Connect with us

kerala

സ്ത്രീവിദ്യഭ്യാസം കുടുംബ ഭദ്രതക്ക് അനിവാര്യം: ഡോ. പുത്തൂര്‍ റഹ്‌മാന്‍

മൂടാടി പഞ്ചായത്ത് ദുബൈ കെഎംസിസി അല്‍ ഖിസൈസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവേഴ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം

Published

on

കുടുംബ ജീവിതങ്ങള്‍ ഭദ്രമാവാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസവും സ്വയം പര്യയാപ്തതയും ഉണ്ടായിരിക്കല്‍ അനിവാര്യമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്‌മാന്‍.

മൂടാടി പഞ്ചായത്ത് ദുബൈ കെഎംസിസി അല്‍ ഖിസൈസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവേഴ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം.

വളര്‍ന്നു വരുന്ന തലമുറ വിദ്യഭ്യാസത്തിലും ജോലിയിലും ഏറെ താല്‍പര്യവും ശ്രദ്ധയും പുലര്‍ത്തുന്നവരാണ്. പെണ്‍കുട്ടികളിലും ഈ മാറ്റം വലിയ രീതിയില്‍ പ്രകടമാണ്. ഇത് അനിവാര്യമായൊരു മാറ്റമാണ്. കുട്ടികള്‍ വളര്‍ന്നു വരുമ്പോഴേ അവരില്‍ തന്റെ ഭാവിയെ കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്യബോധവും വളര്‍ത്തിക്കൊണ്ടു വരാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കണം. ഹൈസ്‌കൂള്‍ കാലഘട്ടം മുതലേ ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണം. നമ്മുടെ മക്കളുടൈ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവരെ നിരീക്ഷിച്ചു കൊണ്ടിരിക്കലും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കലും അനിവാര്യമാണ്. പലപ്പോഴും മാതാപിതാക്കള്‍ക്ക് കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാതെ പോവുന്നതാണ് പല പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമെന്നും അദ്ദേഹം പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് ജോലിയിലും വരുമാനത്തിലും സ്വയം പര്യാപ്തത നേടിയിരിക്കല്‍ അനിവാര്യമാണെന്ന് സമീപകാലത്ത് ചലി കുടുംബ പ്രശ്‌നങ്ങളില്‍ ഇടപെട്ടപ്പോള്‍ തനിക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നും പുത്തൂര്‍ റഹ്‌മാന്‍ കൂട്ടിച്ചേര്‍ത്തു.

റാഷിദ് വി.കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഇസ്മാഈല്‍ ഏറാമല മുഖ്യപ്രഭാഷണം നടത്തി. കുടുംബസംഗമം,സാംസ്‌കാരിക സമ്മേളനം,കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി വിവിധ സെഷനുകളായി നടത്തിയ വിവിധ പരിപാടികളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ സംബന്ധിച്ചു.

അഷ്‌റഫ് പള്ളിക്കര, വി.കെ.കെ. റിയാസ്, നാസിം പാണക്കാട്, ജലീല്‍ മഷ്ഹൂര്‍ തങ്ങള്‍ നിഷാദ് മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു. ഷഫീഖ് സംസം സ്വാഗതവും യൂനുസ് വരിക്കോളി നന്ദിയും പറഞ്ഞു.

kerala

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

മലപ്പുറത്ത് ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി

Published

on

മലപ്പുറം: മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാളികാവ് ചോക്കോട് സ്വദേശിയായ 14 കാരന്‍ ജിഗിനാണ് മരിച്ചത്. ഭിന്നശേഷിക്കാരനാണ്. ജില്ലയില്‍ നിന്നും ഇന്നു റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്.

ജില്ലയില്‍ ഈ വര്‍ഷം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ ഒരുമാസമായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ജിഗിന്റെ ഒമ്പതു പേരടങ്ങുന്ന കുടുംബത്തിലെ ആറുപേര്‍ക്കും രോഗം ബാധിച്ചിരുന്നു.

ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത് ജിഗിന്റെ സഹോദരന്‍ ജിബിനെയാണ്. ജിബിന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇതിനു പിന്നാലെ അച്ഛന്‍ ചന്ദ്രനെയും രോഗം ബാധിച്ചിരുന്നു. അദ്ദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനുശേഷമാണ് ജിഗിനെയും രോഗം ബാധിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പോത്തുകല്‍ കോടാലിപൊയിൽ സ്വദേശി സക്കീര്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ചികിത്സയിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചാലിയാര്‍ സ്വദേശി റെനീഷ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു.

Continue Reading

kerala

വേനൽ മഴ ആശ്വാസമായി; മൂന്നുദിവസങ്ങളിലായി വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവ്

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്

Published

on

സംസ്ഥാനത്ത് പരക്കെ വേനൽമഴ ലഭിച്ചത് വൈദ്യുതി വകുപ്പിന് ആശ്വാസമായി. പ്രതിദിന വൈദ്യുതി ഉപയോഗത്തിൽ ഒരുകോടി യൂനിറ്റിന്‍റെ കുറവാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഉണ്ടായത്​. ശരാശരി 10 കോടി യൂനിറ്റായിരുന്നത് വേനൽ മഴയെത്തുടർന്ന്​ ഒമ്പതുകോടി യൂനിറ്റിന്​ താഴെയായി കുറഞ്ഞു.

പ്രാദേശികമായി ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണവും ഉപഭോഗം കുറയാൻ കാരണമായി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനത്തിൽ 43 ലക്ഷം യൂനിറ്റിന്‍റെയും പുറത്തുനിന്ന്​ എത്തിക്കുന്ന വൈദ്യുതിയിൽ 50.9 ലക്ഷം യൂനിറ്റിന്റെയും കുറവുണ്ടായി. വേനൽചൂട് കത്തിനിന്ന മേയിൽ പ്രതിദിന വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തിയിരുന്നു.

മേയ് മൂന്നിനാണ്​ 11.59 കോടി യൂനിറ്റെന്ന റെക്കോഡിലെത്തിയത്​. മഴ വന്നതോടെ സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക്​ വർധിച്ചു. ഈ മാസം 237.24 ലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വൈദ്യുതി വകുപ്പിന്‍റെ അണക്കെട്ടുകളിലേക്ക് വെള്ളം ഒഴുകിയെത്തിയിട്ടുമുണ്ട്​.

Continue Reading

kerala

സർവീസുകൾ ഇന്നും മുടങ്ങി; റദ്ദാക്കിയത് 5 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്

Published

on

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങില്‍ നിന്നുള്ള വിവിധ സര്‍വീസുകള്‍ റദ്ദാക്കി.

നെടുമ്പാശ്ശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്തവളങ്ങളിൽ നിന്നു പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ നിന്നു രണ്ട് വീതം വിമാനങ്ങളും കണ്ണൂരിൽ നിന്ന് ഒരു വിമാനവും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു.

കണ്ണൂരിൽ നിന്നുള്ള രണ്ടു വിമാനങ്ങൾ റദ്ദാക്കി. 6.45ന്റെ മസ്കത്ത്,7.45ന്റെ റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. കൂടാതെ ജിദ്ദ വിമാനം പുറപ്പെടാൻ വൈകുന്നുണ്ട്. കോഴിക്കോട്ട് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ 2 വിമാനങ്ങൾ റദ്ദാക്കി. ജിദ്ദയിലേക്കും ദുബൈയിലേക്കും പോകേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. മറ്റു പല വിമാനങ്ങളും ഏറെ വൈകിയാണ് സർവീസ് നടത്തിയത്.

Continue Reading

Trending