More
സിസോ……………. ദി ഗ്രേറ്റ്

മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്‍. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്‌ബോളര്‍ എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്‌ബോളില്‍ അനിതരസാധാരണ നേട്ടക്കാരനായ പരിശീലകനായി മാറുകയാണ് സിസു. രണ്ട് കിരീടങ്ങളാണ് അദ്ദേഹത്തിന് തൊട്ട് മുന്നില്‍. സെല്‍റ്റക്കെതിരായ മല്‍സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിസു വ്യക്തമായി പറഞ്ഞത് ഞങ്ങള്‍ ചാമ്പ്യന്മാരായിട്ടില്ല, ആഘോഷത്തിന് സമയമായിട്ടില്ല എന്നാണ്. ഇന്നലെയും അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു-ചാമ്പ്യന്മാരായിട്ടില്ല. അതിനാല്‍ വലിയ സന്തോഷത്തിന് നില്‍ക്കാതെ അദ്ദേഹം ക്ലബ് ആസ്ഥാനത്തേക്ക് പോയി. രണ്ട് ദിവസം കൂടി കാത്തിരിക്കാനാണ് സിസു താരങ്ങളോട് പറഞ്ഞിരിക്കുന്നത്.
യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരിക്കുന്നത് വമ്പന്മാരായ പരിശീലകരാണ്. അനുഭവസമ്പത്തിന്റെയും കോച്ചിംഗ് ലൈസന്‍സിന്റെയും ബലത്തില്‍ ഹൗസേ മോറിഞ്ഞോ, ആഴ്‌സന്‍ വെംഗര്‍, കാര്‍ലോസ് ആഞ്ചലോട്ടി, പെപ് ഗുര്‍ഡിയോള തുടങ്ങിയവര്‍. സിദാന് ഇത്തരം ആഡംബരങ്ങളൊന്നുമില്ല. രാജ്യാന്തര ഫുട്‌ബോളറില്‍ നിന്നുമാണ് അദ്ദേഹം പരിശീലകനായത്. പക്ഷേ എല്ലാവരുടെയും കരുത്തിനെ ചൂഷണം ചെയ്യുക എന്ന സിംപിള്‍ ബുദ്ധിയാണ് അദ്ദേഹം പ്രയോഗിക്കുന്നതും വിജയിപ്പിക്കുന്നതും. റയല്‍ മാഡ്രിഡ് എന്നാല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. ലോക ഫുട്‌ബോളില്‍ വ്യക്തമായ മേല്‍വിലാസമുളളവര്‍. അവരെ ഒരു സംഘമാക്കി, ഈഗോ പ്രശ്‌നങ്ങള്‍ ഒഴിവാക്കി, എല്ലാവര്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കി, ആരെയും നോവിപ്പിക്കാതെയുളള ഫുട്‌ബോള്‍ ഡിപ്ലോമസി….
ജയത്തില്‍ മതിമറക്കുന്നില്ല അദ്ദേഹം. പരാജയത്തിലോ തിരിച്ചടിയിലോ കൂറ്റക്കാരെ കണ്ടെത്തുന്നുമില്ല. വ്യക്തമായ മല്‍സര പ്ലാന്‍-കളിക്കാരനായിരുന്നപ്പോള്‍ മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന പ്ലേ മേക്കറായിരുന്നു സിദാനെങ്കില്‍ ഇപ്പോള്‍ അദ്ദേഹം പ്ലേ മേക്കിംഗ് കോച്ചാണ്. എല്ലാ താരങ്ങളുടെയും അഭിപ്രായം തേടുമ്പോള്‍ തന്നെ അമിതമായി പ്രതിരോധപാത പിന്തുടരുന്നില്ല. മുന്‍നിരയില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും അസുന്‍സിയോയും ഇസ്‌ക്കോയും റോഡ്രിഗസുമെല്ലാമുള്ളപ്പോള്‍ ഗോളുകള്‍ തന്നെയാണ് ടീമിന്റെ ശക്കതിയെന്ന് മനസ്സിലാക്കിയുള്ള മുന്നേറ്റം. ഇപ്പോഴും സിസു ചിരിക്കുന്നില്ല. തന്റെ ചിരി അദ്ദേഹം ഞായറിലേക്ക് മാറ്റിയിരിക്കുന്നു. അന്ന് മലാഗക്കെതിരെ സമനില മതി. പക്ഷേ ആ ലക്ഷ്യത്തിലേക്കല്ല കോച്ചിന്റെ നോട്ടമെന്ന് വ്യക്തം. പിന്നെ സിസു പൊട്ടിച്ചിരിക്കും-കാര്‍ഡിഫിലെ ജൂണ്‍ മൂന്നിലെ രാത്രി അനുകൂലമായാല്‍.
india
‘സത്യം രാജ്യത്തിനറിയണം’; അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് ജെറ്റുകൾ വീഴ്ത്തിയെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വെളിപ്പെടുത്തലിൽ പ്രധാനമന്ത്രിയോട് ചോദ്യവുമായി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അഞ്ച് ജെറ്റുകളുമായി ബന്ധപ്പെട്ട സത്യാവസ്ഥ രാജ്യത്തിനറിയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് അംഗങ്ങൾക്കായി നടത്തിയ അത്താഴവിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകൾ സംഘർഷത്തിനിടെ വെടിവെച്ചിട്ടെന്ന് ട്രംപ് പറഞ്ഞു. എന്നാൽ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടത് എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചെന്നും അദ്ദേഹം ആവർത്തിച്ചു. വ്യാപാര കരാർ മുന്നോട്ടുവെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചത് എന്നാണ് ട്രംപ് പറഞ്ഞത്.
നേരത്തെ ഇന്ത്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തതായി പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിന്റെ തെളിവുകളൊന്നും പുറത്തുവിടാൻ അവർക്ക് കഴിഞ്ഞിരുന്നു. വെടിനിർത്തൽ ചർച്ചയിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നിട്ടും താൻ മധ്യസ്ഥത വഹിച്ചുവെന്ന നിലപാട് ആവർത്തിക്കുകയാണ് ട്രംപ്.
kerala
മലപ്പുറം കാളികാവില്‍ വീണ്ടും കടുവയുടെ ആക്രമണം

മലപ്പുറം: മലപ്പുറം കാളികാവിൽ വീണ്ടും കടുവയുടെ ആക്രമണം. പുല്ലങ്കോട് സ്വദേശി കുമ്മാളി നാസറിന്റെ പശുവിനെ കടുവ ആക്രമിച്ചു. കാലികളെ മെയ്യ്ക്കുന്നതിനിടെ കടുവയെ കണ്ടതോടെ നാസർ ഓടി രക്ഷപ്പെടുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് ടാപിംഗ് തൊഴിലാളിയായ ഗഫൂറിനെ കൊല്ലപ്പെടുത്തിയ കടുവയെ മേഖലയലിൽ നിന്ന് പിടികൂടിയത്. മെയ് 15 നായിരുന്നു ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിന് പിന്നാലെ വനം വകുപ്പിന്‍റെ നേതൃത്വത്തില്‍ കടുവയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങുകയായിരുന്നു.
kerala
ശബരിമല ട്രാക്ടര്‍ യാത്ര; എഡിജിപി എംആര്‍ അജിത് കുമാറിന് വീഴ്ച; ആവര്‍ത്തിക്കരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം

ശബരിമലയിലെ ട്രാക്ടർ യാത്രയിൽ എഡിജിപി എം ആർ അജിത് കുമാറിന് വീഴ്ചയെന്ന് ഡിജിപിയുടെ റിപ്പോർട്ട്. ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കാലു വേദന കൊണ്ടാണ് ട്രാക്ടറിൽ കയറിയതെന്ന അജിത് കുമാറിന്റെ വാദം ഡിജിപി തള്ളി. ശബരിമലയിലെ നിയമങ്ങൾ അജിത് കുമാർ ലംഘിച്ചുവെന്നും ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എം.ആര്‍.അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര നടത്തിയെന്നായിരുന്നു ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ശനിയാഴ്ച വൈകിട്ട് പമ്പ ഗണപതി ക്ഷേത്രത്തില്‍ തൊഴുത ശേഷം എം.ആര്‍.അജിത് കുമാര്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. തുടര്‍ന്ന് സ്വാമി അയ്യപ്പന്‍ റോഡില്‍ നിന്ന് പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറി. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത ഇടത്തായിരുന്നു എഡിജിപിയുടെ നിയമ വിരുദ്ധ ട്രാക്ടര്‍ യാത്ര. നവഗ്രഹ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത ശേഷം എംആര്‍ അജിത് കുമാര്‍ വൈകിട്ടോടെ ട്രാക്ടറില്‍ തന്നെ പമ്പയിലേക്ക് മടങ്ങി എന്നുമാണ് ശബരിമല സ്പെഷല്‍ കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പമ്പ-സന്നിധാനം റൂട്ടില്‍ ചരക്കുനീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ എന്നും ഡ്രൈവറല്ലാതെ മറ്റൊരാളും അതില്‍ ഉണ്ടാകാന്‍ പാടില്ലെന്നും 12 വര്‍ഷം മുമ്പ് ഹൈക്കോടതി വിധിയുണ്ട്.സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
film2 days ago
ആക്ഷന്‍ ഹീറോ ബിജു 2ന്റെ പേരില്‍ വഞ്ചനയെന്ന് പരാതി; നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെ കേസ്
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി