രക്രിയക്കിടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനയെന്ന യുവതി ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

ഐ.സി.യു വിൽ കിടന്ന രോഗിക്കെതിരെ പീഡന ശ്രമം നടന്നതും മെഡിക്കൽ കോളേജിലായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിട്ടും സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഇടപെടലുകളുണ്ടാവത്തത് ഖേദകരമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പകരം സംരക്ഷിക്കുന്നതിനാണ് ഭരണകൂട അനുകൂല യൂണിയനുകൾ ഉൾപ്പടെ ശ്രമിക്കുന്നത്.

ആരോഗ്യ വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്നും കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ സംഭവമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കൃത്യമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും പെൺകുട്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ ജനകീയ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് വ്യക്തമാക്കി.

Continue Reading

crime

നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ കേസ്

പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.

Published

on

കൊച്ചി: പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിനെ കൊലപ്പെടുത്തിയ യുവതിയുടെ സുഹൃത്തായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഈ മാസം മൂന്നിനാണ് പനമ്പിള്ളി നഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്‍ നിന്ന് താഴേക്ക് എറിഞ്ഞതാണെന്ന് പിന്നീട് സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമായി. തുടര്‍ന്ന് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലാവുകയായിരുന്നു. കടുത്ത അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി ഈ മാസം 18 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Trending