Connect with us

kerala

അവശ്യസാധനങ്ങളുടെ വില കുത്തനെ കൂട്ടി സപ്ലൈകോ; സാധാരണക്കാരന്റെ പോക്കറ്റ് കീറും

74 രൂപയ്ക്ക് കിട്ടിയിരുന്ന ചെറുപയറിന് 92 രൂപ 63 പൈസയും 66 രൂപയുണ്ടായിരുന്ന ഉഴുന്നിന് 95 രൂപയും 43 രൂപയുടെ വന്‍കടലയ്ക്ക് 70 രൂപയും നല്‍കണം. 45 രൂപയുടെ വന്‍പയര്‍ 75 രൂപയായും 22 രൂപയുടെ പഞ്ചസാര 27 രൂപയായും 46 രൂപയുടെ വെളിച്ചെണ്ണ 55 രൂപയായും ഉയരും.

Published

on

സപ്ലൈകോയില്‍ സബ്‌സിഡി ഉല്‍പ്പന്നങ്ങളുടെ വില കൂട്ടിയതോടെ സാധാരണക്കാരന്റെ പോക്കറ്റ് കീറും. 680 രൂപയ്ക്ക് ലഭിച്ചിരുന്ന 13 സബ്‌സിഡി ഇനങ്ങള്‍ക്ക് ഇനി 940 രൂപ നല്‍കേണ്ടി വരുമെന്ന് മന്ത്രിസഭാ കുറിപ്പ് വ്യക്തമാക്കുന്നു. വിലവര്‍ധന അടുത്ത ടെന്‍ഡര്‍ മുതല്‍ നടപ്പാകുമെന്നു മന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു.

സപ്ലൈക്കോയിലെ വിലവര്‍ധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ലെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. എന്നാല്‍ മന്ത്രിസഭാ യോഗം അംഗീകരിച്ച പുതിയ വിലവിവരപ്പട്ടിക കേട്ടാള്‍ തലകറങ്ങും. 66 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു കിലോ തുവരപ്പരിപ്പിന്റെ വില സെഞ്ചുറി കടത്തി 111 രൂപയാക്കി.

74 രൂപയ്ക്ക് കിട്ടിയിരുന്ന ചെറുപയറിന് 92 രൂപ 63 പൈസയും 66 രൂപയുണ്ടായിരുന്ന ഉഴുന്നിന് 95 രൂപയും 43 രൂപയുടെ വന്‍കടലയ്ക്ക് 70 രൂപയും നല്‍കണം. 45 രൂപയുടെ വന്‍പയര്‍ 75 രൂപയായും 22 രൂപയുടെ പഞ്ചസാര 27 രൂപയായും 46 രൂപയുടെ വെളിച്ചെണ്ണ 55 രൂപയായും ഉയരും. പുതുക്കിയ അരി വില കഞ്ഞികുടി മുട്ടിക്കും. മട്ട അരിക്ക് ഏഴ് രൂപയുടെയും കുറുവ അരിക്ക് അഞ്ച് രൂപയുടെയും ജയ അരിക്ക് നാലര രൂപയുടെയും പച്ചരിക്ക് മൂന്ന് രൂപയുടെയും ഒറ്റയടി വര്‍ധനയാണ് വരുന്നത്.

വില കേട്ട് ഉടനെ ഷോക്കടിച്ച് വീഴേണ്ട കാര്യമില്ല. ഞാന്‍ നില്‍ക്കുന്ന പഴവങ്ങാടിയിലെ ഈ സപ്ലൈക്കോ കേന്ദ്രത്തില്‍ സബ്‌സിഡി ഇനത്തിലെ ഒരു ഉല്‍പ്പന്നവും ലഭ്യമല്ല. സാധനങ്ങള്‍ ഉടന്‍ വരുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. ഒറ്റരാത്രി കൊണ്ട് 13 സബ്‌സിഡി ഇനങ്ങളില്‍ 260 രൂപയുടെ വര്‍ധനയാണ് ഏര്‍പ്പെടുത്തിയിടുള്ളത്. സപ്ലൈകോയും ജനങ്ങളും തമ്മിലുള്ള അകലം ഇപ്പോള്‍തന്നെ കൂടുതലാണ്. പുതിയ വിലവര്‍ധന ജനങ്ങളുടെ മാത്രമല്ല സപ്ലൈകോയുടെ കൂടി വയറ്റത്ത് അടിക്കുന്നതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബൈക്കും കാറും കൂട്ടിയിടിച്ച് 18കാരൻ മരിച്ചു

ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം.

Published

on

ബൈക്കും കാറും കൂട്ടിയിടിച്ച് 18 കാരൻ മരിച്ചു. ഞായറാഴ്ച രാവിലെ വേങ്ങര കുന്നുംപുറം യാറത്തും പടിയിൽ ആണ് അപകടം. എ.ആർ നഗർ സ്വദേശി ഹിഷാം അലി ആണ് മരിച്ചത്.

കാറും ഹിഷാം സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകായിരുന്നു. അപകടത്തിൽ ഹിഷാമിനൊപ്പം ബൈക്കിലുണ്ടായിരുന്ന കുട്ടിക്ക് പരിക്കേറ്റു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടിയിലെ ഗവ.ആശുപത്രിയിൽ മോർച്ചറിയിൽ. പരിക്കേറ്റ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു

പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 

Published

on

പോക്‌സോ കേസ് പ്രതി പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയി. ലുക്കൗട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പ്രതിയാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. പോക്‌സോ കേസിലെ പ്രതി വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി തമിഴ്‌നാട്ടിലെ കാവേരി പട്ടണത്തില്‍ വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. പത്തനംതിട്ട സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസ് പ്രതിയാണ് ഇയാള്‍.

വിദേശത്തു നിന്നെത്തിയ പ്രതിയെ വിമാനത്താവളത്തില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി പ്രതി കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും തിരച്ചില്‍ ആരംഭിച്ചു.

Continue Reading

kerala

ഡ്രൈവിംഗ് ടെസ്റ്റുകള്‍ നാളെ പുനരാരംഭിക്കും

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല.

Published

on

ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ നാളെ പൂർണതോതില്‍ പുനരാരംഭിക്കും.

ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

നാളെയോടെ സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

Continue Reading

Trending