More
വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍ നിങ്ങളറിഞ്ഞോ?
പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്ത് നിരന്തരം മുഖം മിനുക്കുകയാണ് വാട്‌സ്ആപ്പ്. എന്നാല്‍ വാട്‌സ്ആപ്പിലെ പുതിയ ഇമോജി ഫീച്ചര്‍ നിങ്ങളറിഞ്ഞോ?
സല്‍ഫി പ്രേമികള്‍ക്കും നിരന്തരം ചിത്രങ്ങളിലൂടെ സന്ദേശം അയക്കുന്നവര്‍ക്കും ഉത്സവമാവും പുതിയ ഫോട്ടോ എഡിറ്റിങ് ഫീച്ചര്‍.
മൂന്ന് തരത്തിലുള്ള എഡിറ്റിങ്ങാണ് ഇമോജി ഫീച്ചറില്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഫോട്ടോകളില്‍ ഇമോജികള്‍(സ്‌മൈലി ലോഗോകള്‍) ചേര്‍ത്തുവെച്ച് ചിത്രങ്ങള്‍ക്ക്
ഭാവങ്ങള്‍ നല്‍കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ഏതെങ്കിലും ഭാവത്തിലുള്ളതോ മറ്റോ ആയ ഇമോജികള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ ചിത്രങ്ങളിലൂടെ തന്നെ സന്ദേശത്തിന്റെ സ്വഭാവവും എത്തിക്കാന്‍ കഴിയുന്നു. ഇമോജികള്‍ക്ക് പുറമെ ഫോട്ടോകളില്‍ വരക്കാനാനും നിറം കൊടുക്കാനും ഫീച്ചറില്‍ സാധിക്കുന്നുണ്ട്.
പുതിയ ഒരു ചിത്രം അയക്കാനായി ഗാലറിയില്‍ നിന്നോ ക്യാമറയില്‍ നിന്നോ എടുക്കുമ്പോള്‍ തന്നെ എഡിറ്റിങ് ടൂണ്‍ സ്‌ക്രീനിനു മുകളിലായി പ്രത്യക്ഷപെടും. ഇതിലൂടെ ഇഷ്ടമുള്ള ഇമോജികള്‍ എടുത്ത് ഫോട്ടോയില്‍ ഭാവന നിറഞ്ഞതും തമാശ പകരുന്നതുമായ മാറ്റം വരുത്താനാവുന്നു. തുടര്‍ന്നു പെന്‍സില്‍ ടൂള്‍ ഉയോഗിച്ച് ഫോട്ടോയില്‍ സന്ദേശവും എഴുതാം. പുതിയ ഫീച്ചര്‍ കൗമാരക്കാരെ ലക്ഷ്യം വെച്ചാണ് പുറത്തിറക്കിയിരിക്കുന്നത്. നേരത്തെ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌നാപ്ചാറ്റ് പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി ഇത്തരം ഇമോജി ഫീച്ചറുകള്‍ പ്രചാരത്തിലായിരുന്നു.
ബീറ്റാ 2.16.263 ഫീച്ചര്‍ ആന്‍ഡ്രോയിഡിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുന്നത്. പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന വാട്‌സാപ്പിന്റെ പുതിയ വേര്‍ഷനില്‍ ഈ സേവനമുണ്ട്.
കൂടാതെ വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഇപ്പോള്‍ കോള്‍ ബാക്ക്, വോയ്‌സ് മെയില്‍ ഫീച്ചറുകള്‍ ലഭ്യമാണ്. വാട്‌സാപ്പ് കോള്‍ ചെയ്യുമ്പോള്‍ അപ്പുറത്തുള്ള ആള്‍ ഫോണ്‍ എടുക്കുന്നില്ലെങ്കില്‍ തുടര്‍ന്ന് വിവരം അറിയിക്കാന്‍ വോയ്‌സ് മെയിലിലൂടെയാവും. വോയ്‌സ് മെസേജ് അയക്കുന്ന പോലെ തന്നെയാണ് ഇതും. ഒരേസമയം ഒന്നിലധികം പേര്‍ക്ക് കണ്ടന്റുകള്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങി പുതിയ ഓപ്ഷനുകളുമുണ്ട്. മുന്‍പ് ഒരു സമയത്ത് ഒരാള്‍ക്ക് മാത്രം മെസേജ് അയക്കാനേ സാധിച്ചിരുന്നുള്ളൂ.
ഏറ്റവും കൂടുതല്‍ തവണ ചാറ്റ് ചെയ്യുന്ന മൂന്നു അക്കൗണ്ടുകള്‍ അവസാനം ചാറ്റ് ചെയ്ത മൂന്നു അക്കൗണ്ടുകളും പുതിയ വേര്‍ഷനില്‍ വാട്‌സാപ്പ് ലിസ്റ്റ് ചെയ്യുന്നുണ്ട്. ഇത് ചാറ്റിങ് എളുപ്പമാക്കുന്നു.
ജിഫ് ഇമേജ് ഷെയറിങും കമ്പനി സാധ്യമാക്കി കഴിഞ്ഞു. വലിയതും വിവധ തരത്തിലുള്ളതുമായ ഇമോജികളും വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ സൂം ചെയ്യാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഈയിടെ വാട്‌സാപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 4 മുതലുള്ള പുതിയ അപ്‌ഡേറ്റിലാണ് ഈ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. പുതിയ മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാനായി ഗൂഗിള്‍ പ്ലേയുടെ ‘ബീറ്റ ടെസ്റ്റിംഗ് പ്രോഗ്രാം ഫോര്‍ വാട്‌സാപ്പ് ‘ എന്നതില്‍ രജിസ്റ്റര്‍ ചെയ്യാം. പിന്നീട് ഏറ്റവും പുതിയ വാട്‌സാപ്പ് പതിപ്പ് നോക്കി അപ്‌ഡേറ്റ് ചെയ്യുകയും വേണം. വിഡിയോ കോളിങ് സൗകര്യം ഉടനെ വരുമെന്ന് സൂചനയുണ്ട്.
crime
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.
രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.
ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.
kerala
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.
ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
kerala
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.
കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala2 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film1 day ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india1 day ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
india3 days ago
ആര്‍സിബി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണം; 47 പേര്‍ക്ക് പരിക്ക്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്