Connect with us

kerala

സുരേഷ് ഗോപിയുടെ ‘ഒറ്റ തന്ത’ വിളി; പ്രതികരിക്കാതെ സി.പി.എം

ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഒറ്റ തന്ത’ വിളിയോട് പ്രതികരിക്കാതെ സംസ്ഥാന സർക്കാർ. സഭ്യമല്ലാത്ത ഭാഷയിൽ കേന്ദ്രമന്ത്രി സംസ്ഥാന സർക്കാറിനെ വെല്ലുവിളിച്ചിട്ടും സി.പി.എം നേതാക്കൾ പതിവില്ലാത്തവിധം ‘സംയമന’ത്തിലാണ്.

തൃശൂർപൂരം കലക്കിയതിന്‍റെ അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയാറുണ്ടോ..? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. ചേലക്കരയിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് യോഗത്തിൽ രണ്ടു ദിവസം മുമ്പാണ് സിനിമ സ്റ്റൈലിലുള്ള പ്രകടനം.

സംസ്ഥാനത്തെ കേസിൽ സി.ബി.ഐ അന്വേഷണം നിർദേശിക്കേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പാണ്. ആഭ്യന്തര വകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രിക്കാണ്. ആ നിലയിൽ പിണറായി വിജയന് നേരെയാണ് കേന്ദ്രമന്ത്രി പരസ്യമായി ‘ഒറ്റ തന്ത’ പ്രയോഗം നടത്തിയത്.

എന്നിട്ടും പൊതുഇടത്തിൽ കേന്ദ്രമന്ത്രി പാലിക്കേണ്ട സഭ്യത ഓർമിപ്പിക്കുന്ന ഒരു പ്രതികരണം പോലും സി.പി.എം നേതാക്കളിൽനിന്നുണ്ടായില്ല. ഇതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനാകട്ടെ അങ്ങേയറ്റം മയത്തിലായിരുന്നു മറുപടി പറഞ്ഞത്.

സുരേഷ് ഗോപി പറയുന്നത് മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞൊഴിഞ്ഞു അദ്ദേഹം. അതേസമയം, വിഷയം ബി.ജെ.പിക്കും കോൺഗ്രസിനുമെതിരെ ആയുധമാക്കുകയാണ് കോൺഗ്രസ്. ഇത്തരമൊരു അവഹേളനം ഉണ്ടായിട്ട് സി.പി.എമ്മിലെ ഒരു മന്ത്രിയെങ്കിലും അതിനെതിരെ പ്രതികരിച്ചോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. നിലവില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം

ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം.

Published

on

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രിമുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധനം. മത്സ്യ സമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യ ബന്ധനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ട്രോളിങ് നടപ്പിലാക്കുന്നത്.

ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ സര്‍ക്കാര്‍ നല്‍കും. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന സമയത്ത് കടലില്‍ പോകാം.

എന്നാല്‍, സര്‍ക്കാര്‍ അനുവദിക്കുന്ന സൗജന്യ റേഷന്‍ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നും അതിനാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സാമ്പത്തിക പരിരക്ഷ വേണമെന്നും മത്സ്യത്തൊഴിലാളികള്‍ ആശ്യപ്പെട്ടു. കപ്പല്‍ തകര്‍ന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും അപര്യാപ്തമാണെന്ന് സംസ്ഥാന മത്സ്യ തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് ചാള്‍സ് ജോര്‍ജ്. മത്സ്യ മേഖലയെ സര്‍ക്കാര്‍ കൈവിടരുതെന്നാണ് തൊഴിലാളികളും പറയുന്നത്.

Continue Reading

kerala

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി

പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു

Published

on

കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി. നാല് ദിവസം മുന്‍പാണ് നെയ്യാറ്റിന്‍കര സ്വദേശിയായ രഞ്ജുവിനെ കാണാതായത്. ഈ മാസം നാലിന് ആലപ്പുഴയിലെ പരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയിരുന്നു. പിന്നാലെയാണ് കാണാതായത്. സാമ്പത്തിക ബാധ്യതകളും കുടുംബ പ്രശ്‌നങ്ങളും ഇല്ലെന്ന് രഞ്ജുവിന്റെ കുടുംബംവ്യക്തമാക്കിയിരുന്നു. പണത്തിനായി തട്ടിക്കൊണ്ടു പോയതാകാം എന്ന് സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

നെയ്യാറ്റിന്‍കര പൊലീസിലാണ് കുടുംബം പരാതി നല്‍കിയത്. അവസാനം പരിപാടി ആലപ്പുഴയിലായതിനാല്‍ കേസ് അന്വേഷണം ആലപ്പുഴ സൗത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്‌

Continue Reading

Trending