Connect with us

GULF

ഇലക്ട്രോണിക് വേൾഡ് കപ്പുമായി സഊദി

2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം

Published

on

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ്- ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സഊദി. കായിക ലോകത്ത് അത്ഭുതങ്ങൾ തേടുന്ന സഊദിയുടെ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് നടത്തിയത്. 2024ൽ റിയാദിലാകും വേൾഡ് കപ്പിന്റെ തുടക്കം. ഗെയിമിംഗിനുള്ള പ്രോത്സാഹനം വഴി ഇ-സ്‌പോർട്‌സ് മേഖലയുടെ കുതിച്ചുചാട്ടത്തിന് ലോകകപ്പ് സഹായകമാകും. ഏറ്റവും പ്രമുഖ കായിക, അന്തർദേശീയ മത്സരങ്ങൾക്കുള്ള മുൻനിര ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഇതുവഴി ഉറപ്പിക്കാനാണ് സഊദി ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു.

വേൾഡ് കപ്പിന്റെ ചുമതല കായിക മന്ത്രാലയത്തിന് കീഴിൽ ഇലക്‌ട്രോണിക് സ്‌പോർട്‌സ് വേൾഡ് കപ്പ് ഫൗണ്ടേഷനാണ് . കിരീടാവകാശിയുടെ ബഹുമാനാർത്ഥം രാജ്യം ആതിഥേയത്വം വഹിക്കുന്ന ‘ന്യൂ വേൾഡ് സ്‌പോർട്‌സ് കോൺഫറൻസിന്റെ’ വേളയിലാണ് പുതിയ പ്രഖ്യാപനം. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഉൾപ്പടെ വേദിയിലുണ്ടായിരുന്നു. നവ്യമായ ഈ പ്രഖ്യാപനത്തിന് സാക്ഷികളാകാൻ കായിക മേഖലയിലെ നിരവധി നേതാക്കളും വിശിഷ്ട വ്യക്തികളും എത്തിയിരുന്നു.

ഗെയിമിംഗിനും ഇലക്‌ട്രോണിക് സ്‌പോർട്‌സിനും വേണ്ടിയുള്ള ആദ്യത്തെ ആഗോള കേന്ദ്രം സഊദിയാകുമെന്നും കിരീടാവകാശി പറഞ്ഞു.2030 വിഷന്റെ ഭാഗമായുള്ള ഇ സ്പോർട്സ് വേൾഡ് കപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുകയും ,
ടൂറിസം മേഖലയെ ശക്തിപ്പെടുത്തുകയുമാണെന്നും അദ്ദേഹം വിശദമാക്കി. കൂടാതെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ നൽകുകയും പൗരന്മാർക്ക് ഉയർന്ന തലത്തിലുള്ള വിനോദ വേദികൾ ഒരുക്കുകയും ചെയ്യുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു.

2030 പൂർത്തിയാകുന്നതോടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 50 ബില്യൺ റിയാലിലധികം കൈവരിക്കുന്നതിനും ഈ മേഖലയിൽ 39,000 പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനും വേൾഡ് കപ്പ് വഴിയൊരുക്കും. ഇലക്ട്രോണിക് ഗെയിമുകളുടെ തലസ്ഥാനമായി റിയാദ് മാറും.

ഇലക്ട്രോണിക് ഗെയിമിംഗ് മേഖലയിൽ താൽപ്പര്യമുള്ള വ്യത്യസ്ത വിഭാഗം സന്ദർശകരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനും റിയാദ് നഗരത്തിലെ ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനുമുള്ള സവിശേഷ അവസരം കൂടിയാകുമിത്. ആകർഷണീയമായ
പരിപാടികളോടെ ഇന്റോർ സ്റ്റേഡിയങ്ങളിലായിരിക്കും ടൂർണമെന്റ് സംഘടിപ്പിക്കുക.

GULF

കനത്ത മഴ: ദുബൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങൾ റദ്ദാക്കി, 5 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

Published

on

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബൈയിലേക്കും തിരിച്ചുമുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ദുബൈയിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ദുബൈയിൽ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്

മഴയും അതുകാരണമുള്ള ഗതാഗത കുരുക്കും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെട്ടു.

യാത്രക്കാർ അതാത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാകുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപ്പം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

Trending