Connect with us

Video Stories

റമസാനും ജീവിത വിശുദ്ധിയും

Published

on

ഡോ.ഹുസൈന്‍ മടവൂര്‍

മനുഷ്യന്‍ താനെ പിറന്നുവീണതല്ലെന്നും അവന്റെ ഉയിര്‍പ്പിനുപിന്നില്‍ ഒരു ശക്തിയുണ്ടെന്നും ആ ശക്തിക്ക് നന്ദി കാണിക്കേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തില്‍ നിന്നാണ് ആരാധനകള്‍ ഉടലെടുക്കുന്നത്. വ്യക്തിനിഷ്ഠമാണ് ദൈവത്തോടുള്ള ആരാധനകളില്‍ പ്രധാനമായവയെല്ലാം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ആരാധനകള്‍ അല്ലാഹുവോടുള്ള അനുസരണത്തിന്റേയും അച്ചടക്കത്തിന്റേയും അടയാളമാണ്. ഓരോ ആരാധനയും അച്ചടക്കവും വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലന പ്രക്രിയയാണ്.
പരിശുദ്ധ റമസാനില്‍ നോമ്പനുഷ്ഠിക്കുന്ന ഒരോ വിശ്വാസിയും അവന്റെ ജീവിത വിശുദ്ധി കൈവരിക്കാനുള്ള പരിശീലനത്തിലാണ്. നോമ്പ് ഒരു പരിചയാണെന്നതാണ് ഇസ്ലാമിന്റെ അധ്യാപനം. തന്നെ എതിരിടാന്‍ വരുന്ന ദുഷ്ചിന്തകള്‍ക്കും പ്രവണതകള്‍ക്കും നേരെയുള്ള പരിചയായി നോമ്പ് വര്‍ത്തിക്കുമെന്നാണതിനര്‍ഥം. അതിനാവശ്യമായ നോമ്പിലുണ്ട് എന്ന് സാരം. തന്നോട് വഴക്കിടാന്‍ വരുന്നവനോട് ഞാന്‍ നോമ്പുകാരനാകുന്നു എന്ന് പറഞ്ഞ് വഴിമാറി സഞ്ചരിക്കാനാണ് നോമ്പുകാരന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. അത് കോപമെന്ന വികാരത്തിനു നേരെയുള്ള പ്രതിരോധ പരിശീലനം കൂടിയാണ്.
മാനസിക, ശാരീരിക, സാമ്പത്തിക, സാമൂഹിക വിശുദ്ധി നേടിയെടുക്കാന്‍ റമസാന്‍ വഴിയൊരുക്കുന്നുണ്ട്. നാക്കിനും നോക്കിനും മറ്റിന്ദ്രിയങ്ങള്‍ക്കുമെല്ലാം ഒരു മാസക്കാലം നിയന്ത്രണങ്ങളേര്‍പ്പെടുത്തി സ്വയം ശുദ്ധീകരിക്കാനുള്ള അവസരമാണ് നോമ്പ് നമുക്ക് നല്‍കുന്നത്. സൂറതുല്‍ ബഖറയില്‍ അല്ലാഹു സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. ‘സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ട പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാന്‍ വേണ്ടിയത്രെ അത്.'(2:183). മനുഷ്യനില്‍ ഭക്തിയും ജീവിത വിശുദ്ധിയും ഉണ്ടാക്കിയെടുക്കാനാണ് നോമ്പ് എന്ന് വ്യക്തമാക്കി പറയുകയാണിവിടെ. ഒരു ദിവസം മുഴുക്കെ പട്ടിണി കിടന്നതുകൊണ്ടു മാത്രം ഒരാള്‍ നോമ്പുകാരനായി പരിഗണിക്കപ്പെടുകയില്ല. പ്രവാചകന്‍ അരുള്‍ചെയ്യുകയുണ്ടായി, ‘ഒരാള്‍ വ്യാജവാക്കുകളും അത്തരം പ്രവര്‍ത്തനങ്ങളും ഉപേക്ഷിക്കുന്നില്ല എങ്കില്‍ അവന്‍ ഭക്ഷണവും പാനീയവും ഉപേക്ഷിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല’ (ബുഖാരി). ഒരു നോമ്പുകാരന്‍ ചെറുതോ വലുതോ ആയ കുറ്റങ്ങളോട് അകന്നു നില്‍ക്കുന്നെങ്കില്‍ മാത്രമേ നോമ്പ് സ്വീകരിക്കപ്പെടൂ എന്നാണ് ഇതിന്റെ ഉദ്ദേശ്യം. അപ്പോഴാണ് ജീവിത വിശുദ്ധി നേടാന്‍ അവന് സാധിക്കുക. ഇത്തരത്തിലുള്ള നോമ്പ് ഒരുവന്‍ ഒരുമാസക്കാലം നിര്‍വഹിക്കുക വഴി അവന്‍ ജീവിത വിശുദ്ധി നേടും എന്നതില്‍ സംശയത്തിനിടയില്ല. അല്ലാഹുവിന്റെ പ്രീതി നേടിയെടുത്ത് സമൂഹത്തില്‍ വിശുദ്ധി കാത്ത് സൂക്ഷിച്ച് മാതൃകാധന്യമായ ജീവിതത്തിലേക്ക് നടന്നടുക്കാന്‍ റമസാന്‍ പ്രേരകമാകണം.
വിശപ്പും ദാഹവും പേറുന്ന ഒട്ടനേകം സഹോദരങ്ങളെ മനസ്സിലാക്കാനുള്ള അവസരം കൂടി റമസാന്‍ നല്‍കുന്നുണ്ട്. ഈ അവസ്ഥയെ മനസ്സിലാക്കി പോകുന്നതിനപ്പുറം, ഗുണപരമായ ഇടപെടലുകളിലേക്ക് അത് വഴിനടത്തേണ്ടതുണ്ട്. സഹാനുഭൂതി പ്രവര്‍ത്തനഫലങ്ങളില്‍ ദാനധര്‍മങ്ങളിലൂടെ കാഴ്ചവെച്ച് സാമ്പത്തിക സാമൂഹിക വിശുദ്ധി ഈ റമസാനില്‍ നേടിയെടുക്കേണ്ടതുണ്ട്. ദാനധര്‍മങ്ങളും പുണ്യപ്രവൃത്തികളുമെല്ലാം അധികരിക്കാന്‍ വേണ്ടി തന്നെയാണ് സര്‍വശക്തനായ നാഥന്‍ എല്ലാറ്റിനും പതിവിലുമധികം പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ളത്. നൈരന്തര്യമുള്ള പുണ്യപ്രവൃത്തികള്‍ റമസാനിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കുമ്പോഴാണ് റമസാനിന്റെ ചൈതന്യം നമ്മില്‍ വര്‍ത്തിച്ചിരിക്കുന്നു എന്ന് പറയാന്‍ സാധിക്കുക. ശാരീരികേച്ഛകള്‍ക്കുമേല്‍ ധര്‍മബോധത്തിനു മേല്‍ക്കൈ നേടാനും വിശുദ്ധി വര്‍ധിപ്പിച്ച് വ്യക്തിത്വം പ്രകാശമുള്ളതാക്കി മാറ്റാനും സാധിക്കുമ്പോഴാണ് നമ്മുടെ വ്രതം സാര്‍ഥമാകുന്നതും നാളേക്കുള്ള കരുതിവെപ്പാകുന്നതും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending