News
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി
മൊണോക്കോ ബാഴ്സലോണയെ 2-1നാണ് പരാജയപ്പെടുത്തിയത്.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണയ്ക്ക് തോല്‍വി. മൊണോക്കോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബാഴ്സലോണ പരാജയപ്പെട്ടത്. ആര്‍സനല്‍ ഇറ്റാലിയന്‍ ക്ലബ്ബായ അറ്റ്ലാന്റയുമായി സമനിലയില്‍ കളി അവസാനിപ്പിച്ചു. ആര് ബി ലെപ്സിഗും അത്ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള പോരാട്ടത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചു. ഫെയര്‍നൂദിനെ പരാജയപ്പെടുത്തി ലെവര്‍ക്യൂസണും മുന്നേറി.
എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ ബാഴ്സലോണയുടെ ചുവട് പിഴച്ചു. 11ാം മിനുറ്റില്‍ തന്നെ എറിക് ഗാര്‍ഷ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബാഴ്സലോണയുടെ അടിതെറ്റി. ഈ അവസരം മൊണോക്കോയ്ക്ക് നന്നായി ഉപയോഗിക്കാന്‍ കഴിഞ്ഞു. 16ാം മിനുറ്റില്‍ മാഗ്നസ് അക്ലൗച്ചോ മൊണോക്കോയെ മുന്നിലെത്തിച്ചു. 28ാം മിനിറ്റില്‍ ലാമിന് യമാലിലൂടെ ബാഴ്സലോണ തിരിച്ചടിച്ചു. 71ാം മിനുറ്റിലെ ജോര്‍ജ് ഇലോനികേനയുടെ ഗോള്‍ മൊണോക്കോക്ക് വിജയം നല്കി.
പുതിയ കോച്ച് ഹാന്‍സി ഫ്ളിക്കിന് കീഴില്‍ ബാഴ്സലോണയ്ക്ക് ഇത് ആദ്യ തോല്‍വിയാണ്. മൊണോക്കോ ബാഴ്സലോണയെ 2-1നാണ് പരാജയപ്പെടുത്തിയത്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം മാറിത്താമസിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്.
രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും. മൂന്ന് ജില്ലകളില്‍ കൂടി യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച ഇടങ്ങളില്‍ മഴക്കെടുതിയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശമുണ്ട്.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
കുട്ടനാട് താലൂക്കില്‍ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. താലൂക്കിലെ എല്ലാ അങ്കണവാടികള്‍ക്കും ട്യൂഷന് സെന്ററുകള്‍ക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
kerala
നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്
രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതാനായി എത്തുക.

പ്രചാരണത്തിനൊടുവില്‍ നിലമ്പൂര്‍ നാളെ പോളിങ് ബൂത്തിലേക്ക്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടര്‍മാരാണ് നാളെ വിധിയെഴുതാനായി എത്തുക. സുരക്ഷയൊരുക്കാന്‍ പൊലീസിനൊപ്പം അര്‍ദ്ധസൈനികരും നിലമ്പൂരില്‍ സജ്ജരാകും. 23നാണ് വോട്ടെണ്ണല്‍.
ഏഴ് പഞ്ചായത്തുകളും ഒരു മുന്‍സിപ്പാലിറ്റിയും അടങ്ങുന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ 263 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്.
316 പ്രിസൈഡിങ് ഓഫീസര്‍സും 975 പോളിംഗ് ഉദ്യോഗസ്ഥരും അടക്കം 1301 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. 7 മേഖലകളിലായി 11 പ്രശ്ന ബാധിത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.
263 പോളിംഗ് ബൂത്തുകളിലെ മെഷീനുകള്‍ക്ക് പുറമേ 315 റിസര്‍വ്ഡ് ഇവിഎമ്മും 341 വി വി പാറ്റുകളും ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് മെഷീനുകള്‍ കൈപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളാണ് ബൂത്തുകളിലേക്ക് പോകാന്‍ ഒരുക്കിയിരിക്കുന്നത്.
News
ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ മരിച്ചവരുടെ എണ്ണം 55,637 ആയി
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144 കൊല്ലപ്പെടുകയും 560 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അവര്‍ സൂചിപ്പിച്ചു.

2023 ഒക്ടോബര്‍ 7 ന് ഇസ്രാഈല്‍ അധിനിവേശ ആക്രമണം ആരംഭിച്ചതിനുശേഷം ഗസ്സ മുനമ്പിലെ മരണസംഖ്യ 55,637 ആയി ഉയര്‍ന്നതായി മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു. അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.
ആക്രമണം ആരംഭിച്ചതിനുശേഷം മരണസംഖ്യ 129,880 ആയി ഉയര്‍ന്നു. അതേസമയം ആംബുലന്‍സിനും സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്കും എത്തിച്ചേരാനാകാതെ നിരവധി ഇരകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 144 കൊല്ലപ്പെടുകയും 560 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗസ്സ മുനമ്പിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അവര്‍ സൂചിപ്പിച്ചു. അധിനിവേശം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച മാര്‍ച്ച് 18 ന് ശേഷമുള്ള മരണസംഖ്യയും പരിക്കുകളും 5,334-ലും 17,839 പേര്‍ക്ക് പരിക്കേറ്റു.
നിരവധി ഇരകള്‍ അവശിഷ്ടങ്ങള്‍ക്കടിയിലും തെരുവുകളിലും തുടരുകയാണെന്നും ആംബുലന്‍സിനും സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്കും അവരെ സമീപിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
റെഡ് സോണുകളിലാണെന്ന് അവകാശപ്പെട്ട് ആശുപത്രികള്‍ക്കായി നിയുക്തമാക്കിയ ഇന്ധന സംഭരണ സൈറ്റുകളിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അന്താരാഷ്ട്ര, യുഎന്‍ ഓര്‍ഗനൈസേഷനുകളെ അധിനിവേശം വീണ്ടും തടഞ്ഞതായി മെഡിക്കല്‍ സ്രോതസ്സുകള്‍ സ്ഥിരീകരിച്ചു.
ആശുപത്രികളിലേക്കുള്ള ഇന്ധന വിതരണത്തെ തടസ്സപ്പെടുത്തുന്നത് അവ അടച്ചുപൂട്ടാന്‍ ഭീഷണിയാകുമെന്ന് അവര്‍ ഊന്നിപ്പറഞ്ഞു. കാരണം അവര്‍ സുപ്രധാന വകുപ്പുകളെ പവര്‍ ചെയ്യുന്നതിനായി ജനറേറ്ററുകളെ ആശ്രയിക്കുന്നു. ആശുപത്രികളില്‍ ലഭ്യമായ ഇന്ധനം മൂന്ന് ദിവസത്തേക്ക് മാത്രം മതിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
-
News2 days ago
ഇസ്രാഈലിനെതിരെ ഇറാന്റെ മിസൈല്‍ ആക്രമണം; നെതന്യാഹുവിന്റെ കുടുംബ വീട് തകര്‍ന്നു
-
india2 days ago
മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു; ബംഗളൂരുവില്‍ സന്യാസിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു
-
gulf1 day ago
ഒമാൻ കടലിൽ അമേരിക്കൻ കപ്പൽ തീപിടിച്ചു കത്തി
-
india2 days ago
ജിയോ സേവനങ്ങള്‍ മുടങ്ങി
-
kerala3 days ago
മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ ശമ്പളം കൂട്ടി; മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ ചെലവിടുന്നത് കോടികള്‍
-
india2 days ago
അഹമ്മദാബാദ് വിമാന ദുരന്തം; 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
GULF2 days ago
വേനലവധിക്കാലം ആഘോഷമാക്കാൻ ‘സമ്മർ വിത്ത് ലുലു’ ക്യാമ്പെയിന് യുഎഇയിൽ തുടക്കമായി
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സ്റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു