Connect with us

kerala

വാറന്‍റി തീരുന്നതിന് മുന്‍പ് ഫ്രിഡ്ജ് തകരാറായി; സേവനം നൽകാത്ത കമ്പനി 68800 രൂപ നഷ്ടപരിഹാരം നൽകാന്‍ വിധിച്ച് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

എടപ്പാളിലെ ക്ലാസികോ ഹോം സെന്റർ, വേൾ പൂൾ ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരേ നൽകിയ പരാതിയിലാണ് നടപടി.

Published

on

വാറൻറി കഴിയുന്നതിന് മുമ്പ് ഫ്രിഡ്ജിനുണ്ടായ തകരാർ പരിഹരിച്ചുനൽകുന്നതിൽ വിൽപ്പനക്കാരനുണ്ടായ വീഴ്ചയ്ക്ക് 68800 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ (കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസ്സൽ കമ്മിഷൻ) വിധി. എടപ്പാൾ ഉദിനിക്കരയിലെ രാധാകൃഷ്ണൻ എടപ്പാളിലെ ക്ലാസികോ ഹോം സെന്റർ, വേൾ പൂൾ ഇന്ത്യ ലിമിറ്റഡ് എന്നിവർക്കെതിരേ നൽകിയ പരാതിയിലാണ് നടപടി.

2020 ജൂൺ എട്ടിന് രാധാകൃഷ്ണൻ 16,800 രൂപ നൽകി വേൾപൂൾ റഫ്രിജറേറ്റർ പത്തു വർഷത്തെ വാറന്റിയോടെ വാങ്ങിയിരുന്നു. 2022 ഫെബ്രുവരിയിൽ ഇത് കേടായപ്പോൾ കടയിൽ വിളിച്ചുപറഞ്ഞെങ്കിലും നാലാഴ്ച കഴിഞ്ഞാണ് കമ്പനിയുടെ ടെക്നീഷ്യനാണെന്ന് പറഞ്ഞ് ഒരാൾ വന്നത്. തിരിച്ചറിയൽ രേഖ ചോദിച്ചെങ്കിലും നൽകാതെ ഇദ്ദേഹം ഫ്രിഡ്ജിന്റെ കംപ്രസർ കേടാണെന്നു പറഞ്ഞ് അതു മാറ്റിവെച്ചെങ്കിലും ഗുണമേന്മയില്ലാത്ത മറ്റേതോ കമ്പനിയുടേതായിരുന്നുവെന്ന് പരാതിയിൽ.

എന്നാൽ 2023 മാർച്ചിൽ വീണ്ടും റഫ്രിജറേറ്റർ കേടുവന്നതോടെ കമ്പനിയുടെ ടെക്നീഷ്യൻ വന്നു നടത്തിയ പരിശോധനയിൽ നേരത്തെ വെച്ച കംപ്രസർ തങ്ങളുടെ കമ്പനിയുടേതല്ലെന്ന് പറയുകയായിരുന്നു. സാധനത്തിന്റെ വിലയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമാവശ്യപ്പെട്ട പരാതിയിൽ സാധനത്തിന്റെ വില കൂടാതെ 50000 രൂപ നഷ്ടപരിഹാരവും 2000 രൂപ കോടതിച്ചെലവുമടക്കം 30 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്നാണ് വിധി. വൈകുന്നതിനനുസരിച്ച് 12 ശതമാനം പലിശയും നൽകണം. പണം നൽകുന്നതോടെ റഫ്രിജറേറ്റർ കടക്കാർക്ക് തിരികെ നൽകണം.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

kerala

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍

ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

Published

on

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്‌

പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Published

on

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.

നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.

Continue Reading

Trending