Connect with us

kerala

‘ബി.ജെ.പി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകും’: പി.കെ കുഞ്ഞാലിക്കുട്ടി

വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ്

Published

on

പ്രതിസന്ധിഘട്ടങ്ങളില്‍ സടകുടഞ്ഞെഴുന്നേറ്റ് എല്ലാറ്റിനെയും തരണം ചെയ്യുന്നവരാണ് മുസ്ലിം ലീഗുകാരെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൗരത്വ വിഷയത്തിലും പലസ്തീന്‍ വിഷയത്തിലും മറ്റ് പൊതു സമൂഹത്തെ ബാധിക്കുന്ന മുഴുവന്‍ പ്രശ്‌നത്തിലും ഈ കടപ്പുറത്ത് അത് തെളിയിച്ചു. പലസ്തീന്‍ റാലി അന്തര്‍ ദേശീയ അഭിപ്രായമുണ്ടാക്കിയെടുത്തു. വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ എല്ലാ കാലത്തും നിലകൊണ്ടവരാണ് മുസ്ലിംലീഗ് എന്ന് അദ്ദേഹം പറഞ്ഞു.

അത് രാഷ്ട്രീയ വിജയമുണ്ടാക്കാനല്ല മറിച്ച് രാജ്യത്തിന്റെ നിലനില്‍പ്പിനാണ്. ജനാധിപത്യത്തിന്റെ തുടര്‍ച്ചക്കാണ്. എന്നാല്‍ ബി.ജെ.പി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് അവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിക്കുന്നത്. അതിനാണ് ശ്രീരാമനെ അവര്‍ കൂട്ടുപിടിക്കുന്നത്. അവര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നതില്‍ സംശയമില്ല. അതിനെതിരെ ഒറ്റക്കെട്ടായി നിന്ന് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു.

മതവിശ്വാസം എല്ലാവരുടേയും അവകാശമാണ്. അത് സമാധാനത്തിന്റെ സന്ദേശമാണ്. അത് തീവ്ര വാദത്തിനെതിരാണ്. മതത്തെ ഉപയോഗിച്ചുകൊണ്ട് തീവ്രവാദത്തെ വളര്‍ത്താന്‍ ആരൊക്കെ ശ്രമിച്ചാലും അതിനെതിരെ ശബ്ദിച്ച പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സന്ദര്‍ഭത്തില്‍ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ നമുക്ക് കാണിച്ച് തന്ന മാര്‍ഗ്ഗം അതാണ്. അന്ന് മുതല്‍ രംഗത്ത് വന്ന തീവ്രവാദ സംഘടനകള്‍ ലീഗിനെതിരെ പല കോലത്തിലും നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. എന്നാല്‍ ലീഗിനൊരു കോട്ടവും തട്ടിയില്ലെന്ന് മാത്രമല്ല അവരെല്ലാം നാമാവശേഷമായത് നാം കണ്ടുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്ത് സാഹോദര്യം വളരണം. അതിന് സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം. അതിന്നായി ശബ്ദിക്കണം. ഇടയാനില്ലാത്ത ആട്ടിന്‍കൂട്ടത്തെപ്പോലെയല്ല മുസ്ലിം ലീഗ് സഞ്ചരിക്കുന്നത്. അതിന് നായകനുണ്ട്.മുമ്പുണ്ടായിരുന്നവര്‍ കാണിച്ചുതന്ന അതേ മാതൃക പിന്‍പറ്റി തന്നെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ സമൂഹത്തെ മുന്നോട്ട് നയിക്കുന്നത്. പാണക്കാട് കുടുംബം സമുദായത്തെ ഇപ്പോഴും നയിക്കുന്നത്. ആ നായകത്വത്തില്‍ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ സാമ്പത്തിക രംഗത്ത് പുരോഗതിയുണ്ടാക്കി. ഇതൊക്കെ കണ്ട് കണ്ണ് തള്ളിയവര്‍ വിദ്വേഷത്തിന്റെ മുദ്രാവാക്യം മുഴക്കി വിഭാഗീയത സൃഷ്ടിച്ച് രാജ്യത്തെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നു. അതിനെതിരെ ഇന്ത്യമുന്നണിയെ വിജയിപ്പിക്കണം.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഭരണത്തെ അധികാരത്തിലെത്തിക്കണം. നല്ല നാളുകളിലേക്ക് ഇന്ത്യയെ മടക്കൊണ്ട് വരണം. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

kerala

വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്തു; യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി

സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

Published

on

ആലപ്പുഴയില്‍ വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെയാണ് ബൈക്കില്‍ വലിച്ചിഴച്ചത്. സംഭവത്തില്‍ തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്.

രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. സഹപ്രവര്‍ത്തകരായ മൂന്ന് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ശേഷം ബൈജു രക്ഷപെടുന്നത് കണ്ട ലിതിന്‍ പിന്തുടര്‍ന്ന് ബൈക്കില്‍ കയറി പിടിക്കുമ്പോഴാണ് ഇയാളെ വലിച്ചിഴച്ചത്. സംഭവം നടന്നയുടന്‍ മാന്നാര്‍ പൊലീസിലേക്ക് പലതവണ ഫോണ്‍ ചെയ്തിട്ടും കിട്ടിയില്ലെന്നും ഒടുവില്‍ സ്‌റ്റേഷനില്‍ പോയി പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

Continue Reading

kerala

മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്

ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

on

കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.

Continue Reading

kerala

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

Continue Reading

Trending