Connect with us

News

അനസ് എടത്തൊടിക ഇന്ന് മൈതാനത്ത്; അങ്കം രാത്രി 08 മുതല്‍ 

ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ പ്രതിരോധതാരം അനസ് എടത്തൊടിക.

Published

on

ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്
ഒന്നരവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ പ്രതിരോധതാരം അനസ് എടത്തൊടിക. 2021-22 ഐ.എസ്.എല്‍ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിയ്ക്ക് വേണ്ടിയാണ് 36കാരന്‍ അവസാനമായി കളത്തിലിറങ്ങിയത്. പരിക്ക് കാരണം കഴിഞ്ഞ നാല്‌വര്‍ഷത്തിനിടെ ബൂട്ട്‌കെട്ടിയത് 12 മത്സരങ്ങളില്‍. ഐലീഗിലൂടെ വീണ്ടും അത്ഭുതങ്ങള്‍ തീര്‍ക്കാനെത്തുന്ന കൊണ്ടോട്ടി സ്വദേശി പ്രതീക്ഷകള്‍ പങ്കുവെക്കുന്നു.
ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് 
എന്നെ ഞാനാക്കിയത് ഐലീഗ് മത്സരങ്ങളാണ്. ജീവിതത്തിലെ നിര്‍ണായകഘട്ടത്തില്‍ കരുത്തായത് ഐലീഗാണ്. ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ ഐലീഗ്, ഐ.എസ്.എല്‍ എന്ന വേര്‍തിരിവൊന്നുമില്ല.  അവസരം ലഭിക്കുന്നത് എവിടെയാണോ അവിടെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കുക എന്നതിലാണ് കാര്യം. ഫുട്‌ബോളിലേക്കുള്ള തിരിച്ചുവരവ് തനിക്ക് അത്ഭുതമായാണ് തോന്നുന്നത്. ജംഷഡ്പൂരില്‍ നിന്ന് മടങ്ങിയശേഷം പ്രൊഫഷണല്‍ കരിയര്‍ വിടാനായിരുന്നു തീരുമാനിച്ചത്.  ഗോകുലം ടീം എനിക്കായി അവരുടെ പദ്ധതികള്‍ വിശദീകരിച്ചു. ഇതില്‍ ആവേശമുള്‍കൊണ്ടാണ് വീണ്ടും മടങ്ങിയെത്തുന്നത്.
യുവതാരങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കുന്നത് 
-നീണ്ട ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവ് അല്‍പം പ്രയാസമുള്ളകാര്യമാണ്. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ നമ്മള്‍ എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നത് പ്രധാനമാണ്. പ്രൊഫഷണല്‍ കരിയറില്‍  പ്രത്യേകിച്ചും.. യുവതാരങ്ങള്‍-സീനിയര്‍ കളിക്കാര്‍ എന്ന വ്യത്യാസമൊന്നും അക്കാര്യത്തിലില്ല. ഐലീഗില്‍ തനിക്ക് നേരിടേണ്ടിവരിക മികച്ച യുവതാരങ്ങളെയാണെന്ന കൃത്യമായ ബോധ്യമുണ്ട്. ഗോകുലം ടീമിനൊപ്പം തന്റെഡ്യൂട്ടി കൃത്യമായി നിര്‍വഹിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇത്തവണ ഗോകുലത്തിനൊപ്പം ഐലീഗ് പ്രതീക്ഷകള്‍
-മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ ഗോകുലം മികച്ച ആത്മവിശ്വാസത്തിലാണ് പുതിയസീസണില്‍ ഇറങ്ങുന്നത്. സ്ഥിരതയോടെ കളിക്കുകയെന്നത് ചാമ്പ്യന്‍ടീമിനെ സംബന്ധിച്ച് കടുപ്പമാണ്. ഇത്തവണ ഒട്ടേറേ യുവതാരങ്ങളാണ് ഗോകുലത്തിനായി കളിക്കുന്നത്. പരിചയസമ്പന്നരായ ഒട്ടേറെ വിദേശ, ഇന്ത്യന്‍ താരങ്ങളുണ്ട്. മത്സരം കടപ്പമേറിയതാണെങ്കിലും പോസിറ്റീവ് റിസല്‍ട്ടാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.
കോഴിക്കോടന്‍ ഓര്‍മ
ഏതൊരു ഫുട്‌ബോളറും കളിക്കാന്‍ കൊതിക്കുന്ന മണ്ണാണിത്. കുട്ടിക്കാലത്ത് എത്രയോ വിഖ്യാതരുടെ കളി ഇവിടെ വന്ന് കണ്ടിട്ടുണ്ട്. അവരായിരുന്നു എന്‍രെ ആദ്യകാല ഗുരുക്കന്മാര്‍.

kerala

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു

Published

on

കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ ഗേറ്റിനു സമീപം വൈകിട്ടോടെയായിരുന്നു അപകടം. ഗാന്ധിധാം എക്‌സ്പ്രസ് തട്ടിയാണ് മരണം. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആര്‍പിഎഫ് അറിയിച്ചു.

റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ മോർച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20ന് തുടങ്ങും: ആദ്യ വിമാനം 21ന് പുലര്‍ച്ചെ

അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും

Published

on

മലപ്പുറം: ഈ വര്‍ഷത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് ഈ മാസം 20ന് രാവിലെ പത്തിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ തുടക്കമാകും. വൈകീട്ട് 4.30 നാണ് ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ്. 21ന് പുലര്‍ച്ചെ 12.05ന് ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന് പുറപ്പെടും. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐ.എക്‌സ്.- 3011 നമ്പര്‍ വിമാനത്തില്‍ 166 തീര്‍ത്ഥാടകരാണ് ആദ്യ വിമാനത്തില്‍ ജിദ്ദയിലേക്ക് പുറപ്പെടുക. അതേദിവസം രാവിലെ എട്ടിനും വൈകീട്ട് മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങള്‍ യാത്ര തിരിക്കും. ആദ്യ വിമാനം പുലര്‍ച്ചെ 3.50 ന് ജിദ്ദയിലെത്തും.

മെയ് 26നാണ് കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം. ജൂണ്‍ ഒന്നിന് കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങും. സംസ്ഥാനത്ത് കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഇത്തവണയും ഹജ്ജ് വിമാനങ്ങള്‍ പുറപ്പെടുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ പുറപ്പെടുന്നത് ഈ വര്‍ഷമാണ്. കരിപ്പൂരില്‍ നിന്ന് 10,430 ഉം കൊച്ചിയില്‍ നിന്ന് 4273 ഉം കണ്ണൂരില്‍ നിന്ന് 3135 ഉം തീര്‍ത്ഥാടകര്‍ യാത്രതിരിക്കും. ബംഗളൂരൂ, ചെന്നൈ, മുംബൈ എംബാര്‍ക്കേഷനുകളില്‍ നിന്നായി 45 തീര്‍ത്ഥാടകര്‍ സംസ്ഥാന ഹജ്ജ് ക്മിറ്റി മുഖേന യാത്ര തിരിക്കുന്നുണ്ട്.

കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും മറ്റ് രണ്ട് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് സൗദി എയര്‍ലൈന്‍സുമാണ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് 166 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന 59 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂണ്‍ 9 വരെയുള്ള എല്ലാ സര്‍വീസുകളും ജിദ്ദയിലേക്കാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്കായി ആവശ്യമായ അധിക ഷെഡ്യൂകളും ക്രമീകരിക്കും. ജൂലൈ ഒന്നിന് മദീനയില്‍ നിന്നാണ് ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

ഹാജിമാരെ സ്വീകരിച്ച് യാത്രയാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ ഒരുക്കുന്നത്. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ട്. ഹജ്ജ് ഹൗസിന്റെ മുറ്റത്ത് പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുടെ ജോലി അവസാന ഘട്ടത്തിലാണ്. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ പ്രധാന കെട്ടിടവും കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത വനിതാ ബ്ലോക്കും പ്രവര്‍ത്തന സജ്ജമായി. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ കൗണ്ടറുകള്‍ ഒരുക്കും. ഹാജിമാര്‍ നേരിട്ട് വിമാനത്താവളത്തിലെത്തി എയര്‍ ഇന്ത്യാ എക്‌സ്പ്രസ് കൗണ്ടറില്‍ ലഗേജ് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലേക്ക് എത്തേണ്ടത്.

Continue Reading

kerala

‘വടകരയില്‍ ‘കാഫിര്‍’ പ്രയോഗം നടത്തിയവരെ കണ്ടെത്തണം’: പി.കെ കുഞ്ഞാലിക്കുട്ടി

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

വടകരയില്‍ കാര്യങ്ങള്‍ വഷളാക്കിയത് കാഫിര്‍ പ്രയോഗമാണെന്നും പൊലീസിനും സര്‍ക്കാരിനും കുറ്റക്കാരെ കണ്ടെത്താന്‍ ബാധ്യത ഉണ്ടെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കരിപ്പൂരില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ചെയ്തവരെ കണ്ടെത്തണം. നാട്ടില്‍ സമാധാനം വേണം. അതിനുള്ള ശ്രമങ്ങളില്‍ ലീഗ് സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയും സര്‍ക്കാരും കണ്ണടച്ചിരുട്ടാക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വലിയ പ്രതിസന്ധിയുണ്ട്. ഇത്തവണ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുകയില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പഠിക്കുക എന്നത് കുട്ടികളുടെ അവകാശമാണ്. ആരുടെയും ഔദാര്യമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് പോകും. നല്ല മാര്‍ക്കുള്ള കുട്ടികള്‍ക്കും പഠിക്കാന്‍ സീറ്റില്ല. ഗുരുതരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending