Connect with us

india

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധപതിച്ചു: ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്

‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു. 

Published

on

മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കും നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ). പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധഃപതിച്ചതായി ഐ.പി.ഐ പറഞ്ഞു.
‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) സംസാരിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു, അത് ചില പ്രത്യേക സാഹചര്യങ്ങളിൽ ചില മാനദണ്ഡങ്ങൾ വെച്ച് മാത്രമേ പരിമിതപ്പെടുത്താൻ കഴിയൂ. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം തകർന്നു കൊണ്ടിരിക്കുകയാണ്. അവകാശ ലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഐ.പി.ഐ ഇന്ന് മോദി സർക്കാരിനോട് ആഹ്വാനം ചെയ്യുന്നു,’ ഐ.പി.ഐ പറഞ്ഞു.
ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഒരു വർഷം മുമ്പ് ഐ.പി.ഐ വിശദീകരിച്ചിരുന്നുവെന്നും കഴിഞ്ഞ വർഷം ഈ പ്രധാന മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതിനാൽ, പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്വതന്ത്രമായും സുരക്ഷിതമായും അവരുടെ ജോലി നിർവഹിക്കാനുള്ള മാധ്യമപ്രവർത്തകരുടെ കഴിവിനെ ഭീഷണിപ്പെടുത്തുന്നതുമായ സന്ദർഭങ്ങൾ ഒഴിവാക്കണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
യു.എ.പി.എ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്റ്റ് തുടങ്ങി നിരവധി നിയമങ്ങൾ ബി.ജെ.പി മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കുന്നുണ്ട്. വിമർശനാത്മക പത്രപ്രവർത്തകരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിലുള്ളവരെ ടാർഗെറ്റുചെയ്യാനും ശിക്ഷിക്കാനും അധികാരികൾ ഈ നിയമങ്ങൾ ഉപയോഗിക്കുന്നു. 2024 ഏപ്രിൽ വരെ പത്രപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത യു.എ.പി.എ കേസുകളിൽ ഗണ്യമായ ശതമാനവും ജമ്മു കശ്മീരിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.പി.ഐ പറയുന്നു.
മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ തവണ ഇന്ത്യ ഇൻ്റർനെറ്റ് അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഡിജിറ്റൽ റൈറ്റ്‌സ് ഗ്രൂപ്പ് ആക്‌സസ് നൗ, 2023-ൽ ഉണ്ടായ ഇൻ്റർനെറ്റ് ഷട്ട്‌ഡൗണുകളുടെ 116 സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഇത് വർധിച്ചു വരികയാണ് ചെയ്യുന്നത്.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമണങ്ങൾ പ്രോസിക്യൂട്ട് ചെയ്യുന്നതിലും രാജ്യം ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്നും ഐ.പി.ഐ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ എല്ലാ ആക്രമണങ്ങളിലും, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിലും സമഗ്രവും സുതാര്യവും വിശ്വസനീയവുമായ അന്വേഷണങ്ങൾ ഇന്ത്യൻ അധികാരികൾ നടത്തണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

india

ഇന്ത്യയില്‍ കോവിഡ്-19 കേസുകള്‍ 6,000 കടന്നു; 24 മണിക്കൂറിനിടെ ആറ് മരണം

ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു.

Published

on

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ സജീവമായ കോവിഡ് -19 കേസുകള്‍ 6,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടയില്‍ 769 പുതിയ അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ കോവിഡ് -19 ബാധിച്ച സംസ്ഥാനമായി കേരളം തുടരുന്നു. ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നിവയാണ് തൊട്ടുപിന്നില്‍.

രാജ്യത്ത് 6,133 സജീവ കേസുകളുണ്ട്. ഭൂരിഭാഗം കേസുകളും സൗമ്യമാണെന്നും വീട്ടില്‍ ചികിത്സയിലാണെന്നും ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ജനുവരി മുതല്‍ രാജ്യത്ത് 65 കോവിഡുമായി ബന്ധപ്പെട്ട മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മെയ് 22 വരെ, രാജ്യത്തുടനീളം 257 സജീവ കേസുകളുണ്ട്. ഇന്‍ഫ്‌ലുവന്‍സ പോലുള്ള അസുഖം (ഐഎല്‍ഐ), ഗുരുതരമായ അക്യൂട്ട് റെസ്പിറേറ്ററി ഇല്‍നെസ് (SARI) കേസുകള്‍ സംയോജിത ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിന് കീഴിലുള്ള സംസ്ഥാന-ജില്ലാ നിരീക്ഷണ സംഘങ്ങള്‍ സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഐസിഎംആര്‍ വിആര്‍ഡിഎല്‍ നെറ്റ്വര്‍ക്ക് വഴി പൂര്‍ണ്ണ ജീനോം സീക്വന്‍സിംഗിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പോസിറ്റീവ് സാരി സാമ്പിളുകളും അയച്ചിട്ടുണ്ട്,’ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികളും തയ്യാറെടുപ്പുകളും വിലയിരുത്തുന്നതിനായി ജൂണ്‍ 2, 3 തീയതികളില്‍ ആരോഗ്യ സേവന ഡയറക്ടര്‍ ജനറല്‍ സുനിത ശര്‍മ്മയുടെ നേതൃത്വത്തില്‍ സാങ്കേതിക അവലോകന യോഗങ്ങള്‍ നടത്തി.

Continue Reading

india

‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍

‘പാര്‍ലമെന്റില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കും’

Published

on

ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

Continue Reading

Trending