Connect with us

kerala

സലാല കെഎംസിസി സ്ഥാപക സെക്രട്ടറിയും മുസ്‌ലിം ലീഗ് പഴയ കാല പ്രവര്‍ത്തകനുമായിരുന്ന സി.വി അബൂബക്കര്‍ കപ്പൂര്‍ അന്തരിച്ചു

പാലക്കാട് ജില്ലയിലെ ഇ.എസ്.എം. ഹനീഫ ഹാജി, പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ, വി.പി.സി തങ്ങൾ, മാനം കണ്ടത്ത് അബ്ദുൽ ഹയ്യ് ഹാജി തുടങ്ങി പൂർവ്വ കാല നേതാക്കളോടപ്പം ചേർന്ന് പൊന്നാനി തൃത്താല മേഖലകളിൽ മുസ്ലിം ലീഗിന് കരുത്ത് നൽകി.

Published

on

സലാല കെഎംസിസി സ്ഥാപക സെക്രട്ടറിയും മുസ്‌ലിം ലീഗ് പഴയ കാല പ്രചാരണ പ്രവർത്തനത്തിൽ സജീവമായിരുന്ന സി.വി.അബൂബക്കർ കപ്പൂർ (87) അന്തരിച്ചു. പൊന്നാനി തൃത്താല ഫർഖ കളിൽ മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തുന്നതിൽ മുൻനിര പ്രവത്തകനായിരുന്നു. പാലക്കാട് ജില്ലയിലെ ഇ.എസ്.എം. ഹനീഫ ഹാജി, പി വി എസ് മുസ്തഫ പൂക്കോയ തങ്ങൾ, വി.പി.സി തങ്ങൾ, മാനം കണ്ടത്ത് അബ്ദുൽ ഹയ്യ് ഹാജി തുടങ്ങി പൂർവ്വ കാല നേതാക്കളോടപ്പം ചേർന്ന് പൊന്നാനി തൃത്താല മേഖലകളിൽ മുസ്ലിം ലീഗിന് കരുത്ത് നൽകി. നാട്ടിലെ സജീവ പ്രവർത്തനത്തിന് ഇടയിൽ സലാലയിൽ എത്തിയ അദ്ദേഹം ഹരിതരാഷ്ടീയ പ്രചാരകനായി പ്രവാസ ലോകത്തും തൻ്റെ സാന്നിധ്യം അറിയിച്ചു. പ്രവാസി സമൂഹത്തിന് ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന് നേതൃത്വം നൽകി. പിന്നിട് സലാല കെ എം സി സി രൂപീകരിച്ചു പ്രവർത്തനം ഏകോപിപ്പിച്ചു.

കുമരനല്ലൂരിൽ ഇസ്ലാഹിയ യതീംഖാന സ്ഥാപിക്കുന്നതിലും ഇസ്ലാഹി പ്രവർത്തനത്തിലും പങ്കാളിത്തം വഹിച്ചു. കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, തൃത്താല ഫർക്ക ലീഗ് സെക്രട്ടറി, പൊന്നാനി, ഒറ്റപ്പാലം താലൂക്ക് മുസ്‌ലിം മുസ്‌ലിം ലീഗ് കമ്മിറ്റി അംഗം, ഇസ്ലാഹിയ യതീംഖാന വൈസ് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഡവലപ്പെമെന്റ് കൗൺസിൽ മെമ്പർ, തുടങ്ങി മത സാമൂഹിക മേഖലകളിൽ സജീവമായിരുന്നു.

ഭാര്യ. നഫീസ . മക്കൾ : ഷമീമ ,ഹബീബ ,ബഷീറ, ബുഷ്‌റ ,മുന , ( അധ്യാപിക ജി എച്ച് എസ് എസ് ആനക്കര )ഷജീറ ,
ഇസ്മായിൽ (ബഹ റൈൻ) ഇക്ബാൽ (ബഹറൈൻ) ഇജാസ് (അബുദാബി) അബ്ദുൽ വഹാബ്: മരുമക്കൾ: അബ്ദുറഹ്മാൻ (ആനക്കര ) കുഞ്ഞിമുഹമ്മദ് (കൂടല്ലൂർ) അബ്ദുൽ റസാഖ് (പട്ടിത്തറ) അഷ്റഫ് ( കപ്പൂർ) അജീൻ അഹമ്മദ് ( ആലുവ) ഷമീ, സൗദ, സുറുമി. മുസ്‌ലിം യൂത്ത് ലീഗ് പാലക്കാട്‌ ജില്ല വൈസ് പ്രസിഡന്റ്റും ചന്ദ്രിക കോഴിക്കോട് റെസിഡന്റ് മാനേജറുമായ പി എം മുനീബ് ഹസൻ പൗത്രനാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ തുടരും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി,കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതോടെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസങ്ങളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമണ് നല്‍കിയിരിക്കുന്നത്.

Continue Reading

kerala

മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം; അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് കടിയേറ്റു

പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നതില്‍ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങള്‍ക്കിടയിലുണ്ട്

Published

on

ഇടുക്കി: മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്.

Continue Reading

kerala

കാട്ടാന ആക്രമണം; വാരിയെല്ലിനും നട്ടെല്ലിനും പൊട്ടല്‍, മരണകാരണം ആന്തരിക രക്തസ്രാവം; കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്.

Published

on

പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുമാരന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായത്. കാട്ടാന ആക്രമണത്തില്‍ കുമാരന്റെ വാരിയെല്ലിനും, നട്ടെല്ലിനും, കഴുത്തെല്ലിനും പൊട്ടലുണ്ടായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കി.

ഇന്ന് പുലര്‍ച്ചെ 3.30 ന് മൂത്രമൊഴിക്കാന്‍ വിട്ടുമുറ്റത്തേക്ക് ഇറങ്ങിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ കുമാരന്‍ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാതെ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. തുടര്‍ന്ന് വനംമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Continue Reading

Trending