Connect with us

kerala

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പിഞ്ചുകുഞ്ഞിനെ തെരുവുനായ കടിച്ചെടുത്തു കൊണ്ടുപോയി; തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകള്‍

നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.

Published

on

അയൽവീടിന്റെ മുറ്റത്തു കളിക്കുകയായിരുന്ന ഒന്നരവയസ്സുകാരനെ തെരുവുനായ കടിച്ചെടുത്തുകൊണ്ടുപോയി ക്രൂരമായി മുറിവേൽപിച്ചു. നിലവിളികേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ കുട്ടിയെ ഉപേക്ഷിച്ചു കടന്നു.

പടന്ന വടക്കേപ്പുറത്ത് വണ്ണാത്തിമുക്കിനു സമീപം പള്ളിച്ചുമ്മാടെ ഫാബിന – സുലൈമാൻ ദമ്പതികളുടെ മകൻ ബഷീറിനെയാണ് നായ്ക്കൾ ആക്രമിച്ചത്. തലയ്ക്കു സാരമായി മുറിവേറ്റ കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവീട്ടിൽ ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് കുടുംബം. പരിപാടിക്കിടെ വൈകിട്ട് അഞ്ചരയോടെ വീട്ടുമുറ്റത്തു കളിക്കുമ്പോഴാണ് കുട്ടിയെ തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്. നായ്ക്കളിലൊന്ന് പൂച്ചയെ കടിച്ചെടുക്കുന്നതുപോലെ കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോയതായി അയൽവാസി പറയുന്നു. തലയിലും കയ്യിലും കടിയേറ്റ് ആഴത്തിലുള്ള മുറിവുകളുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആലപ്പുഴയില്‍ കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം

ബന്ധുക്കളുമായി അകൽച്ചയിലായിരുന്ന ചന്ദ്രകുമാർ രണ്ട് വർഷമായി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം

Published

on

ആലപ്പുഴ: വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുക്കളുമായി അകൽച്ചയിലായിരുന്ന ചന്ദ്രകുമാർ രണ്ട് വർഷമായി വാടക വീട്ടിൽ തനിച്ചായിരുന്നു താമസം. ഈ വീട്ടിലെ കിടപ്പുമുറിയിലാണു മൃതദേഹം കണ്ടെത്തിയത്. ഇന്നു രാവിലെ ഓട്ടം വിളിച്ചിരുന്ന ആൾ ചന്ദ്രകുമാർ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മറ്റൊരാളെ വിളിച്ചു ചന്ദ്രകുമാറിനെ അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ഇയാൾ വീട്ടിലെത്തിയപ്പോഴാണു സംഭവം അറിയുന്നത്. ഉടനെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Continue Reading

kerala

‘സ്ത്രീവിരുദ്ധ പരാമർശം തെറ്റ്; ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരൻ്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു’: വി.ഡി സതീശന്‍

പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Published

on

കെ.എസ് ഹരിഹരന്റെ പരാമര്‍ശത്തിലുള്ള വിയോജിപ്പ് പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിഴവ് ബോധ്യപ്പെട്ട് നിര്‍വാജ്യം ഖേദപ്രകടനം നടത്തിയ കെ.എസ് ഹരിഹരന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ സംഘാടകരെന്ന നിലയില്‍ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വവും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

തെറ്റ് പറ്റിയാല്‍ തിരുത്തുകയെന്നത് അനിവാര്യതയാണ്. വിവാദ പരാമര്‍ശം തള്ളിപ്പറഞ്ഞ ആര്‍.എം.പി നേതൃത്വത്തിന്റെ സമീപനവും ഉചിതമായി. രാഷ്ട്രീയ ആരോപണങ്ങള്‍ മുന കൂര്‍പ്പിച്ച് ഉന്നയിക്കുമ്പോള്‍ പൊതു പ്രവര്‍ത്തകര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. പുരോഗമന സമൂഹത്തിന് അനുചിതമായ വാക്കുകള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Continue Reading

EDUCATION

എ.പ്ലസ് തിളക്കത്തിൽ മേമന സഹോദരങ്ങൾ

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ജില്ലയിലെ വിവിധ കായിക മത്സരങ്ങൾക്ക് ട്രാക്ക് ഒരുക്കിയും ജില്ലാതലം മുതൽ അന്തർദേശീയ തലം വരെ കായിക രംഗത്ത് വ്യത്യസ്ഥമായ അടയാളപ്പെടുത്തലുകളിലൂടെ ശ്രദ്ധേയമായ കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ മേമന സഹോദരൻമാരുടെ അഞ്ച് മക്കൾ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും പ്ളസോടെ തിളക്കമാർന്ന വിജയം നേടി.

മേമന ഷബീറലിയുടെ മകൾ ലിയാ ഫാത്തിമ, സെയ്ഫ് സാഹിദിൻ്റെ മകൾ ഫാത്തിമ സൻഹ, ഷഫീക്കിൻ്റെ മകൾ റിഫാ ഫാത്തിമ ഷമീമിൻ്റെ മകൻ റസൽ ,അമീറിൻ്റെ മകൻ ഷഹബാസ് അമൻ എന്നിവരാണ് മേമന കുടുംബത്തിൻ്റെ അഭിമാനതാരങ്ങളായത്.

ലിയാ ഫാത്തിമ, ഫാത്തിമ സൻഹ എന്നിവർ മലപ്പുറം സെൻ്റ്ജെമ്മാസ് ഹൈസ്ക്കൂളിൽ നിന്നും മറ്റു മൂന്നു പേർ മങ്കട പള്ളിപ്പുറം ഗവ:ഹൈസ്ക്കൂളിൽ നിന്നുമാണ് വിജയം നേടിയത്. ഇവരിൽ ഫാത്തിമ സൻഹ, റിഫാ ഫാത്തിമ എന്നിവർ യു.എസ് എസ് സ്കോളർഷിപ്പ് ജേതാക്കൾ കൂടിയാണ്.

എല്ലാവരും പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയവരും സ്കൂൾ ജെ.ആർ.സി യൂണിറ്റ് അംഗങ്ങളും സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിത്തം വഹിക്കുന്നവരുമാണ്. മക്കളുടെ അഭിമാനകരമായ വിജയം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മേമന കുടുംബം

Continue Reading

Trending