Connect with us

india

ചാറ്റ് ജിപിടി യില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകള്‍ ചോര്‍ന്നു; മുന്നറിയിപ്പുമായി ഗവേഷകന്‍

ജിപിടി.35 ടര്‍ബോയില്‍ നിന്ന് കണ്ടെത്തിയ ഇമെയിലുകളുടെ ഉടമകളെ ഗവേഷക സംഘം ബന്ധപ്പെട്ടു

Published

on

ചാറ്റ് ജിപിടിയില്‍ ലോഗിന്‍ ചെയ്ത ഇമെയിലുകളുടെ സ്വകാര്യത ഭീഷണിയിലാണെന്ന മുന്നറിയിപ്പുമായി ഗവേഷക സംഘം. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജിപിടിയ്ക്ക് ശക്തിപകരുന്ന ലാംഗ്വേജ് മോഡലായ ജിപിടി 3.5 ടര്‍ബോയിലെ സ്വകാര്യതാ വീഴ്ചയാണ് ഇന്‍ഡ്യാന യുണിവേഴ്‌സിറ്റി ബ്ലൂമിങ്ടണിലെ പി.എച്ച്.ഡി ഗവേഷകനായ റുയി ഷുവും സംഘവും കണ്ടെത്തിയത്.

ജിപിടി.35 ടര്‍ബോയില്‍ നിന്ന് കണ്ടെത്തിയ ഇമെയിലുകളുടെ ഉടമകളെ ഗവേഷക സംഘം ബന്ധപ്പെട്ടു. ഇക്കൂട്ടത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരുടെ ഇമെയിലുകളും ഉണ്ടായിരുന്നു.വ്യക്തിവിവരങ്ങള്‍ ഓര്‍ത്തെടുക്കാനുള്ള ജിപിടി-3.5 ടര്‍ബോയുടെ കഴിവാണ് പതിവ് സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ഗവേഷകര്‍ ഇതിനായി പ്രയോജനപ്പെടുത്തിയത്. തിരഞ്ഞ 80 ശതമാനം ന്യൂയോര്‍ക്ക് ടൈംസ് ജീവനക്കാരുടെയും ഇമെയിലുകള്‍ കൃത്യമായി തന്നെ ലഭിച്ചു. ചാറ്റ് ജിപിടി പോലുള്ള എഐ ടൂളുകള്‍ വഴി വ്യക്തി വിവരങ്ങള്‍ ചോരുമെന്നതിന്റെ തെളിവാണ് ഈ സംഭവം.

തുടര്‍ച്ചയായി പുതിയ വിവരങ്ങളില്‍ നിന്ന് പഠിക്കും വിധമാണ് ജിപിടി 3.5 ടര്‍ബോ, ജിപിടി 4 തുടങ്ങിയ ലാംഗ്വേജ് മോഡലുകളെ ഓപ്പണ്‍ എഐ രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രത്യേക വിഷയങ്ങളില്‍ കൃത്യമായ അറിവ് നല്‍കുന്നതിനായുള്ള മോഡലിന്റെ ഫൈന്‍ ട്യൂണിങ് ഇന്റര്‍ഫെയ്‌സ് മോഡലിന്റെ പ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ഗവേഷകര്‍ ഉപയോഗപ്പെടുത്തി.
വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങളെ തടയാന്‍ വിവിധ മാര്‍ഗങ്ങളാണ് ഓപ്പണ്‍ എഐ, മെറ്റ, ഗൂഗിള്‍ പോലുള്ള കമ്പനികള്‍ അവരുടെ എഐ മോഡലുകളില്‍ ഉപയോഗിക്കുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള വഴിയാണ് ഗവേഷകര്‍ കണ്ടെത്തിയത്.

അതേസമയം സ്വകാര്യ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യങ്ങള്‍ തള്ളുമെന്നും ഉപഭോക്താക്കളുടെ സുരക്ഷയില്‍ പ്രതിജ്ഞാബദ്ധരാണെന്നും ആശങ്കകള്‍ക്ക് മറുപടിയായി ഓപ്പണ്‍ എ.ഐ പറഞ്ഞു. എന്നാല്‍ എ.ഐയെ പരിശീലിപ്പിക്കുന്നതിനുപയോഗിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് സുതാര്യതയില്ലാത്തതിലും എ.ഐ മോഡലുകള്‍ സ്വകാര്യ വിവരങ്ങള്‍ കൈവശം വെക്കുന്നതിലും വിദഗ്ധര്‍ ആശങ്ക സംശയം ഉയര്‍ത്തുന്നുണ്ട്.

ലാഗ്വേജ് മോഡലുകളിലെ വ്യക്തി സ്വകാര്യതയെ കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുകയാണ് ജി.പി.ടി 3.5 ടര്‍ബോയില്‍ കണ്ടെത്തിയ സുരക്ഷാ വീഴ്ച. വാണിജ്യപരമായി ലഭ്യമായ മോഡലുകള്‍ക്ക് സ്വകാര്യത പരിരക്ഷിക്കുന്നതിന് ശക്തമായ പ്രതിരോധ സംവിധാനങ്ങളില്ലെന്ന് വിദഗ്ധര്‍ വാദിക്കുന്നു. വിവിധ ഉറവിടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വിവര ശേഖരണം നടത്തുന്ന ഇവ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നു. ഓപ്പണ്‍ എഐ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ രഹസ്യ സ്വഭാവവും പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ്. എഐ മോഡലുകളിലെ വിവര സംരക്ഷണം ഉറപ്പാക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തണമെന്നുമാണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

india

‘വോട്ടു യന്ത്രം എന്റെ അച്ഛന്റേതാണ്’; ബൂത്ത് കയ്യേറിയ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ

സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

Published

on

ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും പാർട്ടി നേതാവുമായ വിജയ് ഭാഭോറാണ് അറസ്റ്റിലായത്.

വോട്ടെടുപ്പ് ദിനത്തിൽ ബൂത്ത് കയ്യേറി വിജയ് ഭാഭോറും അനുയായികളും കള്ളവോട്ട് ചെയ്തിരുന്നു. അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യങ്ങൾ വിജയ് ഭാഭോർ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയുമുണ്ടായി. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.

മഹിസാഗര്‍ ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോറാണ് ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.

Continue Reading

india

‘ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണം’; ഗവർണർക്ക് കത്ത് നൽകി ജെ.ജെ.പി

ബി.ജെ.പി സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Published

on

ബി.ജെ.പി സർക്കാർ ന്യൂനപക്ഷമായി മാറിയ ഹരിയാന നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്ത് നൽകി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗതാല. ഹരിയാന സർക്കാറിനെ താഴെയിറക്കാൻ കോൺഗ്രസിന് പിന്തുണ നൽകുമെന്ന് ചൗതാല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി.ജെ.പിയുടെ മുൻ സഖ്യകക്ഷിയായ ജെ.ജെ.പി ലോക്സഭ സീറ്റ് വിഭജന തർക്കത്തെ തുടർന്നാണ് സഖ്യം ഉപേക്ഷിച്ചത്.

വിശ്വാസവോട്ടിന് ആവശ്യപ്പെടണമെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയോട് ചൗതാല ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഹൂഡ വിശ്വാസവോട്ടിന് ആവശ്യപ്പെടുന്നില്ലെങ്കിൽ അത് ഇ.ഡിയെയും സി.ബി.ഐയെയും പേടിച്ചിട്ടായിരിക്കുമെന്നും ചൗതാല വിമർശിച്ചിരുന്നു.

അതേസമയം, ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് പകരം തെരഞ്ഞെടുപ്പിനെ നേരിടുന്നതിലാണ് കോൺഗ്രസിന് താൽപര്യം. തട്ടിക്കൂട്ട് സർക്കാർ ഉണ്ടാക്കുന്നതിനു പകരം ഭൂരിപക്ഷത്തോടെ സ്വന്തം സർക്കാർ രൂപവത്കരിക്കാനാകുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ജെ.ജെ.പി പിന്തുണ പ്രഖ്യാപിച്ചതിനെയും കോൺഗ്രസ് സ്വീകരിച്ചിട്ടില്ല. സർക്കാറിനെതിരെയുള്ള കർഷകരോഷം നാലരവർഷം ഭരണത്തിലുണ്ടായിരുന്ന ജെ.ജെ.പിക്കെതിരെയും നിലനിൽക്കുന്നുണ്ട്. ഇതാണ് ജെ.ജെ.പി പിന്തുണ സ്വീകരിക്കാൻ കോൺഗ്രസ് മടിക്കുന്നത്. പിന്തുണ മേയ് 25ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു.

ആകെ 90 സീറ്റുള്ള ഹരിയാന നിയമസഭയിൽ രണ്ട് ഒഴിവോടെ ആകെ 88 അംഗങ്ങളാണ് നിലവിലുള്ളത്. ഇതിൽ മൂന്ന് സ്വതന്ത്രർ ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിച്ച് കോൺഗ്രസിനൊപ്പം ചേർന്നതോടെയാണ് സർക്കാർ ന്യൂനപക്ഷമായത്. അതേസമയം, സ്വതന്ത്രർ ഉൾപ്പെടെ 43 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. വിശ്വാസം തെളിയിക്കാൻ 45 അംഗങ്ങളുടെയെങ്കിലും പിന്തുണ വേണം. ജെ.ജെ.പിയുടെ നാല് എം.എൽ.എമാർ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പി പറ‍യുന്നത്. ഇതോടെ തങ്ങളെ പിന്തുണക്കുന്നവർ 47 ആവുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.

ജെ.ജെ.പിക്ക് 10 എം.എൽ.എമാരാണുള്ളത്. എന്നാൽ, ഇവരിൽ ആറ് പേരും പലകാരണങ്ങളാൽ പാർട്ടി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലയുമായി ഇടഞ്ഞുനിൽക്കുകയാണ്. കോൺഗ്രസിന് നേരത്തെ 30 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്ന് സ്വതന്ത്രർ പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പക്ഷത്ത് 33 പേരായി.

Continue Reading

india

ഹജ്ജിനായി ഇന്ത്യയില്‍ നിന്നുളള ആദ്യ സംഘം ഇന്ന് മദീനയില്‍ എത്തി

കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്

Published

on

ഹജ്ജിനായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട ആദ്യ സംഘം ഇന്ന് പുലര്‍ച്ചെ മദീനയില്‍ എത്തി. ഹൈദരാബദില്‍ നിന്നും ശ്രീനഗറില്‍ നിന്നുമാണ് ആദ്യ വിമാനം. പത്തോളം വിമാനങ്ങളിലായി 3000ത്തോളം ഇന്ത്യന്‍ തീര്‍ഥാടകരാണ് ഇന്ന് മദീനയില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21നാണ്.

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്.ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ തുടക്കമായി. മദീനയില്‍ നിന്നറിങ്ങുന്ന ഹാജിമാര്‍ ഹജ്ജ് കഴിഞ്ഞ് ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. കേരളത്തില്‍ നിന്നുളള ആദ്യ ഹജ്ജ് വിമാനം ഈ മാസം 21ന് കരിപ്പൂരില്‍ നിന്നാവും. ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യപിച്ചിട്ടില്ല. ഈ മാസം 26ന് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്ന് ജൂണ്‍ 1നും വിമാനങ്ങള്‍ പുറപ്പെടും.

Continue Reading

Trending