Connect with us

Video Stories

ബാറുകളിലേക്ക് ‘വളഞ്ഞവഴി’; പുലിവാല് പിടിച്ച് എക്‌സൈസ്

Published

on

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമകള്‍ ‘വളഞ്ഞവഴി’തേടിയതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു മറികടക്കാനാണ് പാതയോരത്തെ മദ്യശാലകളുടെ ഗേറ്റുകള്‍ മാറ്റി പുറകുവശത്തു സ്ഥാപിച്ചും വഴി വലുതാക്കിയും ഗേറ്റുകള്‍ കെട്ടിയടച്ചും ബാറുടമകള്‍ പുതിയ വഴി തീര്‍ത്തത്. പുതിയ വഴിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ജോലികള്‍ മാറ്റിവച്ച് വഴിയളക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
മദ്യശാലയിലേക്കുള്ള പുതിയ വഴിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി 240 പേര്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചതായാണ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എക്‌സൈസിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നാലും അഞ്ചും തവണ വഴിമാറ്റി പണിതവരും കൂട്ടത്തിലുണ്ട്. പരിശോധനകള്‍ക്കുശേഷം പലരുടേയും ആവശ്യം എക്‌സൈസ് വകുപ്പ് തള്ളി. എന്നാല്‍, പുതിയ വഴികള്‍ കണ്ടെത്തി ഉടമകള്‍ വീണ്ടുമെത്തുകയാണ്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലുള്ള ഗേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഇടവഴികളിലേക്കാണെങ്കില്‍, ദൂരപരിധിപാലിക്കുന്ന അത്തരം മദ്യശാലകള്‍ക്ക് അനുമതി നല്‍കാറുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു.
മദ്യശാല സ്ഥിതിചെയ്യുന്ന വസ്തുവിനുള്ളില്‍ വളഞ്ഞവഴികള്‍ തീര്‍ക്കുന്നവര്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി അതു നിലനില്‍ക്കില്ലെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു. എന്നാല്‍, നിലനില്‍പ്പിന്റെ പോരാട്ടമാണിതെന്നാണ് ബാറുടമകളുടെ വാദം. ബാറുകള്‍ നവീകരിക്കുന്നതിനായി വായ്പയെടുത്ത പലരും പ്രതിസന്ധിയിലാണ്. ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഈ വ്യവസായം തകരുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രം, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി എന്നിവക്ക് 200 മീറ്റര്‍ ചുറ്റളവില്‍ (ഗേറ്റില്‍നിന്ന് ഗേറ്റിലേക്ക്) മദ്യശാലകള്‍ പാടില്ലെന്നും 400 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ പാടില്ലെന്നുമായിരുന്നു നിയമം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പനശാലകളും മദ്യവില്‍പന കേന്ദ്രങ്ങളുടെ പരസ്യങ്ങളും നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending