Connect with us

GULF

ആസിയാൻ ജിസിസി മുന്നേറ്റത്തിന് റോഡ് മാപ്പ്

7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും

Published

on

മുറാസിൽ

റിയാദ് : വ്യസ്ത്യസ്ത മേഖലകളിൽ കൈകോർക്കാനുള്ള സഹകരണ പാതക്ക് രൂപം നൽകി പ്രഥമ ആസിയാൻ ജിസിസി സംയുക്ത ഉച്ചകോടി. റോഡ് മാപ്പിലൂടെ ഭാവി പദ്ധതികൾ നിർണയിക്കാനും ഇരുമേഖലകളുടെയും വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കാനും ധാരണയായി. 7.8 ട്രില്യൺ ഡോളറിന്റെ ജിഡിപിയും 700 ദശലക്ഷം ജനസംഖ്യയും ജിസിസി ആസിയാൻ രാഷ്ട്രങ്ങളുടെ സംഘടിത മുന്നേറ്റങ്ങൾക്ക് കരുത്താകും. ആഗോള ശരാശരിയേക്കാൾ ഏഴര ശതമാനം ജിസിസി രാജ്യങ്ങളിലും 5.3 ശതമാനം ആസിയാൻ രാജ്യങ്ങളിലും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയ ഘട്ടത്തിലാണ് പ്രഥമ ഉച്ചകോടിക്ക് റിയാദ് സാക്ഷ്യം വഹിച്ചത്.

ജിസിസി രാജ്യങ്ങൾക്കും ആസിയാനും വലിയ മാനവശേഷിയും വാണിജ്യ അവസരങ്ങളുമുണ്ടെന്ന് ഉച്ചകോടി വിലയിരുത്തി . ജി.സി.സിയും ആസിയാൻ രാജ്യങ്ങളും തമ്മിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തമാക്കാനും എല്ലാ മേഖലകളിലും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താനും നടപടികൾ ഉണ്ടാകും . വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നുള്ള ഊർജത്തിന്റെ സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സ് ആയി ഗൾഫ് രാജ്യങ്ങൾ തുടരും. ആഗോള ഊർജ വിപണിയുടെ സ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളും തുടരും. ശുദ്ധവും കാർബൺ കുറഞ്ഞതുമായ ഊർജ സാങ്കേതികവിദ്യകളും പെട്രോകെമിക്കൽ വിതരണ ശൃംഖലകളും വികസിപ്പിക്കാൻ ഗൾഫ് രാജ്യങ്ങൾ അതിവേഗം ശ്രമിക്കും .

ജി.സി.സി രാജ്യങ്ങളും ആസിയാൻ രാജ്യങ്ങളും തമ്മിൽ ലോജിസ്റ്റിക്കൽ വിഭവങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംയുക്ത ഉപയോഗം പരമാധിയാക്കാനും ടൂറിസം, സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ഉച്ചകോടിയിൽ ധാരണയായി. 2030 എക്‌സ്‌പോക്ക് ആതിഥ്യം വഹിക്കാനുള്ള സഊദി അറേബ്യയുടെ നോമിനേഷന് പിന്തുണ പ്രഖ്യാപിച്ച ആസിയാൻ രാജ്യങ്ങളെ സഊദി കിരീടാവകാശി അഭിനന്ദിച്ചു.

ആദ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ റിയാദിലെത്തിയ ആസിയാൻ നേതാക്കൾ സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി ചർച്ച നടത്തി. ആസിയാൻ സെക്രട്ടറി ജനറൽ ഡോ. കാവോ കിം ഹോൺ, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂങ്ങ്, മലേഷ്യൻ വിദേശകാര്യ മന്ത്രി സാംബ്രി അബ്ദുൾ കാദിർ, വിയറ്റ്നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ, ഫിലിപ്പൈൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ തുടങ്ങി ആസിയാൻ രാജ്യങ്ങളിലെ ഭരണാധികാരികളും ജിസിസി രാജ്യങ്ങളിലെ നേതാക്കളും ഉച്ചകോടിയിൽ സംബന്ധിച്ചു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്‌നാം, ബ്രൂണെ , കംബോഡിയ, ലാവോസ്, മ്യാൻമർ,ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങൾ ചേർന്നതാണ് ആസിയാൻ കൂട്ടായ്മ..

GULF

എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം റദ്ദാക്കൽ: സർക്കാർ ഇടപെടൽ അനിവാര്യം: അബുദാബി കെഎംസിസി

Published

on

അബുദാബി: എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാനങ്ങൾ റദ്ദാക്കിയതുമൂലം
നൂറുകണക്കിന് യാത്രക്കാർ ദുരിതത്തിലായി. യഥാസമയം ജോലി സ്ഥലത്ത് എത്തിച്ചേരാൻ കഴിയാതിരിക്കുന്നതുൾപ്പെടെ ഒട്ടേറെപേരാണ് പ്രയാസത്തിലകപ്പെട്ടത്.

ചെറിയ കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ, വിസ കാലാവധി തീരുന്നവർ അടക്കം നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെട്ടു വിമാനങ്ങൾ റദ്ദാക്കിയത് മൂലമുള്ള കഷ്ട്ട നഷ്ട്ടങ്ങൾക്കു എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടു.

Continue Reading

GULF

കെഎംസിസി ഇവന്റ്സ്’ ഓഫീസ് സാദിഖലി തങ്ങൾ ഉത്ഘാടനം ചെയ്തു 

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക

Published

on

അബുദാബി: അബുദാബി കെഎംസിസിക്കു കീഴിൽ ആരംഭിക്കുന്ന സമ്പൂർണ്ണ ഇവന്റ് സൊല്യൂഷനായ കെഎംസിസി ഇവന്റ്സ് ഓഫീസ് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിനു സമീപമാണ് വിവിധ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സജ്ജീകരിച്ചിട്ടുള്ളത് .

സംഘടനകളുടേതും ഗവണ്മെന്റ്, സെമി ഗവണ്മെന്റ് സ്ഥാപന ങ്ങളുടെയും, കോർപറേറ്റ് കമ്പനികളുടെയും, പ്രൈവറ്റ് പാർട്ടികളുടെയും ഉൾപ്പെടെയുള്ള ഇവന്റ് കളും, വിദ്യാഭ്യാസം,കല, കായികം, പ്രദർശനങ്ങൾ,സെമിനാർ, പരസ്യങ്ങൾ, ഡിജിറ്റൽ ഡിസൈനിങ്, തുടങ്ങിയവയും പരിപൂർണ സംവിധാനങ്ങളോടെയും നയന വിസ്മയങ്ങളോടെ ഒരുക്കുവാനും കഴിയുന്ന പൂർണമായ ഇവന്റ് സൊല്യൂഷൻ ആണ് കെഎംസിസി ഇവന്റ്സ്.

അബുദാബിയിൽ നിന്ന് ഉടനെ ആരംഭിക്കുന്ന ‘ഗൾഫ് ചന്ദ്രിക’ ഓൺലൈന്റെ പ്രവർത്തനങ്ങളും ഇവിടെ നിന്നാണ് നടക്കുക. പ്രസിഡന്റ് ശുകൂറലി കല്ലിങ്ങലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി സി എച്ച് യുസുഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായിരുന്നു.

Continue Reading

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

Trending