Connect with us

kerala

അസുഖബാധിതനായി കാല് മുറിക്കേണ്ടി വന്ന പാർട്ടി പ്രവർത്തകനെ ചേർത്തുപിടിച്ച് കെഎംസിസി

കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.

Published

on

ശരീരത്തിൽ അമിത അളവിൽ ഷുഗർ ബാധിച്ച് ചികിത്സയിൽ കഴിയവെ ഒരു കാലു മുറിച്ചു മാറ്റേണ്ടി വന്ന ഹതഭാഗ്യനായ കണ്ണൂർ തളിപ്പറമ്പിലെ വായാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകന് കൃത്രിമ കാൽ നിർമ്മിച്ചു നൽകുന്നതിനുവേണ്ടി കെഎംസിസി കൈത്താങ്ങായി മാറി.

സമാധാന ജീവിതത്തിനിടയിൽഅസുഖം വില്ലനായി മാറിയപ്പോൾ വലിയ സാമ്പത്തികബാധ്യത മൂലം പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുമ്പോഴാണ് കാല് കൂടി മുറിച്ച് മാറ്റാൻഡോക്ടർമാരുടെ നിർദ്ദേശം ഉണ്ടാകുന്നത്.മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ കാലു മുറിച്ചുമാറ്റി.എന്നാൽ തുടർന്നങ്ങോട്ടുള്ള ജീവിതം വലിയ ആശങ്കയിലൂടെ കടന്നു പോകുമ്പോഴാണ് ഇദ്ദേഹത്തിന് താങ്ങായി കെഎംസിസി ജനറൽ സെക്രട്ടറി പികെ അൻവർ നഹ എത്തുന്നത്.

പരിയാരം പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ അഷ്റഫ് കൊട്ടോല വഴി ഇക്കാര്യം അറിഞ്ഞ ദുബായ് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൽ ഖാദർ അരിപ്പാമ്പ്ര അൻവർ നഹയെ ബന്ധപ്പെടുകയും കാര്യങ്ങൾ ബോധിപ്പിക്കുകയും ചെയ്തു. അപ്പോൾ തന്നെ അതിനാവശ്യമായ സഹായം ചെയ്തു തരാമെന്ന് അൻവർ നഹ വാഗ്ദാനം ചെയ്യുകയും നാല് ദിവസം കൊണ്ട് തന്നെ തുക സമാഹരിച്ച് ഉത്തരവാദിത്വപ്പെട്ട ഭാരവാഹികൾക്ക് കൈമാറുകയുമാണ് ചെയ്തത്.

പ്രയാസമനുഭവിക്കുന്നവന്റെ കൂടെ നിൽക്കുക എന്നുള്ളത് ഓരോ കെഎംസിസിക്കാരന്റെയും ഉത്തരവാദിത്വമാണെന്നും അതു മാത്രമാണ് നാം ഓരോരുത്തരുംഇത്തരം പ്രവർത്തനങ്ങളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് തുക കൈമാറിക്കൊണ്ട്അദ്ദേഹം പറഞ്ഞു .തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അബൂബക്കർ വായാട് ഏറ്റുവാങ്ങി.പരിയാരം പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എം എ ഇബ്രാഹിം , അഷ്റഫ് കൊട്ടോല എന്നിവർ സന്നിഹിതരായി.

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

EDUCATION

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകള്‍

Published

on

വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് ജൂൺ 10ന്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് (2023 – 2024) ജൂൺ 10-ന് നടത്തും. വിജ്ഞാപനം വെബ്‌സൈറ്റിൽ.

അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ

കാലിക്കറ്റ് സർവകലാശാലാ അക്കാദമിക് കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലെ അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ 15-നും വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർത്ഥി മണ്ഡലത്തിലെ വോട്ടെണ്ണൽ 16-നും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്‌സൈറ്റിൽ ‘അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ്’ എന്ന ലിങ്കിൽ ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.

Continue Reading

EDUCATION

ആവശ്യത്തിന് പ്ലസ് വണ്‍ ബാച്ചുകളില്ല; മലബാറില്‍ വീണ്ടും അവഗണനയുടെ അധ്യായന വര്‍ഷം

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും.

Published

on

പ്ലസ് വൺ പ്രവേശനത്തിന് അധിക ബാച്ചില്ലാതെ ഇത്തവണയും മലബാറിലെ വിദ്യാർത്ഥികൾ പെരുവഴിയിലാകും. അധിക ബാച്ചിന് പകരം അധിക സീറ്റുകൾ അനുവദിച്ചാൽ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് മുറികളിൽ ഞെരുങ്ങി ഇരിക്കേണ്ടി വരും. പഠന നിലവാരത്തെയും അധ്യാപനത്തെയും ഇത് ബാധിക്കും.

ലാബ് ഉൾപ്പെടെയുളള സൗകര്യങ്ങളുടെ അപര്യാപ്തതയും വെല്ലുവിളിയാകും. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രം മുപ്പകിനായിരം വിദ്യാർത്ഥികൾ സീറ്റില്ലാതെ പുറത്തിരിക്കേണ്ടി വരും. സിബിഎസ് സി, ഐസിഎസ് സി പത്താംക്ലാസ് ഫലം വരുന്നതോടെ പുറത്തിരിക്കുന്നവരുടെ എണ്ണം ഇനിയുമുയരും.

50 പേർക്കിരിക്കാവുന്ന ക്ലാസ് മുറികളാണ് സ്‌കൂളുകളിലുള്ളത്. മാർജിനൽ വർദ്ധനയിലൂടെ അത് 65ലെത്തുമ്പോൾ വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കും. ശാസ്ത്ര വിഷയങ്ങളിൽ ലാബ് സൗകര്യത്തിലും ഇത് തിരിച്ചടിയാകും. പലയിടങ്ങളിലും മാത്തമാറ്റിക്‌സ് വിദ്യാർത്ഥികൾ കൊമേഴ്‌സ് ലാബുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനമില്ലാതെ സീറ്റ് കൂട്ടിയാൽ വിദ്യാർത്ഥികളുടെ പഠനം പുറകോട്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.

മലബാറിലെ പ്രതിസന്ധി കണക്കിലെടുത്ത് 150 അധിക പ്ലസ് വൺ ബാച്ച് അനുവദിക്കണമെന്ന് കാർത്തികേയൻ കമ്മിറ്റി നൽകിയ ശുപാർശയിൽ ഇതുവരെ സർക്കാർ തീരുമാനമെടുത്തിട്ടുമില്ല. തെക്കൻ ജില്ലകളിൽ സീറ്റുകൾ കുട്ടികളില്ലാതെ ഒഴിഞ്ഞ് കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മലബാറിനോട് സർക്കാർ ഇത്തവണയും അവഗണന തുടരുന്നത്.

Continue Reading

Trending