Connect with us

kerala

ലഹരിക്കെതിരെ ജീവിതം സമരമാക്കിയ ദമ്പതികൾ

ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.

Published

on

പി.കെ മുഹമ്മദലി

‘തോറ്റ സമരമാണ് പക്ഷെ നാടിനും സമൂഹത്തിനും കുടുംബത്തിനും അനിവാര്യമായ സമരമാണ്, കേരള മദ്യ നിരോധന സിമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മദ്യത്തിനും ലഹരിക്കുമെതിരെ നടക്കുന്ന എല്ലാം സമരങ്ങളുടേയും തുടക്കത്തിൽ പറയുന്ന വാക്കുകളാണിത്. ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.

നാടും വീടുമെല്ലാം ലഹരിയിൽ ഭീതിയിലാഴ്ത്തുന്ന പുതിയ ന്യൂജൻ കാലത്ത് ഇവരുടെ സമരം പ്രസക്തമാണ്. മദ്യ നിരോധനത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിശ്രമമില്ലാതെ കേരളത്തിന്റെ തെരുവിൽ നാൽപത്തിയഞ്ച് വർഷം സമര മുഖത്തുള്ള ദമ്പതികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററേയും ഭാര്യയും മദ്യ നിരോധന സിമിതി മഹിളാ വേദിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയുമായ പത്മിനി ടീച്ചറെയും മലയാളികൾ അടുത്തറിയേണ്ടവരാണ്.

സ്വന്തം നാടായ കേരള ഗാന്ധി എന്ന് അറിയപെടുന്ന മുചുകുന്ന് കേളപ്പജിയുടെ നാട്ടിൽ നിന്ന് ആരംഭിച്ച സമരവും ബോധവൽക്കരണവുമാണ് ഇന്ന് കേരളത്തിലാകെ പടർന്ന് പന്തലിച്ചത്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ച രണ്ട് ജീവിതങ്ങൾ. സത്യാഗ്രഹ സമരങ്ങൾ,പദയാത്രകൾ,നിരാഹാര അനുഷ്ഠാനങ്ങൾ,ബോധവൽക്കരണ പ്രസംഗങ്ങൾ ഇങ്ങനെ ധർമോൽസുകവും സമരോൽസകവുമായ ദിവസങ്ങളിലൂടെയാണ് ഇവരുടെ ജീവിതം കടന്ന് പോവുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി മുചുകുന്നാണ് കുഞ്ഞികൃഷ്ണൻമാസ്റ്ററുടെ ജനനം.

കർഷകനായ ചെറിയോമന നായരുടെയും കല്യാണി അമ്മയുടെയും മകനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ പയ്യോളി ഗവ:ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തികരിച്ച് ടി.ടിസി ചെയ്യുകയും ശേഷം മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ അധ്യാപനം നടത്തുകയും മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സജീവമാകുന്നതിന് വേണ്ടി 2002 ൽ വളണ്ടിയർ റിട്ടയർമെന്റ് വാങ്ങുന്നത് വരെ അധ്യാപക ജോലിയിൽ തുടർന്നു.കൊയിലാണ്ടി കീഴരിയൂർ ഇടത്തിൽ അച്ചുതന്റെയും ലക്ഷ്മി അമ്മയുടെയും മകളായ പത്മിനി ടീച്ചർ 1973 ലാണ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ സമര സഖിയായി കടന്നുവരുന്നത് .

ഗുരുവായുരപ്പൻ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത് മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ തന്നെ അധ്യാപിക ആവുകയും 2005 ൽ പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. എല്ലാം ഭാഷകളും കൈകാര്യം ചെയ്യുന്ന മാഷിന് അറബി ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യാക അഗാതമായ കഴിവാണ്. ഖുർആനും പ്രവാചക ഹദീസുകളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്ഥിരമായ ഉദ്ധരണികളാണ് . മദ്യ നിരോധന സമരങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബിയും മഹാത്മ ഗാന്ധിജിയുമാണ് മാഷിന്റെ മാതൃക. ഖുർആൻ വലിയ പ്രചോദനമാണ് . ഖുർആനിലാണ് ലഹരിക്കെതിരെ വലിയ വിലക്കുകളും താക്കീതുമുള്ളത്. സകല തിന്മകളുടെയും മാതാവാണ് മദ്യം എന്ന ഖുർആൻ വചനമാണ് ഞാൻ നടത്തുന്ന സമരങ്ങൾ മുന്നോട്ട് ഉയർത്തിവെക്കുന്നതെന്നാണ് മാഷ് പറയുന്നത് .

സ്കൂൾ പഠന കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച മാഷ് കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായിരുന്നു.1981 ലാണ് ആദ്യമായി മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്വന്തം നാട്ടിൽ മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തുകയും അത് പൂർണ്ണ വിജയത്തിലെത്തുകയും 1982 ൽ നാട്ടുകാരെയെല്ലാം ഒരുമിപ്പിച്ച് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിറിയക് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയാണ് ജന്മനാടായ മുചുകുന്നിനെ മദ്യവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടുന്നാണ് മാഷിന്റെ പ്രവർത്തന തുടക്കം.

1982 ൽ തന്നെ തലശ്ശേരി മുതൽ തിരുവനന്തപുരം സിക്രട്ടറിയേറ്റ് വരെ മദ്യവിരുദ്ധ പദയാത്ര നടത്തുകയും പ്രദേശികമായി തുറക്കുന്ന മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തി 85 ഓളം മദ്യഷാപ്പുകൾ അടച്ചുപൂട്ടിക്കാൻ മാഷിന് സാധിച്ചിട്ടുണ്ട്. കെ.എർ ഗൗരിയമ്മയാണ് ഈ സമയത്ത് എക്സൈസ് വകുപ്പ് മന്ത്രി. കോൺഗ്രസിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകേണ്ട സ്ഥിതി 1986 കാലഘട്ടത്തിൽ മാഷിന് വന്നിട്ടുണ്ട് . 2002 ആഗസ്തിൽ കേരളമാകെ രണ്ട് മാസം നീണ്ട് നിൽക്കുന്ന പദയാത്ര നടത്തി രാജീവ് ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളിലെ ഒരു പ്രദേശത്ത് മദ്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നാട്ടുകാർക്ക് അധികാരം നൽകുന്ന 232,447 വകുപ്പുകൾ പുനസ്ഥാപനത്തിനായി മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പിട്ട ഭീമ ഹർജി സർക്കാറിന് സമർപ്പിച്ചു.

ഇങ്ങനെ ചെറുതും വലുതുമായ നിരവധി സമരങ്ങൾ നടത്തുകയും നടത്തികൊണ്ടിരിക്കുകയാണ് മാഷ്. സമരങ്ങളുടെ ഭാഗമായി രണ്ട് തവണ മാഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ മലപ്പുറം കലക്ട്രേറ്റിലാണ് അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്ന് കൊണ്ടിരിക്കുന്നത്. ഇടത് സർക്കാർ കഴിഞ്ഞ കാലത്തെ എല്ലാം നിയമങ്ങളും കാറ്റിൽ പറത്തി കേരളത്തിൽ മദ്യവും ലഹരിപദാർത്ഥങ്ങളും ഒഴുക്കികൊണ്ടിരിക്കുകയാണ്. ബാറുകളും പ്രാദേശിക മദ്യഷാപ്പുകളും വർദ്ധിച്ചതിൽ കണക്കില്ല. സർക്കാർ ലഹരി ഉപയോഗക്കാർക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഈ നയം തിരുത്തുന്നത് വരെ സ്വന്തം ജീവൻ പണയം വെച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറുമുണ്ടാകും.

ഇപ്പോൾ മലപ്പുറത്ത് സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. മുമ്പും നിരവധി നിരാഹര സത്യാഗ്രഹ സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം വർഷങ്ങളോളം മലപ്പുറത്ത് നടത്തിയിട്ടുണ്ട്. ആ സമരങ്ങളെല്ലാം വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് മലപ്പുറത്ത് ഇങ്ങനെയൊരു സമരം നടത്തുന്നതെന്ന് മലയാളികളുടെ ചോദ്യത്തിന് മാഷിന് പ്രതീക്ഷ നിർഭരമായ ഉത്തരമാണ്. ഏറ്റവും അധികം വിശ്വാസികളും ഖുർആൻ വായിക്കുന്ന ജില്ലയും മലപ്പുറമാണ്. വിശ്വാസികളും മതബോധം ഉള്ളവരുമാണ് ഈ സമരത്തിന്റെ മൂലധനവും പ്രതീക്ഷയും. മുസ്ലിം ലീഗ് പാർട്ടി സമരത്തിന് തരുന്ന വലിയ പിന്തുണയാണ് ഒരോ ദിവസവും മുന്നോട്ടുള്ള ഊർജ്ജം.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി സാഹിബ് മുസ്ലിം ലീഗ് എംഎൽഎമാരും പാണക്കാട് കുടുംബവും സമരത്തിന് തരുന്ന പിന്തുന്ന ആശവഹമാണ്.

പുതിയ കാലത്ത് കേരളം അഭിമുഖികരിക്കുന്ന മഹാ തിന്മക്കെതിരെ മറ്റു രാഷ്ട്രീയ പാർട്ടികളെയൊന്നും സമര മുഖത്ത് കാണാത്തത് എന്ത് കൊണ്ടെന്ന വലിയ ചോദ്യം മാഷ് ഉന്നയിക്കുന്നുണ്ട്. ഏകദേശം 35000 ത്തിലധികം പേരാണ് എൻഡോ സൽഫാൻ ദുരിത ബാധിതർ.എന്നാൽ മദ്യത്തിന്റെയും ലഹരിയുടെയും കാരണത്താൽ ദുരിതം അനുഭവിക്കുന്നവർ 40 ലക്ഷത്തിൽ പരം ആളുകളാണ്.കൊക്കകോളക്കെതിരെ കേരളത്തിൽ വലിയ സമരങ്ങൾ നടന്നു. പക്ഷെ മദ്യത്തിനും ലഹരി പദാർത്ഥങ്ങൾക്കുമെതിരെ കേരളത്തിൽ ഒരു സമരവും നടക്കുന്നില്ല.

സർക്കാർ തന്നെ കുടിപ്പിക്കുകയും കുടിച്ച് വാഹനമോടിച്ചാൽ പിഴ ഇടാക്കുകയും ചെയ്യും. ഇതെന്ത് നിയമമാണ്. ബാറുകൾക്കും മദ്യഷാപ്പുകൾക്ക് മുന്നിലും പൊതു ജനങ്ങൾക്ക് വിലങ്ങിട്ട് വാഹനങ്ങളുടെ നീണ്ട നിര കാണാം.എന്ത് കൊണ്ട് ബാറുകൾക്ക് മുന്നിൽ പൊലീസ് പരിശോധന നടത്താത് ? കുഞ്ഞികൃഷ്ണൻ മാസ്റ്ററും പത്മിനി ടീച്ചറും ചോദിക്കുന്ന ചോദ്യങ്ങളുടെ മുന്നിൽ സർക്കാർ ഉത്തരമില്ലാതെ മുട്ടുമടക്കുകയാണ്. നാടും കുടുംബവുമെല്ലാം വിട്ടാണ് മാഷും ഭാര്യയും സമരത്തിന്റെ മുന്നണിപോരാളികളായി ഉള്ളത്. മക്കളോടൊപ്പവും പേര മക്കളോടൊപ്പവും വീട്ടിൽ വിശ്രമിക്കേണ്ട സമയത്ത് വീട് അടച്ച്പൂട്ടി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളെ അഭിമാനമാണ്.

നാൽപത്തിയഞ്ച് വർഷത്തെ സമരങ്ങൾക്കിടയിൽ ഒരു പാട് ബാറുകളും മദ്യഷാപ്പുകളും അടച്ച്പൂട്ടാനും പുതുതായി തുറക്കാൻ ശ്രമം നടത്തിയപ്പോൾ ഇല്ലായ്മ ചെയ്യാനും ഒരോ സർക്കാർ വരുമ്പോഴും മദ്യ നയത്തിൽ വിവിധ മാറ്റങ്ങൾ കൊണ്ട് വരാനും സമരങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തിലെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും സമാധാനവും നന്മയും ആഗ്രഹിക്കുന്ന മനുഷ്യർക്ക് വേണ്ടി മരണം വരെ ഈ മഹാ തിന്മക്കെതിരെ സമരമുഖത്ത് ഉണ്ടാകുമെന്നാണ് മാഷിനും ഭാര്യ പത്മിനി ടീച്ചർക്കും പറയാനുള്ളത്. നമ്മുടെ സംസ്കാരത്തെ തകർക്കുന്ന കൊലയാളിയായ ലഹരിക്കെതിരെ സമര ജീവിതം സമർപ്പിക്കുകയാണ് ഇരുവരും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; താക്കീതായി എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം

സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

Published

on

മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, ഒമ്പത് ക്ലാസിലെ പാഠപുസ്തകങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മലപ്പുറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

വിദ്യാഭാസ മേഖലയിൽ സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യൂണിഫോം വിതരണത്തിലെ അശാസ്ത്രീയതയും പാഠപുസ്തകങ്ങളിലെ വ്യാപക പിഴവുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങേയറ്റം സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ജാഗ്രതയോടെയും സമീപിക്കേണ്ട വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ ഇന്ന് നാഥനില്ല കളരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ് അദ്ധ്യക്ഷത വഹിച്ചു.

എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഖിൽ കുമാർ ആനക്കയം, ജില്ലാ ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, ജില്ലാ ഭാരവാഹികളായ കെ.എം.ഇസ്മായിൽ, ടി.പി.നബീൽ, സി.പി.ഹാരിസ്, ഫർഹാൻ ബിയ്യം, ഇക്റ സംസ്ഥാന കൺവീനർ ഡോ: ഫായിസ് അറക്കൽ, എം.ശാക്കിർ, അഡ്വ: ജസീൽ പറമ്പൻ, റഹീസ് ആലുങ്ങൽ, അറഫ ഉനൈസ്, റിള പാണക്കാട്, മുസ്‌ലിയ മങ്കട എന്നിവർ നേതൃത്വം നൽകി.

Continue Reading

EDUCATION

ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ 3; ആഘോഷമാക്കി മഞ്ചേരി

ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

Published

on

മഞ്ചേരി: ചന്ദ്രിക എജ്യൂ എക്‌സല്‍ സീസണ്‍ മൂന്നിന് ഗംഭീര വരവേല്‍പ്പ്. ഇന്ന് രാവിലെ 10 മണിയോടെ മഞ്ചേരി വി.പി ഹാളില്‍ വെച്ചാണ് പരിപാടിക്ക് വേദി ഒരുങ്ങിയത്. ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സോഷ്യല്‍ മീഡിയ ഗായകന്‍ ഹനാന്‍ ഷായാണ് അതിഥിയായി എത്തുന്നത്.

എസ്.എസ്.എല്‍.സി, പ്ലസ് ടുവില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും തുടര്‍ പഠനത്തിനായുള്ള അനന്ത സാധ്യതകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ചന്ദ്രിക എജ്യൂക്കേഷന്‍ എക്‌സ്‌പോ തുടങ്ങിയത്. സീസണ്‍ മൂന്നിന്റെ നിറവില്‍ എത്തി നില്‍ക്കുമ്പോഴും ആയിരകണക്കിന് വിദ്യാര്‍ത്ഥികളാണ് പരിപാടില്‍ പങ്കെടുത്തത്.

Continue Reading

kerala

കണ്ണൂരില്‍ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം

പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്.

Published

on

ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്‍ തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്‍മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ ആദ്യം സ്‌ഫോടനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്‍ പറയും. തൊട്ടടുത്ത വര്‍ഷം അവരെ രക്തസാക്ഷിപ്പട്ടികയില്‍ ചേര്‍ക്കും. പിന്നീട് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.

കൊളവല്ലൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്‍മുകളിലെ ആളൊഴിഞ്ഞ പറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെ 2015 ജൂണ്‍ 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്‍ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്‍ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.

2016 ഫെബ്രുവരിയില്‍ സിപിഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്‍എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്‍ പാനൂര്‍ തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്‍ക്കായി സ്മാരകം നിര്‍മ്മിച്ചത്.

ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പാനൂര്‍ മുളിയാത്തോട് മാവുള്ള ചാലില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഷെറിന്‍ എന്ന സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. അന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.

Continue Reading

Trending